ബര്‍ലിന്‍: ഭാവിയെ ഉറ്റുനോക്കുന്ന ജര്‍മന്‍ ഫുട്ബോളിന് മുന്നോട്ടുള്ള യാത്ര സുഗമമെന്ന സൂചന നല്കുന്ന തുടക്കം. 2014 ലോകകപ്പ് നേടിയ ടീമിലെ ഒരാളെ മാത്രം ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയ 2019ലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ജര്‍മനിക്ക് സമനില.
യൂറോ യോഗ്യതയ്ക്കു മുമ്പുള്ള സൗഹൃദമത്സരത്തില്‍ ജര്‍മനിയും സെര്‍ബിയയും 1-1ന് സമനിലയില്‍ പിരിഞ്ഞു. 2018 ജര്‍മന്‍ ഫുട്ബോളിന് തകര്‍ച്ചയുടെ കാലമായിരുന്നു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. നേഷന്‍സ് ലീഗില്‍ തരംതാഴ്ത്തപ്പെട്ടു. 2014 ലോകകപ്പിലുണ്ടായിരുന്ന ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ മാത്രമായിരുന്നു ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടത്.
കഴിഞ്ഞ മത്സരങ്ങളെക്കാള്‍ ജോക്വിം ലോയുടെ സംഘം വേഗവും ആക്രമണസ്വഭാവവും കാണിച്ചു. സ്ട്രൈക്കര്‍ ടിമോ വെര്‍ണറുടെ പിന്നില്‍ കളിച്ച കെയ് ഹാവേര്‍ട്സ്, ജുലിയന്‍ ബ്രാന്‍ഡറ്റ്, ലെറോയ് സനെ എന്നിവര്‍ വേഗമേറിയ നീക്കങ്ങള്‍കൊണ്ട് കളി മനോഹരമാക്കി. മൂന്നാം മിനിറ്റില്‍ തന്നെ ജര്‍മനിക്ക് വല ലക്ഷ്യമാക്കി പന്ത് പായിക്കാനായി. ഹാവേര്ട്സിന്റെതായിരുന്നു ഷോട്ട്. ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന മാറ്റ് ഹമ്മല്‍സ്, ജെറോം ബോട്ടെംഗ്, തോമസ് മ്യൂളര്‍ എന്നിവരോട് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു വിരമിച്ചോളാന് ലോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂറോകപ്പ് യോഗ്യത മത്സരത്തിന് നെതര്‍ലന്‍ഡ്സിനെ ഞായറാഴ്ച നേരിടാന്‍ തയാറെടുക്കുന്ന ജര്‍മനിയുടെ വലയാണ് ആദ്യം കുലുങ്ങിയത്. 11-ാം മിനിറ്റില്‍ കോര്‍ണറിനു തുടര്‍ച്ചയായി ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലാക്കി ലൂക്ക ജോവിച്ച് സെര്‍ബിയയെ മുന്നിലെത്തിച്ചു.
ജോവിച്ചിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു. ഈ സീസണില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനായി 35 കളിയില്‍ 22 ഗോള്‍ നേടിക്കഴിഞ്ഞ താരത്തെ സ്വന്തമാക്കാനായി പ്രമുഖ ക്ലബ്ബുകളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും താത്പര്യമറിയിച്ചുകഴിഞ്ഞു. നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ ഒരു തോല്‍വി പോലുമറിയാതെ നീങ്ങിയ സെര്‍ബിയ ലീഗ് ബിയിലേക്ക് പ്രമോഷന് നേടി.
രണ്ടാം പകുതിയില്‍ ശക്തമായി കളിച്ച ജര്‍മനി നിരവധി അവസരങ്ങള്‍ നഷ്ടമാക്കി. പകരക്കാരായി ഇറങ്ങിയ ലിയോണ്‍ ഗോറേട്സ്ക 69-ാം മിനിറ്റില്‍ ജര്‍മനിക്ക് അര്‍ഹിച്ച സമനില നല്കി.
വിജയഗോളിനായി ജര്‍മന്‍കാര്‍ ശക്തമായി ആക്രമണം നടത്തിയെങ്കിലും ഗോള്‍കീപ്പര്‍ മാര്‍കോ ദിമിത്രോവിന്റെ പ്രകടനം സെര്‍ബിയയെ സമനിലയുമായി പിരിയാന്‍ സഹായിച്ചു.
90+3-ാം മിനിറ്റില്‍ സാനെയെ മാരകമായി ഫൗള്‍ ചെയ്തതിന് മിലാന് പാവ് ലോവിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഉടന്‍ തന്നെ സാനെയെ പിന്‍വലിക്കുകയും ചെയ്തു. ഫൗള്‍ തീര്‍ത്തും മാരകമായിരുന്നുവെന്നും അത്തരം ഫൗളുകള്‍ എല്ലൊടിക്കുന്നതാണെന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യമായിരുന്നുവെന്നും ലോ പറഞ്ഞു.
മറ്റൊരു സൗഹൃദ മത്സരത്തില്‍ വെയ്ൽസ് 1-0ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ തോല്‍പ്പിച്ചു. 90+2-ാം മിനിറ്റില്‍ ബെന്‍ വുഡ്ബേണാണ് വിജയഗോള്‍ നേടിയത്.
യൂറോ യോഗ്യതയ്ക്കു മുമ്പുള്ള സൗഹൃദമത്സരത്തില്‍ ജര്‍മനിയും സെര്‍ബിയയും 1-1ന് സമനിലയില്‍ പിരിഞ്ഞു. 2018 ജര്‍മന്‍ ഫുട്ബോളിന് തകര്‍ച്ചയുടെ കാലമായിരുന്നു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. നേഷന്‍സ് ലീഗില്‍ തരംതാഴ്ത്തപ്പെട്ടു. 2014 ലോകകപ്പിലുണ്ടായിരുന്ന ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ മാത്രമായിരുന്നു ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടത്.
കഴിഞ്ഞ മത്സരങ്ങളെക്കാള്‍ ജോക്വിം ലോയുടെ സംഘം വേഗവും ആക്രമണസ്വഭാവവും കാണിച്ചു. സ്ട്രൈക്കര്‍ ടിമോ വെര്‍ണറുടെ പിന്നില്‍ കളിച്ച കെയ് ഹാവേര്‍ട്സ്, ജുലിയന്‍ ബ്രാന്‍ഡറ്റ്, ലെറോയ് സനെ എന്നിവര്‍ വേഗമേറിയ നീക്കങ്ങള്‍കൊണ്ട് കളി മനോഹരമാക്കി. മൂന്നാം മിനിറ്റില്‍ തന്നെ ജര്‍മനിക്ക് വല ലക്ഷ്യമാക്കി പന്ത് പായിക്കാനായി. ഹാവേര്ട്സിന്റെതായിരുന്നു ഷോട്ട്. ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന മാറ്റ് ഹമ്മല്‍സ്, ജെറോം ബോട്ടെംഗ്, തോമസ് മ്യൂളര്‍ എന്നിവരോട് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു വിരമിച്ചോളാന് ലോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂറോകപ്പ് യോഗ്യത മത്സരത്തിന് നെതര്‍ലന്‍ഡ്സിനെ ഞായറാഴ്ച നേരിടാന്‍ തയാറെടുക്കുന്ന ജര്‍മനിയുടെ വലയാണ് ആദ്യം കുലുങ്ങിയത്. 11-ാം മിനിറ്റില്‍ കോര്‍ണറിനു തുടര്‍ച്ചയായി ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലാക്കി ലൂക്ക ജോവിച്ച് സെര്‍ബിയയെ മുന്നിലെത്തിച്ചു.
ജോവിച്ചിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു. ഈ സീസണില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനായി 35 കളിയില്‍ 22 ഗോള്‍ നേടിക്കഴിഞ്ഞ താരത്തെ സ്വന്തമാക്കാനായി പ്രമുഖ ക്ലബ്ബുകളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും താത്പര്യമറിയിച്ചുകഴിഞ്ഞു. നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ ഒരു തോല്‍വി പോലുമറിയാതെ നീങ്ങിയ സെര്‍ബിയ ലീഗ് ബിയിലേക്ക് പ്രമോഷന് നേടി.
രണ്ടാം പകുതിയില്‍ ശക്തമായി കളിച്ച ജര്‍മനി നിരവധി അവസരങ്ങള്‍ നഷ്ടമാക്കി. പകരക്കാരായി ഇറങ്ങിയ ലിയോണ്‍ ഗോറേട്സ്ക 69-ാം മിനിറ്റില്‍ ജര്‍മനിക്ക് അര്‍ഹിച്ച സമനില നല്കി.
വിജയഗോളിനായി ജര്‍മന്‍കാര്‍ ശക്തമായി ആക്രമണം നടത്തിയെങ്കിലും ഗോള്‍കീപ്പര്‍ മാര്‍കോ ദിമിത്രോവിന്റെ പ്രകടനം സെര്‍ബിയയെ സമനിലയുമായി പിരിയാന്‍ സഹായിച്ചു.
90+3-ാം മിനിറ്റില്‍ സാനെയെ മാരകമായി ഫൗള്‍ ചെയ്തതിന് മിലാന് പാവ് ലോവിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഉടന്‍ തന്നെ സാനെയെ പിന്‍വലിക്കുകയും ചെയ്തു. ഫൗള്‍ തീര്‍ത്തും മാരകമായിരുന്നുവെന്നും അത്തരം ഫൗളുകള്‍ എല്ലൊടിക്കുന്നതാണെന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യമായിരുന്നുവെന്നും ലോ പറഞ്ഞു.
മറ്റൊരു സൗഹൃദ മത്സരത്തില്‍ വെയ്ൽസ് 1-0ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ തോല്‍പ്പിച്ചു. 90+2-ാം മിനിറ്റില്‍ ബെന്‍ വുഡ്ബേണാണ് വിജയഗോള്‍ നേടിയത്.