ഹൈദരാബാദ്: സ്വതന്ത്രമായി പരിശീലനം നടത്താമെന്ന തീരുമാനം എടുത്ത് ഒന്‍പതു മാസത്തിനുശേഷം പി.വി. സിന്ധു സായ് അക്കാദമിയിലേക്ക് മടങ്ങിയെത്തി.
സൈന നെഹ് വാൾ, കിഡംബി ശ്രീകാന്ത് അടക്കമുള്ളവർ പരിശീലിക്കുന്ന സായ് ഗോപിചന്ദ് അക്കാദമിയിലേക്കാണ് സിന്ധു മടങ്ങിയെത്തിയത്. 2018 ജൂണിൽ സ്വതന്ത്രമായി പരിശീലിപ്പിക്കണമെന്ന ആവശ്യവുമായി സിന്ധു ഗോപിചന്ദിനെ സമീപിച്ചിരുന്നു. അതനുസരിച്ച് പുല്ലേല ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയിൽ സിന്ധു പരിശീലനം ആരംഭിച്ചു. സായ് കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്റർ അകലം മാത്രമാണ് അക്കാദമിക്കുള്ളത്.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതോടെയാണ് സായ് കേന്ദ്രത്തിലേക്ക് മടങ്ങിവരാനുള്ള സിന്ധുവിന്റെ തീരുമാനം.
സൈന നെഹ് വാൾ, കിഡംബി ശ്രീകാന്ത് അടക്കമുള്ളവർ പരിശീലിക്കുന്ന സായ് ഗോപിചന്ദ് അക്കാദമിയിലേക്കാണ് സിന്ധു മടങ്ങിയെത്തിയത്. 2018 ജൂണിൽ സ്വതന്ത്രമായി പരിശീലിപ്പിക്കണമെന്ന ആവശ്യവുമായി സിന്ധു ഗോപിചന്ദിനെ സമീപിച്ചിരുന്നു. അതനുസരിച്ച് പുല്ലേല ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയിൽ സിന്ധു പരിശീലനം ആരംഭിച്ചു. സായ് കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്റർ അകലം മാത്രമാണ് അക്കാദമിക്കുള്ളത്.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതോടെയാണ് സായ് കേന്ദ്രത്തിലേക്ക് മടങ്ങിവരാനുള്ള സിന്ധുവിന്റെ തീരുമാനം.