മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലെ നാലാം നന്പർ ബാറ്റ്സ്മാനെ ഐപിഎലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചിയിക്കുകയെന്ന് സൗരവ് ഗാംഗുലി. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിൽ ഐപിഎലിലെ പ്രകടനം കണക്കിലെടുക്കില്ലെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വാക്കുകളെ തള്ളുന്നതാണ് ബിസിസിഐ അംഗം കൂടിയായ ഗാംഗുലിയുടെ വാക്കുകൾ.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിൽ ഇന്ത്യയുടെ നാലാം നന്പർ ബാറ്റ്സ്മാനായി ഒരു വിശ്വസ്ത താരത്തെ കണ്ടെത്താനായില്ല. നാലാം നന്പർ സ്ഥാനത്ത് അജിങ്ക്യ രഹാനെ, അന്പാട്ടി റായുഡു, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, വിജയ് ശങ്കർ, ഋഷഭ് പന്ത് എന്നീ താരങ്ങളെ പലപ്പോഴായി ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാൽ സ്ഥിരതയുളള പ്രകടനം ആരിൽ നിന്നും ഉണ്ടായില്ല. ഓസീസിനെതിരായ പരന്പരയിലെ നാലാം ഏകദിനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ നാലാം നന്പറിൽ ബാറ്റു ചെയ്യുകയും ചെയ്തു.
ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനാണ് ഗാംഗുലി. ഡൽഹി താരമായ ഋഷഭ് പന്ത് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്നും നാലാം നന്പറിൽ ശോഭിക്കുമെന്നും അദ്ദേഹം ഭാവിയുടെ കളിക്കാരനാണെന്നും ഗാംഗുലി പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിൽ ഇന്ത്യയുടെ നാലാം നന്പർ ബാറ്റ്സ്മാനായി ഒരു വിശ്വസ്ത താരത്തെ കണ്ടെത്താനായില്ല. നാലാം നന്പർ സ്ഥാനത്ത് അജിങ്ക്യ രഹാനെ, അന്പാട്ടി റായുഡു, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, വിജയ് ശങ്കർ, ഋഷഭ് പന്ത് എന്നീ താരങ്ങളെ പലപ്പോഴായി ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാൽ സ്ഥിരതയുളള പ്രകടനം ആരിൽ നിന്നും ഉണ്ടായില്ല. ഓസീസിനെതിരായ പരന്പരയിലെ നാലാം ഏകദിനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ നാലാം നന്പറിൽ ബാറ്റു ചെയ്യുകയും ചെയ്തു.
ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനാണ് ഗാംഗുലി. ഡൽഹി താരമായ ഋഷഭ് പന്ത് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്നും നാലാം നന്പറിൽ ശോഭിക്കുമെന്നും അദ്ദേഹം ഭാവിയുടെ കളിക്കാരനാണെന്നും ഗാംഗുലി പറഞ്ഞു.