ഹോങ്കോംഗ്: മൂന്നാമത് ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം. എട്ട് സ്വർണം, ഒന്‍പത് വെള്ളി, ഒന്‍പത് വെങ്കലം എന്നിങ്ങനെ 26 മെഡൽ നേടിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. 12 സ്വർണം, 11 വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെ 31 മെഡൽ നേടിയ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം.
അവസാന ദിനമായ ഇന്നലെ ഇന്ത്യ ആണ്‍കുട്ടികളുടെ 4-400 മീറ്റർ റിലേയിൽ സ്വർണം നേടി. മലയാളി താരം അബ്ദുൾ റസാഖ്, കരണ്‍ ഹെജിസ്റ്റെ, ഷണ്മുഖ നലുബോതു, ശശികാന്ത് എന്നിവരടങ്ങിയ ടീമാണ് റിലേയിൽ സ്വർണം നേടിയത്. 400 മീറ്ററിൽ അബ്ദുൾ റസാഖ് സ്വർണം നേടിയിരുന്നു. ഇതോടെ മലയാളി താരത്തിന്റെ അക്കൗണ്ടിൽ രണ്ട് സ്വർണം എത്തി. 1:54.04 സെക്കൻഡിലാണ് ഇന്ത്യ റിലേ പൂർത്തിയാക്കിയത്. ശ്രീലങ്ക (1:55.04 സെക്കൻഡ്) വെള്ളിയും ചൈന (1:55.45 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ 400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളിയണിഞ്ഞു. മലയാളിതാരം സാന്ദ്ര, പ്രിയ മോഹൻ, ദീപ്തി ജീവൻ, അവന്തിക നർലെ എന്നിവരുടെ ടീമാണ് 2:10.87 സെക്കൻഡിൽ വെള്ളി നേടിയത്. ചൈന (2:10.71 സെക്കൻഡ്) സ്വർണവും കസഖിസ്ഥാൻ (2:13.79 സെക്കൻഡ്) വെങ്കലവും കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ 1500 മീറ്ററിൽ മലയാളി താരം സി. ചാന്ദ്നി വെങ്കലമണിഞ്ഞു. 4:36.09 സെക്കൻഡിലാണ് ചാന്ദ്നി ഫിനിഷിംഗ് ലൈൻ കടന്നത്.
അവസാന ദിനമായ ഇന്നലെ ഇന്ത്യ ആണ്‍കുട്ടികളുടെ 4-400 മീറ്റർ റിലേയിൽ സ്വർണം നേടി. മലയാളി താരം അബ്ദുൾ റസാഖ്, കരണ്‍ ഹെജിസ്റ്റെ, ഷണ്മുഖ നലുബോതു, ശശികാന്ത് എന്നിവരടങ്ങിയ ടീമാണ് റിലേയിൽ സ്വർണം നേടിയത്. 400 മീറ്ററിൽ അബ്ദുൾ റസാഖ് സ്വർണം നേടിയിരുന്നു. ഇതോടെ മലയാളി താരത്തിന്റെ അക്കൗണ്ടിൽ രണ്ട് സ്വർണം എത്തി. 1:54.04 സെക്കൻഡിലാണ് ഇന്ത്യ റിലേ പൂർത്തിയാക്കിയത്. ശ്രീലങ്ക (1:55.04 സെക്കൻഡ്) വെള്ളിയും ചൈന (1:55.45 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ 400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളിയണിഞ്ഞു. മലയാളിതാരം സാന്ദ്ര, പ്രിയ മോഹൻ, ദീപ്തി ജീവൻ, അവന്തിക നർലെ എന്നിവരുടെ ടീമാണ് 2:10.87 സെക്കൻഡിൽ വെള്ളി നേടിയത്. ചൈന (2:10.71 സെക്കൻഡ്) സ്വർണവും കസഖിസ്ഥാൻ (2:13.79 സെക്കൻഡ്) വെങ്കലവും കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ 1500 മീറ്ററിൽ മലയാളി താരം സി. ചാന്ദ്നി വെങ്കലമണിഞ്ഞു. 4:36.09 സെക്കൻഡിലാണ് ചാന്ദ്നി ഫിനിഷിംഗ് ലൈൻ കടന്നത്.