സ്കൂളുകൾക്കു മധ്യവേനൽ അവധി ആരംഭിച്ചു. രണ്ടു മാസം നീണ്ട ഈ അവധിക്കാലത്തിന്റെ ആരംഭത്തിൽ കടുത്ത ചൂടാണു കേരളത്തിൽ അനുഭവപ്പെടുന്നത്. മധ്യവേനൽ അവധിക്ക് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ക്ലാസുകൾ നടത്തുന്നത് സർക്കാർ വിലക്കിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സിലബസുകൾ പിന്തുടരുന്നവയുൾപ്പെടെ ഹയർ സെക്കൻഡറിതലം വരെയുള്ള എല്ലാ സ്കൂളുകൾക്കും ഈ വിലക്ക് ബാധകമാണ്. വിദ്യാഭ്യാസ ഓഫീസിൽനിന്നു പ്രത്യേക അനുമതി വാങ്ങി അവധിക്കാലത്ത് പത്തുദിവസത്തിൽ കൂടാതെയുള്ള ക്യാന്പുകളും ശില്പശാലകളും നടത്തുന്നതിന് അനുമതിയുണ്ട്. ഇവിടെ കുട്ടികൾക്ക് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. വേനൽച്ചൂടിന്റെ ആഘാതം ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക മുൻകരുതലുകളുമെടുക്കണം.
അവധിക്കാലം കുട്ടികൾക്ക് അപകടരഹിതമായിരിക്കാനും അവർക്ക് ആസ്വാദ്യകരമായി മാറ്റുവാനുമുള്ള ഇത്തരം മുൻകരുതലുകൾ തീർച്ചയായും വേണ്ടതുതന്നെ. അതോടൊപ്പം ദീർഘമായ ഈ അവധിക്കാലം ഉപകാരപ്രദമാക്കുന്നതിനും സുരക്ഷിതമായി ചെലവഴിക്കുന്നതിനുമുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും മാത്രമല്ല, സമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്.
ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ ഇപ്പോഴത്തെ സർക്കാർ നിർദേശത്തിന്റെ പരിധിയിൽ വരുന്നുണ്ട്. എൽപി, യുപി സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പൂർണമായും വിശ്രമത്തിനും വിനോദത്തിനുമായി ഈ അവധിക്കാലം ചെലവഴിക്കുന്നതാണു നല്ലത്. എന്നാൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്ക് അവരുടെ തുടർപഠനവുമായി ബന്ധപ്പെട്ട ചില പരിശീലന പരിപാടികളും മറ്റും നടത്തുന്നത് ഇത്തരം അവധിക്കാലങ്ങളിലാണ്. അതു പൂർണമായി ഒഴിവാക്കുന്നതു നല്ലതാണോഎന്ന കാര്യം വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ പ്രവർത്തകരുമായി ആലോചിച്ചു സർക്കാർ തീരുമാനിക്കേണ്ടതുണ്ട്. ഹയർ സെക്കൻഡറി വിദ്യാർഥികളിൽ പലരും തങ്ങൾക്കു താത്പര്യമുള്ള പ്രഫഷണൽ കോഴ്സുകൾക്കുള്ള പരിശീലനത്തിനായി ഇത്തരം അവധിക്കാലങ്ങൾ വിനിയോഗിക്കാറുണ്ട്. ശാസ്ത്രീയമായ അവധിക്കാല സമയവിനിയോഗവും പരിശീലന പരിപാടികളും നാം ആലോചിക്കേണ്ടിയിരിക്കുന്നു.
കടുത്ത വേനൽക്കാലത്തു കുട്ടികൾ തുറസായ സ്ഥലങ്ങളിൽ കളിക്കുന്നതും ആഴമറിയാത്ത സ്ഥലങ്ങളിൽ കുളിക്കുന്നതും അപകടം വിളിച്ചുവരുത്തും. ഏതാനും ദിവസം മുന്പ് മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ടുമുക്കിൽ കൗമാരപ്രായക്കാരായ ഇരട്ടസഹോദരങ്ങൾ കുളിക്കാനിറങ്ങി മരിച്ച സംഭവമുണ്ടായി. കുട്ടികൾ വീട്ടിൽ തനിച്ചാവുന്പോൾ അവരുടെ സംരക്ഷണം വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. പോക്സോ കേസുകളുടെ കാര്യത്തിൽ കേരളം അടുത്തകാലത്ത് നാണക്കേടിന്റെ പര്യായമായി മാറിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ വലിയൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യം കുട്ടികളുടെ അവധിക്കാല സമയവിനിയോഗം സംബന്ധിച്ചു കൂടുതൽ ഗൗരവതരമായ ചിന്തകൾക്കു വഴിതെളിക്കേണ്ടിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യംതന്നെ. അതോടൊപ്പം അവർക്ക് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാനുള്ള മാർഗങ്ങളും കണ്ടെത്തണം. അവധിക്കാല ക്ലാസ് സർക്കാർ ഔദ്യോഗികമായി നിരോധിച്ചതുകൊണ്ടു മാത്രം ആ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രണ്ടു മാസക്കാലം കുട്ടികൾ വീടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നോളുമെന്നു കരുതാനാവുമോ? കേരളത്തിലെ സാഹചര്യത്തിൽ മാതാപിതാക്കളിൽ ബഹുഭൂരിപക്ഷവും ജോലിക്കായി പുറത്തു പോകുന്നവരാണ്. അവരുടെ അഭാവത്തിൽ കുട്ടികൾക്കു സംരക്ഷണം ഉറപ്പാക്കുന്ന സാഹചര്യം എങ്ങനെയാണു സൃഷ്ടിക്കുക? നവമാധ്യമ ദുരുപയോഗത്തിനുള്ള വലിയ സാധ്യതയും കാണേണ്ടതുണ്ട്.
മത, സാമുദായിക സംഘടനകളും പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമൊക്കെ അവധിക്കാല പഠനക്കളരികൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ മാനസികവും ബൗദ്ധികവും ശാരീരികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാൻ ഇത്തരം പരിശീലനക്കളരികൾ സഹായകമാണ്. പക്ഷേ, അവ കുട്ടികൾക്കു ഭാരമാകാതെ നോക്കണം. നിർബന്ധിത പരിശീലനപരിപാടികൾ ഒഴിവാക്കണം. കുട്ടികളുടെ നന്മയ്ക്കും നല്ല ഭാവിക്കുമായി ഒരുക്കുന്ന പരിശീലന പരിപാടികൾ കൂടുതലായി ഉണ്ടാകണം. അതു സംഘടിപ്പിക്കുന്നവർ കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവുമൊക്കെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
നമ്മുടെ സ്കൂളുകളിലെ ക്ലാസു മുറികൾ പലതും ഇപ്പോൾ ഹൈടെക്കാക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ് മുറികൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര റിസോഴ്സ് പോർട്ടലും സജ്ജമാണ്. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ സ്കൂളുകളിൽ ലഭ്യമായിട്ടുണ്ട്. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് മുഴുവൻ അധ്യാപകർക്കും നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സൗകര്യങ്ങൾ ഉള്ള സ്കൂളുകളിൽ കുട്ടികൾക്ക് വെയിലുകൊള്ളാതെ സുരക്ഷിതമായി കുറെ സമയമെങ്കിലും ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്തുകൊണ്ട് അവധിക്കാലത്ത് ഒരുക്കിക്കൂടാ. ശാസ്ത്ര, സാങ്കേതിക വിജ്ഞാനശാഖകൾ അനുദിനം വികസിച്ചുവരുന്ന കാലത്ത്, സാധാരണ പാഠ്യപദ്ധതികൾക്കപ്പുറത്തുള്ള വിജ്ഞാനസന്പാദനത്തിനുകൂടി താത്പര്യമുള്ളവർക്കെങ്കിലും അവസരം ഒരുക്കേണ്ടതുണ്ട്. അതു കുട്ടികളെ അധികസമ്മർദത്തിലാക്കാതെ വേണമെന്നു മാത്രം.
കഴിഞ്ഞ വർഷവും ബാലാവകാശ കമ്മീഷന്റെ നിർദേശത്തെത്തുടർന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും സിബിഎസ്ഇ അധികൃതരും അവധിക്കാല ക്ലാസുകൾ തടഞ്ഞിരുന്നു. ഇതിനെതിരേ ഗ്ലോബൽ പബ്ലിക് സ്കൂൾ ഉൾപ്പെടെ 52 സ്കൂളുകൾ നൽകിയ ഹർജിയിൽ, ഹർജിക്കാരുടെ സ്കൂളുകളിൽ ക്ലാസ് നടത്താൻ ഹൈക്കോടതി അനുമതി നൽകി. ഈ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു ബാലാവകാശ കമ്മീഷൻ ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്.
കടുത്ത വേനലും അതിന്റെ ഫലമായുണ്ടാകുന്ന സൂര്യാതപ സാധ്യതയും ഏറ്റവും കൂടുതലായുണ്ടായ ദിവസങ്ങളാണു കടന്നുപോയത്. ഏതാനും ദിവസംകൂടി ജാഗ്രത നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യസംരക്ഷണം സുപ്രധാനമാണ്. അതോടൊപ്പംതന്നെ പ്രധാനമാണ് അവരുടെ സുരക്ഷയും ശാരീരികവും ബൗദ്ധികവുമായ വളർച്ചയും. അവധിക്കാലം ആഹ്ലാദകരവും അതോടൊപ്പംതന്നെ സുരക്ഷിതവും ഫലപ്രദവുമായി മാറ്റാൻ മാതാപിതാക്കളും സമൂഹവും സർക്കാരും ഒന്നുചേർന്നു യത്നിക്കണം.
അവധിക്കാലം കുട്ടികൾക്ക് അപകടരഹിതമായിരിക്കാനും അവർക്ക് ആസ്വാദ്യകരമായി മാറ്റുവാനുമുള്ള ഇത്തരം മുൻകരുതലുകൾ തീർച്ചയായും വേണ്ടതുതന്നെ. അതോടൊപ്പം ദീർഘമായ ഈ അവധിക്കാലം ഉപകാരപ്രദമാക്കുന്നതിനും സുരക്ഷിതമായി ചെലവഴിക്കുന്നതിനുമുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും മാത്രമല്ല, സമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്.
ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ ഇപ്പോഴത്തെ സർക്കാർ നിർദേശത്തിന്റെ പരിധിയിൽ വരുന്നുണ്ട്. എൽപി, യുപി സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പൂർണമായും വിശ്രമത്തിനും വിനോദത്തിനുമായി ഈ അവധിക്കാലം ചെലവഴിക്കുന്നതാണു നല്ലത്. എന്നാൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്ക് അവരുടെ തുടർപഠനവുമായി ബന്ധപ്പെട്ട ചില പരിശീലന പരിപാടികളും മറ്റും നടത്തുന്നത് ഇത്തരം അവധിക്കാലങ്ങളിലാണ്. അതു പൂർണമായി ഒഴിവാക്കുന്നതു നല്ലതാണോഎന്ന കാര്യം വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ പ്രവർത്തകരുമായി ആലോചിച്ചു സർക്കാർ തീരുമാനിക്കേണ്ടതുണ്ട്. ഹയർ സെക്കൻഡറി വിദ്യാർഥികളിൽ പലരും തങ്ങൾക്കു താത്പര്യമുള്ള പ്രഫഷണൽ കോഴ്സുകൾക്കുള്ള പരിശീലനത്തിനായി ഇത്തരം അവധിക്കാലങ്ങൾ വിനിയോഗിക്കാറുണ്ട്. ശാസ്ത്രീയമായ അവധിക്കാല സമയവിനിയോഗവും പരിശീലന പരിപാടികളും നാം ആലോചിക്കേണ്ടിയിരിക്കുന്നു.
കടുത്ത വേനൽക്കാലത്തു കുട്ടികൾ തുറസായ സ്ഥലങ്ങളിൽ കളിക്കുന്നതും ആഴമറിയാത്ത സ്ഥലങ്ങളിൽ കുളിക്കുന്നതും അപകടം വിളിച്ചുവരുത്തും. ഏതാനും ദിവസം മുന്പ് മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ടുമുക്കിൽ കൗമാരപ്രായക്കാരായ ഇരട്ടസഹോദരങ്ങൾ കുളിക്കാനിറങ്ങി മരിച്ച സംഭവമുണ്ടായി. കുട്ടികൾ വീട്ടിൽ തനിച്ചാവുന്പോൾ അവരുടെ സംരക്ഷണം വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. പോക്സോ കേസുകളുടെ കാര്യത്തിൽ കേരളം അടുത്തകാലത്ത് നാണക്കേടിന്റെ പര്യായമായി മാറിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ വലിയൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യം കുട്ടികളുടെ അവധിക്കാല സമയവിനിയോഗം സംബന്ധിച്ചു കൂടുതൽ ഗൗരവതരമായ ചിന്തകൾക്കു വഴിതെളിക്കേണ്ടിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യംതന്നെ. അതോടൊപ്പം അവർക്ക് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാനുള്ള മാർഗങ്ങളും കണ്ടെത്തണം. അവധിക്കാല ക്ലാസ് സർക്കാർ ഔദ്യോഗികമായി നിരോധിച്ചതുകൊണ്ടു മാത്രം ആ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രണ്ടു മാസക്കാലം കുട്ടികൾ വീടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നോളുമെന്നു കരുതാനാവുമോ? കേരളത്തിലെ സാഹചര്യത്തിൽ മാതാപിതാക്കളിൽ ബഹുഭൂരിപക്ഷവും ജോലിക്കായി പുറത്തു പോകുന്നവരാണ്. അവരുടെ അഭാവത്തിൽ കുട്ടികൾക്കു സംരക്ഷണം ഉറപ്പാക്കുന്ന സാഹചര്യം എങ്ങനെയാണു സൃഷ്ടിക്കുക? നവമാധ്യമ ദുരുപയോഗത്തിനുള്ള വലിയ സാധ്യതയും കാണേണ്ടതുണ്ട്.
മത, സാമുദായിക സംഘടനകളും പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമൊക്കെ അവധിക്കാല പഠനക്കളരികൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ മാനസികവും ബൗദ്ധികവും ശാരീരികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാൻ ഇത്തരം പരിശീലനക്കളരികൾ സഹായകമാണ്. പക്ഷേ, അവ കുട്ടികൾക്കു ഭാരമാകാതെ നോക്കണം. നിർബന്ധിത പരിശീലനപരിപാടികൾ ഒഴിവാക്കണം. കുട്ടികളുടെ നന്മയ്ക്കും നല്ല ഭാവിക്കുമായി ഒരുക്കുന്ന പരിശീലന പരിപാടികൾ കൂടുതലായി ഉണ്ടാകണം. അതു സംഘടിപ്പിക്കുന്നവർ കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവുമൊക്കെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
നമ്മുടെ സ്കൂളുകളിലെ ക്ലാസു മുറികൾ പലതും ഇപ്പോൾ ഹൈടെക്കാക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ് മുറികൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര റിസോഴ്സ് പോർട്ടലും സജ്ജമാണ്. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ സ്കൂളുകളിൽ ലഭ്യമായിട്ടുണ്ട്. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് മുഴുവൻ അധ്യാപകർക്കും നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സൗകര്യങ്ങൾ ഉള്ള സ്കൂളുകളിൽ കുട്ടികൾക്ക് വെയിലുകൊള്ളാതെ സുരക്ഷിതമായി കുറെ സമയമെങ്കിലും ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്തുകൊണ്ട് അവധിക്കാലത്ത് ഒരുക്കിക്കൂടാ. ശാസ്ത്ര, സാങ്കേതിക വിജ്ഞാനശാഖകൾ അനുദിനം വികസിച്ചുവരുന്ന കാലത്ത്, സാധാരണ പാഠ്യപദ്ധതികൾക്കപ്പുറത്തുള്ള വിജ്ഞാനസന്പാദനത്തിനുകൂടി താത്പര്യമുള്ളവർക്കെങ്കിലും അവസരം ഒരുക്കേണ്ടതുണ്ട്. അതു കുട്ടികളെ അധികസമ്മർദത്തിലാക്കാതെ വേണമെന്നു മാത്രം.
കഴിഞ്ഞ വർഷവും ബാലാവകാശ കമ്മീഷന്റെ നിർദേശത്തെത്തുടർന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും സിബിഎസ്ഇ അധികൃതരും അവധിക്കാല ക്ലാസുകൾ തടഞ്ഞിരുന്നു. ഇതിനെതിരേ ഗ്ലോബൽ പബ്ലിക് സ്കൂൾ ഉൾപ്പെടെ 52 സ്കൂളുകൾ നൽകിയ ഹർജിയിൽ, ഹർജിക്കാരുടെ സ്കൂളുകളിൽ ക്ലാസ് നടത്താൻ ഹൈക്കോടതി അനുമതി നൽകി. ഈ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു ബാലാവകാശ കമ്മീഷൻ ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്.
കടുത്ത വേനലും അതിന്റെ ഫലമായുണ്ടാകുന്ന സൂര്യാതപ സാധ്യതയും ഏറ്റവും കൂടുതലായുണ്ടായ ദിവസങ്ങളാണു കടന്നുപോയത്. ഏതാനും ദിവസംകൂടി ജാഗ്രത നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യസംരക്ഷണം സുപ്രധാനമാണ്. അതോടൊപ്പംതന്നെ പ്രധാനമാണ് അവരുടെ സുരക്ഷയും ശാരീരികവും ബൗദ്ധികവുമായ വളർച്ചയും. അവധിക്കാലം ആഹ്ലാദകരവും അതോടൊപ്പംതന്നെ സുരക്ഷിതവും ഫലപ്രദവുമായി മാറ്റാൻ മാതാപിതാക്കളും സമൂഹവും സർക്കാരും ഒന്നുചേർന്നു യത്നിക്കണം.