മുംബൈ: രാജസ്ഥാന് റോയല്‍സ്-കിംഗ്സ് ഇലവന് പഞ്ചാബ് മത്സരത്തിനിടെ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ ആര്. അശ്വിനെതിരേ മുൻതാരങ്ങൾ രംഗത്ത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങവെയാണ് നിയമത്തിന്റെ പിന്‍ബലമുണ്ടെങ്കിലും "മങ്കാദിംഗ്’ ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ലെന്നു സൂചിപ്പിച്ച് ഒരു ബിസിസിഐ ഉയര്‍ന്ന അംഗവും മുൻ താരങ്ങളും രംഗത്തെത്തിരിക്കുന്നത്.
വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് ബിസിസിഐ അംഗം ഈ രീതിയിലുള്ള ബാറ്റ്സ്മാന്റെ പുറത്താകല്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിത്. ബൗളർ തന്റെ പ്രതിഭ കൊണ്ടാവണം ബാറ്റ്സ്മാനെ പുറത്താക്കേണ്ടത്. ബൗളർ അപ്പീൽ ചെയ്തപ്പോൾ ക്യാപ്റ്റനു വേണമെങ്കിൽ തിരുത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിരവധി മുൻതാരങ്ങളും വിമർശനവുമായി രംഗത്തെത്തി. മുഹമ്മദ് കൈഫ്, ഷെയ്ന് വോണ്‍, ആകാശ് ചോപ്ര, സ്കോട്ട് സ്റ്റൈറിസ് തുടങ്ങിയവർ അശ്വിന്റ പ്രവൃത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് വിലയിരുത്തി.
എന്താണ് മങ്കാദിംഗ് ?
നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലുള്ള ബാറ്റ്സ്മാനെ ബൗളർ ബൗൾ ചെയ്യുന്നതിനു മുന്‍പ് പുറത്താക്കുന്ന രീതിയാണിത്. ബൗളര്‍ പന്തെറിയാനായി ക്രീസിലെത്തുന്നതിന് മുമ്പേ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലുള്ള ബാറ്റ്സ്മാന് ക്രീസ് വിട്ട് പുറത്തുപോയാല്‍ നോണ്‍സ്ട്രൈക്കിംഗ് എൻഡിലെ വിക്കറ്റ് തെറിപ്പിച്ച് ബൗളര്‍ക്ക് ബാറ്റ്സ്മാനെ പുറത്താക്കാം. റണ്ണൗട്ടായാണ് ഇത് പരിഗണിക്കുക. ക്രിക്കറ്റില്‍ ഇതിന് മുമ്പും ഇത്തരം പ്രയോഗത്തിലൂടെ ബാറ്റ്സ്മാന് പുറത്തായിട്ടുണ്ടെങ്കിലും പലപ്പോഴും ബൗളര്‍മാര്‍ ഇതിനെ താക്കീത് ചെയ്ത് ഒഴിവാക്കുകയാണ് ചെയ്യാറ്.
പേരിന് പിന്നില്‍ വിനു മങ്കാദ്
"മങ്കാദിംഗ്’ എന്ന പേരിനു പിന്നില്‍ ഇന്ത്യക്കാരനാണ്. 1947ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ താരം വിനു മങ്കാദ് ബാറ്റ്സ്മാന് ബില്‍ ബ്രൗണിനെ രണ്ടു തവണ ഈ രീതിയിൽ പുറത്താക്കി. ഇതോടെയാണ് ഇത്തരം പുറത്താക്കൽ "മങ്കാദിംഗ്’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ക്രിക്കറ്റ് നിയമത്തില്‍ ഇത് അനുവദനീയമാണെങ്കിലും ബാറ്റ്സ്മാന്റെ അബദ്ധം മുതലെടുക്കുന്ന ഇത്തരം രീതി പൊതുവെ ബൗളര്‍മാര്‍ സ്വീകരിക്കാറില്ല. ഇന്ത്യയുടെ കപില്‍ ദേവും ഈ പ്രയോഗത്തിലൂടെ വിക്കറ്റ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ പീറ്റര്‍ കിര്സ്റ്റനെയാണ് കപില്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത്.
നിയമം പറയുന്നത്
ഐസിസി നിയമത്തിലെ 41.16 പ്രകാരം മങ്കാദിംഗ് പുറത്താക്കലിന് കൃത്യമായ വിശകലനം നല്‍കുന്നുണ്ട്. ‘ബൗളര്‍ ബൗൾ ചെയ്യാനെത്തുമ്പോള്‍ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള കളിക്കാരന് ക്രീസില്‍ നിന്ന് പുറത്ത് ആണെങ്കില്‍ ബൗളര്‍ക്ക് റണ്ണൗട്ട് ചെയ്യാന്‍ അനുമതിയുണ്ട്. റണ്ണൗട്ടായാലും ഇല്ലെങ്കിലും ഇത് ഓവറിലെ ഒരു ബോളായി പരിഗണിക്കില്ല. ബൗളറുടെ ശ്രമം പരാജയപ്പെട്ടാല്‍ അംപയര്‍ ഇത് ഡെഡ് ബോളായി വിധിക്കണം
അശ്വിനെതിരേ ഐപിഎല്‍ ചെയര്‍മാനും
വിവാദ മങ്കാദിംഗിനെതിരേ ഐപിഎല്‍ ചെയര്‍മാനും. അശ്വിന്റെ പ്രകടനത്തിൽ സന്തുഷ്ടനല്ല. "മങ്കാദിംഗ്’ ഐപിഎലിൽ വേണ്ടെന്ന് തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു. ഐപിഎലിന്റെ ആവേശം ചോർന്നു പോകുന്ന നടപടിയാണ്. വളരെ നിർഭാഗ്യകരമായിപ്പോയി. ഇനി ഇത്തരത്തിൽ ഒന്ന് ആവർത്തിക്കാതിരിക്കട്ടെ എന്നാണ് ശുക്ല പറഞ്ഞത്.
വിരാട് കോഹ്ലിയും ധോണിയും മാച്ച് റഫറിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഒരു യോഗത്തിലായിരുന്നു ‘മങ്കാദിംഗ്’ ഐപിഎലില്‍ വേണ്ടെന്ന് തീരുമാനിച്ചത്. തന്റെ ഓര്മ ശരിയാണെങ്കില്‍ അന്ന് കോല്‍ക്കത്തയിലായിരുന്നു യോഗം ചേര്‍ന്നിരുന്നതെന്നും വിവാദത്തോട് പ്രതികരിക്കവെ രാജീവ് ശുക്ല പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും
ഐപിഎലിൽ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ മടക്കിയ അശ്വിന്റെ നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാന്യന്മാരുടെ കളിയെന്ന വിശേഷമുള്ള ക്രിക്കറ്റില്‍ നിയമപ്രകാരം ഇത് അനുവദിക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ സ്പിരിറ്റിനെ ബാധിക്കുന്നതിനാല്‍ ബൗളര്‍മാര്‍ പലപ്പോഴും ഈ രീതി ഉപയോഗിക്കാറില്ല. നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്സ്മാന് തുടർച്ചയായി ക്രീസ് വിട്ടാല്‍ അന്പയറോട് പരാതിപ്പെടുകയും വാണിംഗ് കൊടുക്കുകയും സാധാരണ ചെയ്യാറുണ്ട്. താക്കീത് നല്കിയ ശേഷവും ബാറ്റ്സ്മാന് ഇത് ആവര്ത്തിക്കുന്പോഴാണ് മങ്കാദിംഗ് പ്രയോഗിക്കാറ്. എന്നാല്‍, അശ്വിന് ബട്ലറെ പുറത്താക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ഉയരുന്നത്. ബാറ്റ്സ്മാന് വാണിംഗ് നൽകാതെ പുറത്താക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
വിമർശനം അതിരുവിടുന്നു
വിവാദം ചർച്ചയാകുന്നതിനിടെ അശ്വിന്റെ ഭാര്യക്കും മകള്‍ക്കും എതിരേ സോഷ്യല്‍ മീഡിയവഴി അധിക്ഷേപകരമായ പരാമര്‍ശങ്ങളും. അച്ഛന് ചതിയനാണെന്നും ഭാവിയില്‍ മകളും ചതിക്കുമെന്നുമാണ് ഇന്‍സ്റ്റഗ്രാമിലെ അശ്വിന്റെ ഭാര്യയുടെ ചിത്രത്തിന് കീഴില്‍ ഒരാള്‍ പറയുന്നത്. ഭാര്യക്കെതിരെ അശ്ലീല പരാമര്‍ശവും ചിലര്‍ നടത്തുന്നുണ്ട്.
ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേരുന്നതല്ല അശ്വിന്റെ പ്രവൃത്തി എന്ന് പറയുന്നവര്‍ തന്നെ ഈ രീതിയില്‍ പ്രതികരിക്കുന്നത് നാണക്കേടായിരിക്കുകയാണ്. ക്രിക്കറ്റില്‍ നിയമങ്ങളും കാമറകളുമുണ്ട്. നിങ്ങള്‍ എന്നെ വെറുതെവിടൂ. തങ്ങള്‍ക്കുനേരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രതികരിച്ചുകൊണ്ട് അശ്വിന്റെ ഭാര്യ പ്രീതി പറഞ്ഞു. അശ്വിന്റെ ടൈം ലൈനില്‍ പറയാനുള്ളത് പറയൂ. തനിക്കും മകള്‍ക്കുമെതിരേ ഈ രീതിയില്‍ അധിക്ഷേപം നടത്തുന്നത് എത്ര മോശമായ കാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അശ്വിന്റെ പ്രതികരണം
"മങ്കാദിംഗ്’ പുറത്താക്കലിനെ അശ്വിന് ന്യായീകരിക്കുകയാണ് ചെയ്തത്. ക്രിക്കറ്റ് നിയമത്തില്‍പ്പെട്ട കാര്യം തന്നെയാണ് താന്‍ ചെയ്തതെന്ന് അശ്വിന് മത്സരശേഷം വ്യക്തമാക്കി. തന്റെ നടപടി വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. നേരത്തേ ആസൂത്രണം ചെയ്തതൊന്നും അല്ലെന്നും അശ്വിന് പറഞ്ഞു. ബട്ലർ പുറത്തിറങ്ങി നിൽക്കും എന്നു കരുതിയാണോ "മങ്കാദിംഗ്’ നടത്തുക. അല്ല. ബൗൾ ചെയ്യാൻ തുടങ്ങുന്നതിനു മുന്‍പുതന്നെ അയാൾ പുറത്തു നിൽക്കുന്നതു ഞാൻ കണ്ടിരുന്നു. അതാണ് ‘മങ്കാദിംഗ്’ നടത്താൻ പ്രേരിപ്പിച്ചത്- അശ്വിൻ പറഞ്ഞു.
അശ്വിൻ നേരത്തെയും
ഈ രീതിയില്‍ നേരത്തെയും അശ്വിൻ അന്താരാഷ്ട്ര മത്സരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ ചെയ്യാത്തതുകൊണ്ടാണ് ബാറ്റ്സ്മാന് പുറത്താകാതിരുന്നത്. സച്ചിൻ തെണ്ടുൽക്കറാണ് അന്ന് താത്കാലിക ക്യാപ്റ്റനായിരുന്ന സെവാഗിനോട് അപ്പീൽ പിൻവലിക്കാൻ ആവശ്യപ്പെട്ടത്.
വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് ബിസിസിഐ അംഗം ഈ രീതിയിലുള്ള ബാറ്റ്സ്മാന്റെ പുറത്താകല്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിത്. ബൗളർ തന്റെ പ്രതിഭ കൊണ്ടാവണം ബാറ്റ്സ്മാനെ പുറത്താക്കേണ്ടത്. ബൗളർ അപ്പീൽ ചെയ്തപ്പോൾ ക്യാപ്റ്റനു വേണമെങ്കിൽ തിരുത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിരവധി മുൻതാരങ്ങളും വിമർശനവുമായി രംഗത്തെത്തി. മുഹമ്മദ് കൈഫ്, ഷെയ്ന് വോണ്‍, ആകാശ് ചോപ്ര, സ്കോട്ട് സ്റ്റൈറിസ് തുടങ്ങിയവർ അശ്വിന്റ പ്രവൃത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് വിലയിരുത്തി.
എന്താണ് മങ്കാദിംഗ് ?
നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലുള്ള ബാറ്റ്സ്മാനെ ബൗളർ ബൗൾ ചെയ്യുന്നതിനു മുന്‍പ് പുറത്താക്കുന്ന രീതിയാണിത്. ബൗളര്‍ പന്തെറിയാനായി ക്രീസിലെത്തുന്നതിന് മുമ്പേ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലുള്ള ബാറ്റ്സ്മാന് ക്രീസ് വിട്ട് പുറത്തുപോയാല്‍ നോണ്‍സ്ട്രൈക്കിംഗ് എൻഡിലെ വിക്കറ്റ് തെറിപ്പിച്ച് ബൗളര്‍ക്ക് ബാറ്റ്സ്മാനെ പുറത്താക്കാം. റണ്ണൗട്ടായാണ് ഇത് പരിഗണിക്കുക. ക്രിക്കറ്റില്‍ ഇതിന് മുമ്പും ഇത്തരം പ്രയോഗത്തിലൂടെ ബാറ്റ്സ്മാന് പുറത്തായിട്ടുണ്ടെങ്കിലും പലപ്പോഴും ബൗളര്‍മാര്‍ ഇതിനെ താക്കീത് ചെയ്ത് ഒഴിവാക്കുകയാണ് ചെയ്യാറ്.
പേരിന് പിന്നില്‍ വിനു മങ്കാദ്
"മങ്കാദിംഗ്’ എന്ന പേരിനു പിന്നില്‍ ഇന്ത്യക്കാരനാണ്. 1947ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ താരം വിനു മങ്കാദ് ബാറ്റ്സ്മാന് ബില്‍ ബ്രൗണിനെ രണ്ടു തവണ ഈ രീതിയിൽ പുറത്താക്കി. ഇതോടെയാണ് ഇത്തരം പുറത്താക്കൽ "മങ്കാദിംഗ്’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ക്രിക്കറ്റ് നിയമത്തില്‍ ഇത് അനുവദനീയമാണെങ്കിലും ബാറ്റ്സ്മാന്റെ അബദ്ധം മുതലെടുക്കുന്ന ഇത്തരം രീതി പൊതുവെ ബൗളര്‍മാര്‍ സ്വീകരിക്കാറില്ല. ഇന്ത്യയുടെ കപില്‍ ദേവും ഈ പ്രയോഗത്തിലൂടെ വിക്കറ്റ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ പീറ്റര്‍ കിര്സ്റ്റനെയാണ് കപില്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത്.
നിയമം പറയുന്നത്
ഐസിസി നിയമത്തിലെ 41.16 പ്രകാരം മങ്കാദിംഗ് പുറത്താക്കലിന് കൃത്യമായ വിശകലനം നല്‍കുന്നുണ്ട്. ‘ബൗളര്‍ ബൗൾ ചെയ്യാനെത്തുമ്പോള്‍ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള കളിക്കാരന് ക്രീസില്‍ നിന്ന് പുറത്ത് ആണെങ്കില്‍ ബൗളര്‍ക്ക് റണ്ണൗട്ട് ചെയ്യാന്‍ അനുമതിയുണ്ട്. റണ്ണൗട്ടായാലും ഇല്ലെങ്കിലും ഇത് ഓവറിലെ ഒരു ബോളായി പരിഗണിക്കില്ല. ബൗളറുടെ ശ്രമം പരാജയപ്പെട്ടാല്‍ അംപയര്‍ ഇത് ഡെഡ് ബോളായി വിധിക്കണം
അശ്വിനെതിരേ ഐപിഎല്‍ ചെയര്‍മാനും
വിവാദ മങ്കാദിംഗിനെതിരേ ഐപിഎല്‍ ചെയര്‍മാനും. അശ്വിന്റെ പ്രകടനത്തിൽ സന്തുഷ്ടനല്ല. "മങ്കാദിംഗ്’ ഐപിഎലിൽ വേണ്ടെന്ന് തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു. ഐപിഎലിന്റെ ആവേശം ചോർന്നു പോകുന്ന നടപടിയാണ്. വളരെ നിർഭാഗ്യകരമായിപ്പോയി. ഇനി ഇത്തരത്തിൽ ഒന്ന് ആവർത്തിക്കാതിരിക്കട്ടെ എന്നാണ് ശുക്ല പറഞ്ഞത്.
വിരാട് കോഹ്ലിയും ധോണിയും മാച്ച് റഫറിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഒരു യോഗത്തിലായിരുന്നു ‘മങ്കാദിംഗ്’ ഐപിഎലില്‍ വേണ്ടെന്ന് തീരുമാനിച്ചത്. തന്റെ ഓര്മ ശരിയാണെങ്കില്‍ അന്ന് കോല്‍ക്കത്തയിലായിരുന്നു യോഗം ചേര്‍ന്നിരുന്നതെന്നും വിവാദത്തോട് പ്രതികരിക്കവെ രാജീവ് ശുക്ല പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും
ഐപിഎലിൽ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ മടക്കിയ അശ്വിന്റെ നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാന്യന്മാരുടെ കളിയെന്ന വിശേഷമുള്ള ക്രിക്കറ്റില്‍ നിയമപ്രകാരം ഇത് അനുവദിക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ സ്പിരിറ്റിനെ ബാധിക്കുന്നതിനാല്‍ ബൗളര്‍മാര്‍ പലപ്പോഴും ഈ രീതി ഉപയോഗിക്കാറില്ല. നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്സ്മാന് തുടർച്ചയായി ക്രീസ് വിട്ടാല്‍ അന്പയറോട് പരാതിപ്പെടുകയും വാണിംഗ് കൊടുക്കുകയും സാധാരണ ചെയ്യാറുണ്ട്. താക്കീത് നല്കിയ ശേഷവും ബാറ്റ്സ്മാന് ഇത് ആവര്ത്തിക്കുന്പോഴാണ് മങ്കാദിംഗ് പ്രയോഗിക്കാറ്. എന്നാല്‍, അശ്വിന് ബട്ലറെ പുറത്താക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ഉയരുന്നത്. ബാറ്റ്സ്മാന് വാണിംഗ് നൽകാതെ പുറത്താക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
വിമർശനം അതിരുവിടുന്നു
വിവാദം ചർച്ചയാകുന്നതിനിടെ അശ്വിന്റെ ഭാര്യക്കും മകള്‍ക്കും എതിരേ സോഷ്യല്‍ മീഡിയവഴി അധിക്ഷേപകരമായ പരാമര്‍ശങ്ങളും. അച്ഛന് ചതിയനാണെന്നും ഭാവിയില്‍ മകളും ചതിക്കുമെന്നുമാണ് ഇന്‍സ്റ്റഗ്രാമിലെ അശ്വിന്റെ ഭാര്യയുടെ ചിത്രത്തിന് കീഴില്‍ ഒരാള്‍ പറയുന്നത്. ഭാര്യക്കെതിരെ അശ്ലീല പരാമര്‍ശവും ചിലര്‍ നടത്തുന്നുണ്ട്.
ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേരുന്നതല്ല അശ്വിന്റെ പ്രവൃത്തി എന്ന് പറയുന്നവര്‍ തന്നെ ഈ രീതിയില്‍ പ്രതികരിക്കുന്നത് നാണക്കേടായിരിക്കുകയാണ്. ക്രിക്കറ്റില്‍ നിയമങ്ങളും കാമറകളുമുണ്ട്. നിങ്ങള്‍ എന്നെ വെറുതെവിടൂ. തങ്ങള്‍ക്കുനേരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രതികരിച്ചുകൊണ്ട് അശ്വിന്റെ ഭാര്യ പ്രീതി പറഞ്ഞു. അശ്വിന്റെ ടൈം ലൈനില്‍ പറയാനുള്ളത് പറയൂ. തനിക്കും മകള്‍ക്കുമെതിരേ ഈ രീതിയില്‍ അധിക്ഷേപം നടത്തുന്നത് എത്ര മോശമായ കാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അശ്വിന്റെ പ്രതികരണം
"മങ്കാദിംഗ്’ പുറത്താക്കലിനെ അശ്വിന് ന്യായീകരിക്കുകയാണ് ചെയ്തത്. ക്രിക്കറ്റ് നിയമത്തില്‍പ്പെട്ട കാര്യം തന്നെയാണ് താന്‍ ചെയ്തതെന്ന് അശ്വിന് മത്സരശേഷം വ്യക്തമാക്കി. തന്റെ നടപടി വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. നേരത്തേ ആസൂത്രണം ചെയ്തതൊന്നും അല്ലെന്നും അശ്വിന് പറഞ്ഞു. ബട്ലർ പുറത്തിറങ്ങി നിൽക്കും എന്നു കരുതിയാണോ "മങ്കാദിംഗ്’ നടത്തുക. അല്ല. ബൗൾ ചെയ്യാൻ തുടങ്ങുന്നതിനു മുന്‍പുതന്നെ അയാൾ പുറത്തു നിൽക്കുന്നതു ഞാൻ കണ്ടിരുന്നു. അതാണ് ‘മങ്കാദിംഗ്’ നടത്താൻ പ്രേരിപ്പിച്ചത്- അശ്വിൻ പറഞ്ഞു.
അശ്വിൻ നേരത്തെയും
ഈ രീതിയില്‍ നേരത്തെയും അശ്വിൻ അന്താരാഷ്ട്ര മത്സരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ ചെയ്യാത്തതുകൊണ്ടാണ് ബാറ്റ്സ്മാന് പുറത്താകാതിരുന്നത്. സച്ചിൻ തെണ്ടുൽക്കറാണ് അന്ന് താത്കാലിക ക്യാപ്റ്റനായിരുന്ന സെവാഗിനോട് അപ്പീൽ പിൻവലിക്കാൻ ആവശ്യപ്പെട്ടത്.