സൂറിച്ച്: 24 ക്ലബ്ബുകൾ ഉൾപ്പെടുന്ന ക്ലബ് ലോകകപ്പിന്റെ പുതിയ ഘടനയ്ക്ക് ഫിഫ അംഗീകാരം നൽകി. പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ ഉയർത്തുന്ന ബഹിഷ്കരണ ഭീഷണി അവഗണിച്ച്, 2021 ൽ തന്നെ പുതിയ രീതിയിൽ ക്ലബ് ലോകകപ്പ് സംഘടിപ്പിക്കാനാണ് തീരുമാനം. വൻകരകളിലെ മുൻനിര രാജ്യങ്ങൾ പങ്കെടുക്കുന്ന കോണ്‍ഫെഡറേഷൻസ് കപ്പ് ഒഴിവാക്കി അതിനു പകരമായിരിക്കും ഈ ടൂർണമെന്റ് വിശാലമാക്കുന്നത്.
നാലു വർഷം കൂടുന്പോൾ ജൂണ്‍ - ജൂലൈ സമയത്ത് നടത്താനാണ് പദ്ധതി. നിലവിൽ കോണ്‍ഫെഡറേഷൻസ് കപ്പിനായി മാറ്റി വച്ചിരിക്കുന്ന വിൻഡോയാണിത്. ക്ലബ് ലോകകപ്പിന്റെ വികസിത രൂപം വരുന്നതോടെ കോണ്‍ഫെഡറേഷൻസ് കപ്പ് ഒഴിവാക്കുകയാണ് ഫിഫ. ഇപ്പോൾ തന്നെ ക്ലബ് ലോകകപ്പ് നിലവിലുള്ളതാണെങ്കിലും ഹൈ പ്രൊഫൈൽ ഇവന്റായല്ല അതു നടത്തിവരുന്നത്. ഡിസംബറിലാണ് അടുത്ത ടൂർണമെന്റ്. 12 മുതൽ 22 വരെയാണ് മത്സരങ്ങൾ.
യൂറോപ്പിൽ നിന്നു മാത്രം 12 ടീമുകളെ ഉൾപ്പെടുത്തി 24 ടീമുകൾ അടങ്ങുന്ന ക്ലബ് ലോകകപ്പാണ് ഫിഫ വിഭാവനം ചെയ്യുന്നത്. നിലവിൽ വർഷംതോറും നടത്തിവരുന്ന ക്ലബ് ലോകകപ്പിൽ ആറു കോണ്‍ ഫെഡറേഷനുകളിൽ നിന്നായി ഏഴു ടീമുകൾ മാത്രമാണ് പങ്കെടുക്കുന്നത്.
ജോസ് കുന്പിളുവേലിൽ
നാലു വർഷം കൂടുന്പോൾ ജൂണ്‍ - ജൂലൈ സമയത്ത് നടത്താനാണ് പദ്ധതി. നിലവിൽ കോണ്‍ഫെഡറേഷൻസ് കപ്പിനായി മാറ്റി വച്ചിരിക്കുന്ന വിൻഡോയാണിത്. ക്ലബ് ലോകകപ്പിന്റെ വികസിത രൂപം വരുന്നതോടെ കോണ്‍ഫെഡറേഷൻസ് കപ്പ് ഒഴിവാക്കുകയാണ് ഫിഫ. ഇപ്പോൾ തന്നെ ക്ലബ് ലോകകപ്പ് നിലവിലുള്ളതാണെങ്കിലും ഹൈ പ്രൊഫൈൽ ഇവന്റായല്ല അതു നടത്തിവരുന്നത്. ഡിസംബറിലാണ് അടുത്ത ടൂർണമെന്റ്. 12 മുതൽ 22 വരെയാണ് മത്സരങ്ങൾ.
യൂറോപ്പിൽ നിന്നു മാത്രം 12 ടീമുകളെ ഉൾപ്പെടുത്തി 24 ടീമുകൾ അടങ്ങുന്ന ക്ലബ് ലോകകപ്പാണ് ഫിഫ വിഭാവനം ചെയ്യുന്നത്. നിലവിൽ വർഷംതോറും നടത്തിവരുന്ന ക്ലബ് ലോകകപ്പിൽ ആറു കോണ്‍ ഫെഡറേഷനുകളിൽ നിന്നായി ഏഴു ടീമുകൾ മാത്രമാണ് പങ്കെടുക്കുന്നത്.
ജോസ് കുന്പിളുവേലിൽ