ഒളിന്പിക് സ്വർണമെന്ന മലയാളി സ്വപ്നത്തിന് സ്പെഷൽ ഒളിന്പിക്സിൽ സാഫാല്യം. അബുദാബിയിൽ നടക്കുന്ന സ്പെഷൽ ഒളിന്പിക്സിൽ ആൺകുട്ടികളുടെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ 1:15.00 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി വിശാന്ത് കെ. രവീന്ദ്രനാണ് കേരളത്തിലേക്ക് സ്വർണം നീന്തിയെടുത്തത്. കോട്ടയം അന്തിനാട് ശാന്തിനിലയം സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ് വിശാന്ത്. കക്കക്കാട്ട് രവീന്ദ്രൻ-ബിന്ദു ദന്പതികളുടെ മകനാണ്. ബിന്ദു ശാന്തിനിലയം അധ്യാപികയാണ്.
നീന്തൽക്കുളത്തിൽനിന്നാണ് ഒരു വെള്ളി ലഭിച്ചത്. 25 മീറ്റർ ബാക്സ്ട്രോക്കിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ സൂര്യ മോഹനാണ് വെള്ളി നീന്തിയെടുത്തത്. അമരവിള കാരുണ്യ സ്പെഷൽ സ്കൂൾ വിദ്യാർഥിനിയാണ്. മോഹനൻ-അംബിക ദന്പതികളുടെ മകളാണ്. 28.93 സെക്കൻഡിലാണ് സൂര്യ വെള്ളിയുമായി നീന്തിക്കയറിയത്.
ആൺകുട്ടികളുടെ ലോംഗ്ജംപിൽ രാഹുൽ രാജും ഇന്ത്യക്കായി ഇന്നലെ വെള്ളി കരസ്ഥമാക്കി. പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ ആതിര കുഞ്ഞുമോൻ തൊഴുത്തുങ്കലിലൂടെയാണ് കേരളത്തിലേക്ക് വെങ്കലമെത്തിയത്. ഇടുക്കി കാർമൽ ജ്യോതിസ് സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ് ആതിര. ഫുട്ബോളിൽ ഇന്ത്യ വെള്ളി നേടി. മലയാളി താരമായ ഡെസി തോമസ് തൊട്ടിയിൽ ഉൾപ്പെട്ടെ ടീമാണ് വെള്ളി കരസ്ഥമാക്കിയത്. ഇടുക്കി സ്നേഹാരാം സ്പെഷൽ സ്കൂൾ വിദ്യാർഥിനിയാണ് ഡെസി.
അബുദാബിയിൽനിന്ന് ബ്രഹ്മനായകം മഹാദേവൻ
നീന്തൽക്കുളത്തിൽനിന്നാണ് ഒരു വെള്ളി ലഭിച്ചത്. 25 മീറ്റർ ബാക്സ്ട്രോക്കിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ സൂര്യ മോഹനാണ് വെള്ളി നീന്തിയെടുത്തത്. അമരവിള കാരുണ്യ സ്പെഷൽ സ്കൂൾ വിദ്യാർഥിനിയാണ്. മോഹനൻ-അംബിക ദന്പതികളുടെ മകളാണ്. 28.93 സെക്കൻഡിലാണ് സൂര്യ വെള്ളിയുമായി നീന്തിക്കയറിയത്.
ആൺകുട്ടികളുടെ ലോംഗ്ജംപിൽ രാഹുൽ രാജും ഇന്ത്യക്കായി ഇന്നലെ വെള്ളി കരസ്ഥമാക്കി. പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ ആതിര കുഞ്ഞുമോൻ തൊഴുത്തുങ്കലിലൂടെയാണ് കേരളത്തിലേക്ക് വെങ്കലമെത്തിയത്. ഇടുക്കി കാർമൽ ജ്യോതിസ് സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ് ആതിര. ഫുട്ബോളിൽ ഇന്ത്യ വെള്ളി നേടി. മലയാളി താരമായ ഡെസി തോമസ് തൊട്ടിയിൽ ഉൾപ്പെട്ടെ ടീമാണ് വെള്ളി കരസ്ഥമാക്കിയത്. ഇടുക്കി സ്നേഹാരാം സ്പെഷൽ സ്കൂൾ വിദ്യാർഥിനിയാണ് ഡെസി.
അബുദാബിയിൽനിന്ന് ബ്രഹ്മനായകം മഹാദേവൻ