തെരഞ്ഞെടുപ്പുകാലം വാഗ്ദാനങ്ങളുടെ സമയമാണ്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ വശീകരിക്കാൻ ശ്രമിക്കുന്നു. ഏതു പാർട്ടിയും നേതാവും അതു ചെയ്യും. ഭരണം ലഭിച്ചാൽ തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ എന്താണെന്നു ജനങ്ങളെ അറിയിക്കേണ്ടത് പാർട്ടികളുടെയും നേതാക്കളുടെയും കടമയാണ്. ഓരോരുത്തരുടെയും നയപരിപാടികൾ മനസിലാക്കി, അവ വിശകലനം ചെയ്തു വേണമല്ലോ വോട്ടർമാർക്ക് യുക്തവും ഉചിതവുമായ തീരുമാനത്തിലെത്താൻ. അതുകൊണ്ടാണു തെരഞ്ഞെടുപ്പുവേളയിൽ പാർട്ടികൾ പ്രകടനപത്രിക പുറത്തിറക്കുന്നത്. പാർട്ടിയുടെ കാഴ്ചപ്പാടും അതനുസരിച്ചു ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും അതിൽ വിശദമാക്കും.
ഭരണത്തിലെത്തുന്നവർ പ്രകടനപത്രികയും തെരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനങ്ങളും മറക്കുന്നതാണു പലപ്പോഴും നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. ചില വാഗ്ദാനങ്ങളെങ്കിലും നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുപോലും ഉണ്ടാവില്ല. വോട്ട് കിട്ടാൻവേണ്ടി ചില ആകർഷക കാര്യങ്ങൾ അവതരിപ്പിക്കുക മാത്രമാകും അവർ ഉദ്ദേശിച്ചിട്ടുള്ളത്. വിദേശത്തു നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണമത്രയും തിരിച്ചു കൊണ്ടുവരുമെന്നും അതിൽനിന്ന് ഓരോ പൗരനും 15 ലക്ഷം രൂപ വീതം നൽകുമെന്നും 2014-ൽ വാഗ്ദാനം ചെയ്തവർ പിന്നീട് അക്കാര്യം ഓർമിച്ചതേ ഇല്ല. പ്രതിവർഷം രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ കഥയും അങ്ങനെതന്നെ. ഇങ്ങനെയുള്ള പാർട്ടികളും നേതാക്കളും ജനാധിപത്യവ്യവസ്ഥിതിയെത്തന്നെയാണ് അപമാനിക്കുന്നത്. വ്യാജവാഗ്ദാനങ്ങളിലൂടെ അവർ ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയും തകർക്കുന്നു.
വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നിരിക്കുന്ന സമയത്ത് കഴിഞ്ഞകാല വാഗ്ദാനങ്ങൾ സംബന്ധിച്ചു ജനങ്ങൾക്കു പാർട്ടികളെയും നേതാക്കളെയും ചോദ്യംചെയ്യാൻ അവസരം കിട്ടും. പുതിയ വാഗ്ദാനങ്ങളുമായി തങ്ങളെ സമീപിക്കുന്ന കക്ഷികളെയും നേതാക്കളെയും പഴയവയുടെ കാര്യം എന്തായി എന്നു പറയാൻ നിർബന്ധിക്കാനാവും. അങ്ങനെയൊരു ചോദ്യവും ഉത്തരംപറച്ചിലുമാണു ജനാധിപത്യത്തിൽ ജനാധികാരം ഉറപ്പിക്കുന്നത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ വാഗ്ദാനമായി അടിസ്ഥാന മിനിമം വരുമാന പദ്ധതി മാസങ്ങൾ മുന്പേ പ്രഖ്യാപിച്ചിരുന്നു. അതിന്റെ മുന ഒടിക്കാനാണു കർഷകർക്കു മിനിമം വരുമാന പദ്ധതി നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചതെന്നു കരുതുന്നവരുണ്ട്. രണ്ടു ഹെക്ടർവരെ ഭൂമിയുള്ള കർഷകർക്കു വർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നതാണു പിഎം കിസാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതി. തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുംവരെ പദ്ധതിയിൽ ചേർന്ന 2.7 കോടി പേർക്ക് ആദ്യഗഡു 2000 രൂപ നൽകി. ഇതുവരെ മൊത്തം 4.7 കോടി പേർ പദ്ധതിയിൽ അംഗങ്ങളായി. പന്ത്രണ്ടു കോടി കർഷകർക്ക് അംഗത്വ യോഗ്യത ഉണ്ടെന്നു പറഞ്ഞിരുന്നെങ്കിലും സർക്കാർ-പൊതുമേഖലാ ജീവനക്കാർ, പെൻഷൻകാർ തുടങ്ങിയവരെ ഒഴിവാക്കുന്നതോടെ വലിയൊരു സംഖ്യ കർഷകർ പദ്ധതിക്കു പുറത്താകും. പാട്ടക്കൃഷിക്കാർക്കും പങ്കുകൃഷിക്കാർക്കും ആനുകൂല്യമില്ലാത്തതും ആ പദ്ധതിയുടെ ഗുണഭോക്താക്കളായ ചെറുകിട കർഷകരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കുന്നു.
കോൺഗ്രസിന്റെ മിനിമം വരുമാന പദ്ധതി 12,000 രൂപയിൽ താഴെ മാസവരുമാനമുള്ളവർക്ക് എത്ര കുറവുണ്ടോ അത്രയും തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നതാണ്. ശരാശരി 72,000 രൂപ ഒരു കുടുംബത്തിനു പ്രതിവർഷം ലഭിക്കുമെന്നാണു കോൺഗ്രസ് കണക്കാക്കുന്നത്. അഞ്ചുകോടി ദരിദ്രകുടുംബങ്ങൾക്ക് ഇങ്ങനെ പണം നൽകാൻ 3,60,000 കോടി രൂപ വേണ്ടിവരും.
മോദി സർക്കാർ നടപ്പാക്കിത്തുടങ്ങിയ പിഎം കിസാന് 75,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 12 കോടി പേർ പദ്ധതിയിൽ ചേർന്നാലാണത്. ഒരു കുടുംബത്തിന് ഒരുവർഷം ലഭിക്കുന്നത് 6000 രൂപ മാത്രം. കോൺഗ്രസിന്റെ പദ്ധതിയിൽ വർഷം 72,000 രൂപ ഒരു കുടുംബത്തിനു ലഭിക്കും. ഭൂമിയുള്ളവർക്കാണു പിഎം കിസാനെങ്കിൽ, ന്യായ് എന്നു കോൺഗ്രസ് വിളിക്കുന്ന പദ്ധതിയിൽ ഭൂമിയല്ല വരുമാനമാണു മാനദണ്ഡം. മാത്രവുമല്ല, നൽകുന്ന തുക ഗണ്യമായ ഒന്നായതിനാൽ കുടുംബത്തിന് ഉപകാരപ്രദമായവിധം ചെലവഴിക്കാനുമാകും.
ഈ പദ്ധതിക്കു വേണ്ട ചെലവു വളരെ വലുതാണ്. 3.6 ലക്ഷം കോടി രൂപ ചെറുതല്ലല്ലോ. ഇതിനുവേണ്ടി മറ്റു ക്ഷേമപദ്ധതികൾ കുറയ്ക്കാൻ ഉദ്ദേശിക്കുന്നതായി കോൺഗ്രസ് പറഞ്ഞിട്ടില്ല. എന്നാൽ 2019-20 ലേക്ക് 27.84 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കേന്ദ്രസർക്കാരിന് ഈ തുക കണ്ടെത്താൻ മാർഗമില്ലാതെവരില്ല. തുകയുടെ വലുപ്പമല്ല പ്രധാന വിഷയം. ഇത്ര ബൃഹത്തായ പദ്ധതി നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം.
ആ ഇച്ഛാശക്തിയും ഇതു നടപ്പാക്കി ദാരിദ്ര്യനിർമാർജനം ഉറപ്പുവരുത്തണമെന്ന ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ഈ പദ്ധതി വൻ വിജയമാകും. അതു രാജ്യത്തിനു നേട്ടവുമാകും. ദാരിദ്ര്യമാണ് ഒട്ടേറെ പ്രശ്നങ്ങളുടെ വിളനിലം. ദാരിദ്ര്യം നിർമാർജനം ചെയ്യുന്പോൾ രാജ്യത്തെ മനുഷ്യവിഭവശേഷിയാണു മെച്ചപ്പെടുന്നത്. ശാരീരികവും ബൗദ്ധികവുമായ വളർച്ചവഴി കൂടുതൽ സംഭാവന ജനങ്ങളിൽ നിന്നു രാഷ്ട്രത്തിനു കിട്ടാൻ ഇടയാക്കുകയും ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഈ പദ്ധതി ഒരു തെരഞ്ഞെടുപ്പു വാഗ്ദാനം മാത്രമായിത്തീരരുത്. ആവേശപൂർവം ഏറ്റെടുത്തു നടപ്പാക്കേണ്ട ഒരു പദ്ധതിയാകണം അത്.
ഏതു പാർട്ടിയോ നേതാവോ രാജ്യം ഭരിച്ചാലും ദാരിദ്ര്യം രാജ്യത്തിന് അപമാനകരമാണ്. അതു മാനവികത നിറഞ്ഞ സമൂഹത്തിനു സ്വീകാര്യവുമല്ല. അതിവേഗം വളരുന്ന ഇന്ത്യക്ക് ദാരിദ്ര്യം എന്ന തിന്മയെ അകറ്റിയേ മതിയാകൂ. അതിനുള്ള ഏതു യത്നവും ശ്ലാഘനീയമാണ്. നല്ല ആശയങ്ങളും പദ്ധതികളും ആര് അവതരിപ്പിച്ചാലും നടപ്പാക്കിയാലും പ്രശംസിക്കപ്പെടുകതന്നെ വേണം.
ഭരണത്തിലെത്തുന്നവർ പ്രകടനപത്രികയും തെരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനങ്ങളും മറക്കുന്നതാണു പലപ്പോഴും നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. ചില വാഗ്ദാനങ്ങളെങ്കിലും നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുപോലും ഉണ്ടാവില്ല. വോട്ട് കിട്ടാൻവേണ്ടി ചില ആകർഷക കാര്യങ്ങൾ അവതരിപ്പിക്കുക മാത്രമാകും അവർ ഉദ്ദേശിച്ചിട്ടുള്ളത്. വിദേശത്തു നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണമത്രയും തിരിച്ചു കൊണ്ടുവരുമെന്നും അതിൽനിന്ന് ഓരോ പൗരനും 15 ലക്ഷം രൂപ വീതം നൽകുമെന്നും 2014-ൽ വാഗ്ദാനം ചെയ്തവർ പിന്നീട് അക്കാര്യം ഓർമിച്ചതേ ഇല്ല. പ്രതിവർഷം രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ കഥയും അങ്ങനെതന്നെ. ഇങ്ങനെയുള്ള പാർട്ടികളും നേതാക്കളും ജനാധിപത്യവ്യവസ്ഥിതിയെത്തന്നെയാണ് അപമാനിക്കുന്നത്. വ്യാജവാഗ്ദാനങ്ങളിലൂടെ അവർ ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയും തകർക്കുന്നു.
വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നിരിക്കുന്ന സമയത്ത് കഴിഞ്ഞകാല വാഗ്ദാനങ്ങൾ സംബന്ധിച്ചു ജനങ്ങൾക്കു പാർട്ടികളെയും നേതാക്കളെയും ചോദ്യംചെയ്യാൻ അവസരം കിട്ടും. പുതിയ വാഗ്ദാനങ്ങളുമായി തങ്ങളെ സമീപിക്കുന്ന കക്ഷികളെയും നേതാക്കളെയും പഴയവയുടെ കാര്യം എന്തായി എന്നു പറയാൻ നിർബന്ധിക്കാനാവും. അങ്ങനെയൊരു ചോദ്യവും ഉത്തരംപറച്ചിലുമാണു ജനാധിപത്യത്തിൽ ജനാധികാരം ഉറപ്പിക്കുന്നത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ വാഗ്ദാനമായി അടിസ്ഥാന മിനിമം വരുമാന പദ്ധതി മാസങ്ങൾ മുന്പേ പ്രഖ്യാപിച്ചിരുന്നു. അതിന്റെ മുന ഒടിക്കാനാണു കർഷകർക്കു മിനിമം വരുമാന പദ്ധതി നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചതെന്നു കരുതുന്നവരുണ്ട്. രണ്ടു ഹെക്ടർവരെ ഭൂമിയുള്ള കർഷകർക്കു വർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നതാണു പിഎം കിസാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതി. തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുംവരെ പദ്ധതിയിൽ ചേർന്ന 2.7 കോടി പേർക്ക് ആദ്യഗഡു 2000 രൂപ നൽകി. ഇതുവരെ മൊത്തം 4.7 കോടി പേർ പദ്ധതിയിൽ അംഗങ്ങളായി. പന്ത്രണ്ടു കോടി കർഷകർക്ക് അംഗത്വ യോഗ്യത ഉണ്ടെന്നു പറഞ്ഞിരുന്നെങ്കിലും സർക്കാർ-പൊതുമേഖലാ ജീവനക്കാർ, പെൻഷൻകാർ തുടങ്ങിയവരെ ഒഴിവാക്കുന്നതോടെ വലിയൊരു സംഖ്യ കർഷകർ പദ്ധതിക്കു പുറത്താകും. പാട്ടക്കൃഷിക്കാർക്കും പങ്കുകൃഷിക്കാർക്കും ആനുകൂല്യമില്ലാത്തതും ആ പദ്ധതിയുടെ ഗുണഭോക്താക്കളായ ചെറുകിട കർഷകരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കുന്നു.
കോൺഗ്രസിന്റെ മിനിമം വരുമാന പദ്ധതി 12,000 രൂപയിൽ താഴെ മാസവരുമാനമുള്ളവർക്ക് എത്ര കുറവുണ്ടോ അത്രയും തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നതാണ്. ശരാശരി 72,000 രൂപ ഒരു കുടുംബത്തിനു പ്രതിവർഷം ലഭിക്കുമെന്നാണു കോൺഗ്രസ് കണക്കാക്കുന്നത്. അഞ്ചുകോടി ദരിദ്രകുടുംബങ്ങൾക്ക് ഇങ്ങനെ പണം നൽകാൻ 3,60,000 കോടി രൂപ വേണ്ടിവരും.
മോദി സർക്കാർ നടപ്പാക്കിത്തുടങ്ങിയ പിഎം കിസാന് 75,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 12 കോടി പേർ പദ്ധതിയിൽ ചേർന്നാലാണത്. ഒരു കുടുംബത്തിന് ഒരുവർഷം ലഭിക്കുന്നത് 6000 രൂപ മാത്രം. കോൺഗ്രസിന്റെ പദ്ധതിയിൽ വർഷം 72,000 രൂപ ഒരു കുടുംബത്തിനു ലഭിക്കും. ഭൂമിയുള്ളവർക്കാണു പിഎം കിസാനെങ്കിൽ, ന്യായ് എന്നു കോൺഗ്രസ് വിളിക്കുന്ന പദ്ധതിയിൽ ഭൂമിയല്ല വരുമാനമാണു മാനദണ്ഡം. മാത്രവുമല്ല, നൽകുന്ന തുക ഗണ്യമായ ഒന്നായതിനാൽ കുടുംബത്തിന് ഉപകാരപ്രദമായവിധം ചെലവഴിക്കാനുമാകും.
ഈ പദ്ധതിക്കു വേണ്ട ചെലവു വളരെ വലുതാണ്. 3.6 ലക്ഷം കോടി രൂപ ചെറുതല്ലല്ലോ. ഇതിനുവേണ്ടി മറ്റു ക്ഷേമപദ്ധതികൾ കുറയ്ക്കാൻ ഉദ്ദേശിക്കുന്നതായി കോൺഗ്രസ് പറഞ്ഞിട്ടില്ല. എന്നാൽ 2019-20 ലേക്ക് 27.84 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കേന്ദ്രസർക്കാരിന് ഈ തുക കണ്ടെത്താൻ മാർഗമില്ലാതെവരില്ല. തുകയുടെ വലുപ്പമല്ല പ്രധാന വിഷയം. ഇത്ര ബൃഹത്തായ പദ്ധതി നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം.
ആ ഇച്ഛാശക്തിയും ഇതു നടപ്പാക്കി ദാരിദ്ര്യനിർമാർജനം ഉറപ്പുവരുത്തണമെന്ന ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ഈ പദ്ധതി വൻ വിജയമാകും. അതു രാജ്യത്തിനു നേട്ടവുമാകും. ദാരിദ്ര്യമാണ് ഒട്ടേറെ പ്രശ്നങ്ങളുടെ വിളനിലം. ദാരിദ്ര്യം നിർമാർജനം ചെയ്യുന്പോൾ രാജ്യത്തെ മനുഷ്യവിഭവശേഷിയാണു മെച്ചപ്പെടുന്നത്. ശാരീരികവും ബൗദ്ധികവുമായ വളർച്ചവഴി കൂടുതൽ സംഭാവന ജനങ്ങളിൽ നിന്നു രാഷ്ട്രത്തിനു കിട്ടാൻ ഇടയാക്കുകയും ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഈ പദ്ധതി ഒരു തെരഞ്ഞെടുപ്പു വാഗ്ദാനം മാത്രമായിത്തീരരുത്. ആവേശപൂർവം ഏറ്റെടുത്തു നടപ്പാക്കേണ്ട ഒരു പദ്ധതിയാകണം അത്.
ഏതു പാർട്ടിയോ നേതാവോ രാജ്യം ഭരിച്ചാലും ദാരിദ്ര്യം രാജ്യത്തിന് അപമാനകരമാണ്. അതു മാനവികത നിറഞ്ഞ സമൂഹത്തിനു സ്വീകാര്യവുമല്ല. അതിവേഗം വളരുന്ന ഇന്ത്യക്ക് ദാരിദ്ര്യം എന്ന തിന്മയെ അകറ്റിയേ മതിയാകൂ. അതിനുള്ള ഏതു യത്നവും ശ്ലാഘനീയമാണ്. നല്ല ആശയങ്ങളും പദ്ധതികളും ആര് അവതരിപ്പിച്ചാലും നടപ്പാക്കിയാലും പ്രശംസിക്കപ്പെടുകതന്നെ വേണം.