തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റ് മേഴ്സികുട്ടൻ എത്തും. പ്രസിഡന്റ് ടി.പി. ദാസന്റെ സ്ഥാനം തെറിക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉത്തരവ് ഇറക്കാൻ വൈകും.
കണ്ണൂരിൽ നിന്നുള്ള ഒ.കെ. ബിനീഷാവും പുതിയ വൈസ് പ്രസിഡന്റ്. അഡ്മിനിസ്ട്രേറ്റീവ് ബോർഡിലേക്ക് കായികമന്ത്രിയുടെ തലസ്ഥാനത്തെ വിശ്വസ്തനും കേരളാ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റുമായ സുനിൽകുമാർ, എം.ആർ. രഞ്ജിത്, എസ്. രാജീവ്, കെ.എം ബീനാമോൾ, ഐ.എം.വിജയൻ, കെ.സി. ലേഖ, കപിൽദേവ് എന്നിവരെയാണ് ഉൾപ്പെടുത്തുക.
കായികതാരം തന്നെ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ആവണമെന്ന നിർദേശമായിരുന്നു കായികമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നത്. സ്പോർട്സ് കൗണ്‍സിലിന്റെ ചുമതലയുള്ള സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ എം.വി. ഗോവിന്ദനും ഈ നിലപാടായിരുന്നു. എന്നാൽ, ടി.പി. ദാസനെ മാറ്റുന്നതിൽ പാർട്ടിയിലെ ചില ഉന്നത നേതാക്കൾക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ നേരത്തെ നടന്ന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളാതെ മാറ്റിവയ്ക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിൽ ടി.പി. ദാസനെ മാറ്റാനുള്ള അന്തിമ തീരുമാനമായത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിനെ മാറ്റിയാണ് ഇടതു സർക്കാർ ടി.പി ദാസനെ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്. ഇതിനെതിരേ കായികമേഖലയിൽ നിന്നു വ്യാപക പരാതിയും ഉയർന്നിരുന്നു. ഒരു കായിക താരത്തെ മാറ്റി രാഷ്ട്രീയക്കാരനെ പ്രസിഡന്റായി നിയമിച്ചതിനെതിരേയായിരുന്നു അന്ന് ആക്ഷേപമുയർന്നത്.
ഇതു മറികടക്കാനായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കായികരംഗത്തു നിന്നു തന്നെയുള്ള മേഴ്സി കുട്ടനെ നിയമിച്ചു. എന്നാൽ, മേഴ്സി കുട്ടനും അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളും തമ്മിൽ വ്യക്തമായ സ്വരച്ചേർച്ച ഇല്ലാതായിരുന്നു. ഇതു വാർത്തയാകുകയും ചെയ്തതാണ്. തുടർന്ന് ചില ഇടപെടലുകളുടെ ഭാഗമായാണ് ഈ പ്രശ്നങ്ങൾ പരിഹരിച്ചത്. കഴിഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ബോർഡിൽ ഉണ്ടായിരുന്നതിൽ ഏറെപ്പേരും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബോർഡിലും ഉണ്ടെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.
തോമസ് വർഗീസ്
കണ്ണൂരിൽ നിന്നുള്ള ഒ.കെ. ബിനീഷാവും പുതിയ വൈസ് പ്രസിഡന്റ്. അഡ്മിനിസ്ട്രേറ്റീവ് ബോർഡിലേക്ക് കായികമന്ത്രിയുടെ തലസ്ഥാനത്തെ വിശ്വസ്തനും കേരളാ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റുമായ സുനിൽകുമാർ, എം.ആർ. രഞ്ജിത്, എസ്. രാജീവ്, കെ.എം ബീനാമോൾ, ഐ.എം.വിജയൻ, കെ.സി. ലേഖ, കപിൽദേവ് എന്നിവരെയാണ് ഉൾപ്പെടുത്തുക.
കായികതാരം തന്നെ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ആവണമെന്ന നിർദേശമായിരുന്നു കായികമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നത്. സ്പോർട്സ് കൗണ്‍സിലിന്റെ ചുമതലയുള്ള സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ എം.വി. ഗോവിന്ദനും ഈ നിലപാടായിരുന്നു. എന്നാൽ, ടി.പി. ദാസനെ മാറ്റുന്നതിൽ പാർട്ടിയിലെ ചില ഉന്നത നേതാക്കൾക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ നേരത്തെ നടന്ന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളാതെ മാറ്റിവയ്ക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിൽ ടി.പി. ദാസനെ മാറ്റാനുള്ള അന്തിമ തീരുമാനമായത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിനെ മാറ്റിയാണ് ഇടതു സർക്കാർ ടി.പി ദാസനെ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്. ഇതിനെതിരേ കായികമേഖലയിൽ നിന്നു വ്യാപക പരാതിയും ഉയർന്നിരുന്നു. ഒരു കായിക താരത്തെ മാറ്റി രാഷ്ട്രീയക്കാരനെ പ്രസിഡന്റായി നിയമിച്ചതിനെതിരേയായിരുന്നു അന്ന് ആക്ഷേപമുയർന്നത്.
ഇതു മറികടക്കാനായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കായികരംഗത്തു നിന്നു തന്നെയുള്ള മേഴ്സി കുട്ടനെ നിയമിച്ചു. എന്നാൽ, മേഴ്സി കുട്ടനും അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളും തമ്മിൽ വ്യക്തമായ സ്വരച്ചേർച്ച ഇല്ലാതായിരുന്നു. ഇതു വാർത്തയാകുകയും ചെയ്തതാണ്. തുടർന്ന് ചില ഇടപെടലുകളുടെ ഭാഗമായാണ് ഈ പ്രശ്നങ്ങൾ പരിഹരിച്ചത്. കഴിഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ബോർഡിൽ ഉണ്ടായിരുന്നതിൽ ഏറെപ്പേരും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബോർഡിലും ഉണ്ടെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.
തോമസ് വർഗീസ്