ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍ പതിവ് തെറ്റിക്കാതെ ക്രിസ് ഗെയ്ലിന്റെ ബാറ്റിംഗ് വെടിക്കെട്ട്. രാജസ്ഥാന് റോയല്‍സിനെതിരേ ഗെയ്ലിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയില്‍ കിംഗ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റിന് 184 റണ്‍സ് എടുത്തു.
ടോസ് നേടിയ റോയല്‍സ് കിംഗ്സിനെ ബാറ്റിംഗിനു വിട്ടു. രാജസ്ഥാനായി ഓസീസ് താരം സ്റ്റീവ് സ്മിത്തിറങ്ങി. രാജസ്ഥാന് നായകന് അജിങ്ക്യ രഹാനെയുടെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ബൗളിംഗ്. കിംഗ്സ് ഇലവന് ആദ്യ ഓവറിന്റെ നാലാം പന്തില്‍ കെ.എല്‍. രാഹുലിനെ (4) നഷ്ടമായി. ഗെയ്ലിനൊപ്പം മായങ്ക് അഗര്‍വാള്‍ പിടിച്ചുനിന്നെങ്കിലും സ്കോറിംഗ് പതുക്കെയായിരുന്നു. 56 റണ്‍സ് നേടി ഈ കൂട്ടുകെട്ട് പിരിഞ്ഞു. ഗെയ്ലിനൊപ്പം സര്‍ഫറാസ് ഖാനെത്തിയതോടെ കിംഗ്സ് ഇലവന് സ്കോറിംഗിന്റെ വേഗം കൂട്ടി.
ഗെയ്ലിന്റെ ബാറ്റില്‍നിന്നും ഫോറുകളും സിക്സും ഒഴുകി. അർധ സെഞ്ചുറി കടന്ന് കൂറ്റന്‍ അടികളുമായി നീങ്ങിയ വിന്‍ഡീസ് താരത്തെ ബെന്‍ സ്റ്റോക്സ് രാഹുല്‍ ത്രിപാദിയുടെ കൈകളിലെത്തിച്ചു.
47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്ൽ എട്ട് ഫോറും നാലു സിക്സുമായി പായിച്ചത്. ഗെയ്ൽ പുറത്തായതോടെ സ്കോറിംഗിന് കടിഞ്ഞാണ്‍ വീണു. അടുത്ത 25 പന്തില്‍ 40 റണ്‍സ് നേടാനെ പഞ്ചാബിനു കഴിഞ്ഞുള്ളൂ. 29 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന സര്‍ഫറാസ് ഖാനാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നിക്കോളസ് പുരാന് 12 റണ്‍സുമായി പുറത്തായി. മന്ദീപ് സിംഗ് (5) പുറത്താകാതെ നിന്നു.
സ്റ്റോക്സ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ റോയല്‍സ് കിംഗ്സിനെ ബാറ്റിംഗിനു വിട്ടു. രാജസ്ഥാനായി ഓസീസ് താരം സ്റ്റീവ് സ്മിത്തിറങ്ങി. രാജസ്ഥാന് നായകന് അജിങ്ക്യ രഹാനെയുടെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ബൗളിംഗ്. കിംഗ്സ് ഇലവന് ആദ്യ ഓവറിന്റെ നാലാം പന്തില്‍ കെ.എല്‍. രാഹുലിനെ (4) നഷ്ടമായി. ഗെയ്ലിനൊപ്പം മായങ്ക് അഗര്‍വാള്‍ പിടിച്ചുനിന്നെങ്കിലും സ്കോറിംഗ് പതുക്കെയായിരുന്നു. 56 റണ്‍സ് നേടി ഈ കൂട്ടുകെട്ട് പിരിഞ്ഞു. ഗെയ്ലിനൊപ്പം സര്‍ഫറാസ് ഖാനെത്തിയതോടെ കിംഗ്സ് ഇലവന് സ്കോറിംഗിന്റെ വേഗം കൂട്ടി.
ഗെയ്ലിന്റെ ബാറ്റില്‍നിന്നും ഫോറുകളും സിക്സും ഒഴുകി. അർധ സെഞ്ചുറി കടന്ന് കൂറ്റന്‍ അടികളുമായി നീങ്ങിയ വിന്‍ഡീസ് താരത്തെ ബെന്‍ സ്റ്റോക്സ് രാഹുല്‍ ത്രിപാദിയുടെ കൈകളിലെത്തിച്ചു.
47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്ൽ എട്ട് ഫോറും നാലു സിക്സുമായി പായിച്ചത്. ഗെയ്ൽ പുറത്തായതോടെ സ്കോറിംഗിന് കടിഞ്ഞാണ്‍ വീണു. അടുത്ത 25 പന്തില്‍ 40 റണ്‍സ് നേടാനെ പഞ്ചാബിനു കഴിഞ്ഞുള്ളൂ. 29 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന സര്‍ഫറാസ് ഖാനാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നിക്കോളസ് പുരാന് 12 റണ്‍സുമായി പുറത്തായി. മന്ദീപ് സിംഗ് (5) പുറത്താകാതെ നിന്നു.
സ്റ്റോക്സ് രണ്ടു വിക്കറ്റ് വീഴ്ത്തി.