മുക്കം: മലയാളികൾക്കിടയിൽ തീരെ പ്രചാരമില്ലാത്ത കളിയാണ് ഐൻ ബോൾ. വോളിബോളും ഹാൻഡ്ബോളും ബാസ്കറ്റ് ബോളും ഒക്കെ ചേർത്തുള്ള കളിയാണ് ഐൻബോൾ. അധികം പേർക്ക് പരിചയമില്ലെങ്കിലും 25 ന് മൊറോക്കോയിൽ ആരംഭിക്കുന്ന ഐൻബോൾ വേൾഡ് കപ്പിൽ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നുണ്ട്. എട്ടുപേർ ഉൾപ്പെട്ട ഇന്ത്യൻ ടീമിന്റെ ‘ബ്ലാക്ക് ബുള്ളറ്റ്’ ആയി കളത്തിലിറങ്ങുന്നത് ഒരു മലയാളിയാണ്.
കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടിൽ വീട്ടിൽ ഫാത്തിമയുടെ മകൻ നിയാസ് (മുത്തു) നിനച്ചിരിക്കാതെയാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ‘പഠിപ്പില് ബല്ല്യ മെച്ചൊന്നുംല്ല, പടച്ചോൻ കണക്കാക്യത് കളിയിലൂടെ വളരാനാണെങ്കിൽ അങ്ങനാവട്ടെ, ഇതൊന്നും ഓനും ഞങ്ങളും കണക്കുകൂട്ട്യതല്ല’ മൊറോക്കോയിലേക്കു പുറപ്പെടുന്ന മകനെ അനുഗ്രഹിച്ച് പ്രാർഥനയോടെ നെടുവീർപ്പിട്ടു ഫാത്തിമ. ഉദാരമതികളുടെ കൈത്താങ്ങിൽ ഉയർന്ന ചെറിയൊരു വീട്. എളിയ ജീവിതവുമായി മുന്നോട്ടു നീങ്ങുന്ന ഫാത്തിമയും നാലു മക്കളുമടങ്ങുന്ന കുടുംബം. മക്കളിൽ ഇളയവനാണ് നിയാസ്.
യാദൃശ്ചികമായാണ് ചേന്ദമംഗല്ലൂർ സുന്നിയ്യ അറബി കോളജ് ഹയർ സെക്കൻഡറിയിൽ പ്ലസ്ടു വിദ്യാർഥിയായ നിയാസ് ഈ കളിയെക്കുറിച്ച് അറിയുന്നത്. കോളജിൽ നിന്ന് ഉത്തരാഖണ്ഡിലേക്കു വിനോദയാത്ര പോയ സീനിയർ വിദ്യാർഥികളായ റുഷ്ദാനും നിഷാദും നവാസും ഷാക്കിറും അവിടെവച്ച് ഐൻ ബോൾ കളി കണ്ടു. സംഘാടകരുമായുള്ള പരിചയപ്പെടൽ വഴിത്തിരിവായി. കേരളത്തിൽനിന്ന് ഒരു ടീം വന്നാൽ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങി.
സംഘം കോളജിൽ തിരിച്ചെത്തി ഐൻബോൾ പരിചയപ്പെടുത്തി. പരിശീലനം നൽകാമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഉത്തരാഖണ്ഡിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും ക്ലാസുകളിൽ അറിയിപ്പു നൽകി. പക്ഷേ നിയാസ് അപ്പോൾ ക്ലാസിൽ ഉണ്ടായിരുന്നില്ല. ക്ലാസിലെത്തിയപ്പോൾ കൂട്ടുകാർ വിവരങ്ങൾ പങ്കിട്ടു.
പരിശീലനത്തിനുള്ള ബോളും മറ്റും വാങ്ങാൻ മുപ്പതു രൂപ വീതം നൽകണം. ഉദാരമതികളുടെ തണലിൽ കഴിയുന്ന നിയാസ് ഉച്ചഭക്ഷണത്തിനുള്ള പണം കൊടുത്ത് പേര് രജിസ്റ്റർ ചെയ്തു. മികച്ച പ്രകടനത്തോടെ ഉത്തരാഖണ്ഡിലെ ടൂർണമെന്റിൽ ടീം റണ്ണർ അപ്പായി. നിയാസ് ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്ക് ഡെറാഡൂണിൽ പരിശീലനം നൽകുമെന്ന് പിന്നീട് അറിയിപ്പു വന്നു.
വേൾഡ് കപ്പ് ടൂർണമെന്റിലേക്കുള്ള ടീം സെലക്ഷനാണ് അവിടെ നടക്കുന്നത്. എന്നാൽ ഡെറാഡൂണിലെ പരിശീലനം ചില കാരണങ്ങളാൽ നടക്കാതെ പോയി. പക്ഷേ ആദ്യത്തെ കളി വിലയിരുത്തി തയാറാക്കിയ ടീമിൽ നിയാസ് ഉൾപ്പെട്ടു. വ്യാഴാഴ്ച ഡൽഹിയിലേക്കു പുറപ്പെട്ട നിയാസ് അഞ്ചു ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ശേഷം ഇന്ത്യൻ ടീം അംഗമായി വേൾഡ് കപ്പ് ടൂർണമെന്റ് നടക്കുന്ന മൊറോക്കോയിലേക്കു വിമാനം കയറും. കേരളത്തിൽ നിന്നു നിയാസിനു പുറമെ ഒരു വിദ്യാർഥി കൂടി ടീമിലുണ്ട്.
കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടിൽ വീട്ടിൽ ഫാത്തിമയുടെ മകൻ നിയാസ് (മുത്തു) നിനച്ചിരിക്കാതെയാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ‘പഠിപ്പില് ബല്ല്യ മെച്ചൊന്നുംല്ല, പടച്ചോൻ കണക്കാക്യത് കളിയിലൂടെ വളരാനാണെങ്കിൽ അങ്ങനാവട്ടെ, ഇതൊന്നും ഓനും ഞങ്ങളും കണക്കുകൂട്ട്യതല്ല’ മൊറോക്കോയിലേക്കു പുറപ്പെടുന്ന മകനെ അനുഗ്രഹിച്ച് പ്രാർഥനയോടെ നെടുവീർപ്പിട്ടു ഫാത്തിമ. ഉദാരമതികളുടെ കൈത്താങ്ങിൽ ഉയർന്ന ചെറിയൊരു വീട്. എളിയ ജീവിതവുമായി മുന്നോട്ടു നീങ്ങുന്ന ഫാത്തിമയും നാലു മക്കളുമടങ്ങുന്ന കുടുംബം. മക്കളിൽ ഇളയവനാണ് നിയാസ്.
യാദൃശ്ചികമായാണ് ചേന്ദമംഗല്ലൂർ സുന്നിയ്യ അറബി കോളജ് ഹയർ സെക്കൻഡറിയിൽ പ്ലസ്ടു വിദ്യാർഥിയായ നിയാസ് ഈ കളിയെക്കുറിച്ച് അറിയുന്നത്. കോളജിൽ നിന്ന് ഉത്തരാഖണ്ഡിലേക്കു വിനോദയാത്ര പോയ സീനിയർ വിദ്യാർഥികളായ റുഷ്ദാനും നിഷാദും നവാസും ഷാക്കിറും അവിടെവച്ച് ഐൻ ബോൾ കളി കണ്ടു. സംഘാടകരുമായുള്ള പരിചയപ്പെടൽ വഴിത്തിരിവായി. കേരളത്തിൽനിന്ന് ഒരു ടീം വന്നാൽ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങി.
സംഘം കോളജിൽ തിരിച്ചെത്തി ഐൻബോൾ പരിചയപ്പെടുത്തി. പരിശീലനം നൽകാമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഉത്തരാഖണ്ഡിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും ക്ലാസുകളിൽ അറിയിപ്പു നൽകി. പക്ഷേ നിയാസ് അപ്പോൾ ക്ലാസിൽ ഉണ്ടായിരുന്നില്ല. ക്ലാസിലെത്തിയപ്പോൾ കൂട്ടുകാർ വിവരങ്ങൾ പങ്കിട്ടു.
പരിശീലനത്തിനുള്ള ബോളും മറ്റും വാങ്ങാൻ മുപ്പതു രൂപ വീതം നൽകണം. ഉദാരമതികളുടെ തണലിൽ കഴിയുന്ന നിയാസ് ഉച്ചഭക്ഷണത്തിനുള്ള പണം കൊടുത്ത് പേര് രജിസ്റ്റർ ചെയ്തു. മികച്ച പ്രകടനത്തോടെ ഉത്തരാഖണ്ഡിലെ ടൂർണമെന്റിൽ ടീം റണ്ണർ അപ്പായി. നിയാസ് ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്ക് ഡെറാഡൂണിൽ പരിശീലനം നൽകുമെന്ന് പിന്നീട് അറിയിപ്പു വന്നു.
വേൾഡ് കപ്പ് ടൂർണമെന്റിലേക്കുള്ള ടീം സെലക്ഷനാണ് അവിടെ നടക്കുന്നത്. എന്നാൽ ഡെറാഡൂണിലെ പരിശീലനം ചില കാരണങ്ങളാൽ നടക്കാതെ പോയി. പക്ഷേ ആദ്യത്തെ കളി വിലയിരുത്തി തയാറാക്കിയ ടീമിൽ നിയാസ് ഉൾപ്പെട്ടു. വ്യാഴാഴ്ച ഡൽഹിയിലേക്കു പുറപ്പെട്ട നിയാസ് അഞ്ചു ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ശേഷം ഇന്ത്യൻ ടീം അംഗമായി വേൾഡ് കപ്പ് ടൂർണമെന്റ് നടക്കുന്ന മൊറോക്കോയിലേക്കു വിമാനം കയറും. കേരളത്തിൽ നിന്നു നിയാസിനു പുറമെ ഒരു വിദ്യാർഥി കൂടി ടീമിലുണ്ട്.