മ്യൂണിക്ക്: 2014 ലോകകപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയ ജർമനി പുതുരക്തത്തിന്റെ കരുത്തിൽ മുഖംമാറിയെത്തുന്നു. 2018 ലോകകപ്പിലെ ദുരന്തക്കാഴ്ചയായിരുന്നു ജോക്വിം ലോയുടെ ജർമൻ സംഘം. എന്നാൽ, ഈ മാസം തുടക്കത്തിൽ ലോ ഒരു തീരുമാനമെടുത്തു. 2014 ലോകകപ്പ് ജയിച്ച ജർമൻ സംഘത്തിലെ നിർണായക താരങ്ങളായ തോമസ് മ്യൂളർ, മാറ്റ് ഹമ്മൽസ്, ജെറോം ബോട്ടെഗ് എന്നിവർക്ക് ഇനി തന്റെ ജർമൻ ടീമിൽ സ്ഥാനമുണ്ടാകില്ലെന്ന്. നേഷൻസ് ലീഗിൽ തരംതാഴ്ത്തലും നേരിട്ടതോടെയാണ് ലോ ഈ കടുത്ത തീരുമാനമെടുത്തത്.
ജർമൻ ബുണ്ടസ് ലീഗയിലെ മുൻനിര ടീമായ ബയേണ്‍ മ്യൂണിക്കിന്റെ ഈ താരങ്ങളെ തഴഞ്ഞുകൊണ്ടുള്ള ലോയുടെ പ്രഖ്യാപനം ക്ലബ്ബിനു ദഹിച്ചില്ല. പുതിയ കളിക്കാരെ ഉൾപ്പെടുത്തി 2020 യൂറോ കപ്പിനുള്ള യോഗ്യതാപോരാട്ട തയാറെടുപ്പിലാണ് അദ്ദേഹം. യൂറോ കപ്പ് യോഗ്യതയ്ക്കു മുന്‍പ് ഇന്ന് സന്നാഹ മത്സരത്തിനിറങ്ങുന്നുണ്ട് ജർമൻ സംഘം.
യൂറോ 2020 യോഗ്യതാ റൗണ്ടിലൂടെ ജർമനി പുതിയ വഴിയിലേക്ക് കടക്കുകയാണ്. പന്തടക്കത്തിലും (പൊസഷൻ) ആധിപത്യത്തിലുമുള്ള കളി തുടരും. പൊസഷൻ ഫുട്ബോൾ അവസാനിച്ചിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും അത് ഇപ്പോഴും കാണിച്ചുതരുന്നു. ആക്രമണത്തിൽ കരുത്ത് വർധിപ്പിക്കുകാണ് ജർമനിക്ക് ആവശ്യം- ലോ പറഞ്ഞു.
ഇരുപത്തിരണ്ടുകാരനായ പ്രതിരോധ താരം ലൂകാസ് ക്ലോസ്റ്റർമാൻ, ഇരുപത്തിമൂന്നുകാരനായ പ്രതിരോധ താരം നികൽസ് സ്റ്റാർക്, ഇരുപത്തിരണ്ടുകാരനായ മധ്യനിരത്താരം മാക്സിമില്യൻ എഗ്ഗേസ്റ്റിൻ എന്നിവരെ 23 അംഗ ടീമിൽ ലോ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന സെർബിയയ്ക്കെതിരായ സൗഹൃദത്തിനും ഞായറാഴ്ച ഹോളണ്ടിനെതിരേ നടക്കുന്ന യൂറോപ്യൻ യോഗ്യതയ്ക്കുമുള്ള ടീമിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളത്.
ജർമൻ ബുണ്ടസ് ലീഗയിലെ മുൻനിര ടീമായ ബയേണ്‍ മ്യൂണിക്കിന്റെ ഈ താരങ്ങളെ തഴഞ്ഞുകൊണ്ടുള്ള ലോയുടെ പ്രഖ്യാപനം ക്ലബ്ബിനു ദഹിച്ചില്ല. പുതിയ കളിക്കാരെ ഉൾപ്പെടുത്തി 2020 യൂറോ കപ്പിനുള്ള യോഗ്യതാപോരാട്ട തയാറെടുപ്പിലാണ് അദ്ദേഹം. യൂറോ കപ്പ് യോഗ്യതയ്ക്കു മുന്‍പ് ഇന്ന് സന്നാഹ മത്സരത്തിനിറങ്ങുന്നുണ്ട് ജർമൻ സംഘം.
യൂറോ 2020 യോഗ്യതാ റൗണ്ടിലൂടെ ജർമനി പുതിയ വഴിയിലേക്ക് കടക്കുകയാണ്. പന്തടക്കത്തിലും (പൊസഷൻ) ആധിപത്യത്തിലുമുള്ള കളി തുടരും. പൊസഷൻ ഫുട്ബോൾ അവസാനിച്ചിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും അത് ഇപ്പോഴും കാണിച്ചുതരുന്നു. ആക്രമണത്തിൽ കരുത്ത് വർധിപ്പിക്കുകാണ് ജർമനിക്ക് ആവശ്യം- ലോ പറഞ്ഞു.
ഇരുപത്തിരണ്ടുകാരനായ പ്രതിരോധ താരം ലൂകാസ് ക്ലോസ്റ്റർമാൻ, ഇരുപത്തിമൂന്നുകാരനായ പ്രതിരോധ താരം നികൽസ് സ്റ്റാർക്, ഇരുപത്തിരണ്ടുകാരനായ മധ്യനിരത്താരം മാക്സിമില്യൻ എഗ്ഗേസ്റ്റിൻ എന്നിവരെ 23 അംഗ ടീമിൽ ലോ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന സെർബിയയ്ക്കെതിരായ സൗഹൃദത്തിനും ഞായറാഴ്ച ഹോളണ്ടിനെതിരേ നടക്കുന്ന യൂറോപ്യൻ യോഗ്യതയ്ക്കുമുള്ള ടീമിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളത്.