ഹോങ്കോംഗ്: മൂന്നാമത് ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുൾ റസാഖ് ഇന്ത്യക്കായി സ്വർണം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ 400 മീറ്ററിൽ 48.17 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ തൊട്ടാണ് റസാഖ് മലയാളക്കരയുടെ സൂപ്പർ താരമായത്. ശ്രീലങ്കയുടെ സന്ദീശ് നവിഷ്ക (48.26 സെക്കൻഡ്) വെള്ളിയും കസാക്കിസ്ഥാന്റെ യെഫിൻ (48.59 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
മീറ്റിൽ ഇന്നലെ ഇന്ത്യ നാല് സ്വർണം കൂടി സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം ഏഴ് ആയി. മെഡൽവേട്ടയിൽ ഇന്ത്യയാണ് ഒന്നാമത്. ഏഴ് സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ കണക്ക്.
ഇന്ത്യക്കായി 10,000 റേസ് വാക്കിംഗിൽ വിശ്വേന്ദ്ര സിംഗ് റിക്കാർഡോടെ സ്വർണമണിഞ്ഞു. 44:09.75 സെക്കൻഡിലാണ് വിശ്വേന്ദ്ര മത്സരം പൂർത്തിയാക്കിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ സഞ്ജയ് കുമാർ (44:21.96 സെക്കൻഡ്), പരംജീത് സിംഗ് ബിഷ്റ്റ് (45:30.39 സെക്കൻഡ്) എന്നിവർ വെള്ളിയും വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 100 മീറ്ററിൽ അവന്ദിക സന്തോഷ് (11.97 സെക്കൻഡ്) ഇന്ത്യക്കായി ആറാം സ്വർണം കരസ്ഥമാക്കി. 100 മീറ്റർ ഹർഡിൽസിൽ തബിത മഹേശ്വരനിലൂടെയും ഇന്ത്യൻ അക്കൗണ്ടിൽ സ്വർണമെത്തി. 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അതുൽ കുമാർ (6:00.45 സെക്കൻഡ്) വെള്ളി കരസ്ഥമാക്കി.
മീറ്റിൽ ഇന്നലെ ഇന്ത്യ നാല് സ്വർണം കൂടി സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം ഏഴ് ആയി. മെഡൽവേട്ടയിൽ ഇന്ത്യയാണ് ഒന്നാമത്. ഏഴ് സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ കണക്ക്.
ഇന്ത്യക്കായി 10,000 റേസ് വാക്കിംഗിൽ വിശ്വേന്ദ്ര സിംഗ് റിക്കാർഡോടെ സ്വർണമണിഞ്ഞു. 44:09.75 സെക്കൻഡിലാണ് വിശ്വേന്ദ്ര മത്സരം പൂർത്തിയാക്കിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ സഞ്ജയ് കുമാർ (44:21.96 സെക്കൻഡ്), പരംജീത് സിംഗ് ബിഷ്റ്റ് (45:30.39 സെക്കൻഡ്) എന്നിവർ വെള്ളിയും വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 100 മീറ്ററിൽ അവന്ദിക സന്തോഷ് (11.97 സെക്കൻഡ്) ഇന്ത്യക്കായി ആറാം സ്വർണം കരസ്ഥമാക്കി. 100 മീറ്റർ ഹർഡിൽസിൽ തബിത മഹേശ്വരനിലൂടെയും ഇന്ത്യൻ അക്കൗണ്ടിൽ സ്വർണമെത്തി. 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അതുൽ കുമാർ (6:00.45 സെക്കൻഡ്) വെള്ളി കരസ്ഥമാക്കി.