മുംബൈ: ഐപിഎൽ വാതുവയ്പ് കേസിൽ ബിസിസിഐ എസ്. ശ്രീശാന്തിനേർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മടങ്ങിവരവിന് എത്രനാൾകൂടി എന്നതാണ് കേരളക്കരയുടെ ചോദ്യം.
ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി ബിസിസിഐക്ക് മൂന്നു മാസത്തെ കാലയളവാണ് നൽകിയത്. മറ്റു നടപടികൾ എന്തു സ്വീകരിക്കണമെന്ന് ഈ മൂന്ന് മാസത്തിനുള്ളിൽ തീരുമാനിക്കണമെന്നാണ് കോടതി നിർദേശം. ചുരുക്കത്തിൽ പന്ത് ഇപ്പോഴും ബിസിസിഐയുടെ കോർട്ടിൽത്തന്നെ. ബിസിസിഐയുടെ അച്ചടക്ക സമിതിക്കു മുന്പാകെ ശ്രീശാന്തിന് തന്റെ ഭാഗം അവതരിപ്പിക്കാൻ ഇതോടെ അവസരം ലഭിക്കും.
ശ്രീശാന്ത് വിഷയം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) അടുത്ത യോഗത്തിൽ പരിഗണിക്കും. ഇക്കാര്യം സിഒഎ അധ്യക്ഷൻ വിനോദ് റായ് ഇന്നലെ അറിയിച്ചു. തിങ്കളാഴ്ചയാണ് സിഒഎ യോഗം. വാതുവയ്പ്പിൽ വിലക്ക് അനുഭവിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദീന്റെ വിലക്ക് നീക്കിയ ചരിത്രമുണ്ട്.
മുപ്പത്താറുകാരനായ ശ്രീശാന്തിന് ഇംഗ്ലണ്ടിൽനിന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ക്ഷണം ലഭിച്ചിരുന്നു. ആജീവനാന്ത വിലക്ക് ഉള്ളതിനാലാണ് അതു സാധിക്കാതിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ബിസിസിഐ എടുക്കുന്ന തീരുമാനം ശ്രീശാന്തിന് അനുകൂലമാണെങ്കിൽ അദ്ദേഹത്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാം. ഇന്ത്യൻ ദേശീയ ടീമിലേക്ക് ഒരു മടങ്ങിവരവ് സാധ്യമല്ലെങ്കിലും ആഭ്യന്തര വിദേശ ലീഗുകളിലും ഐപിഎലിലും കളിക്കാൻ സാധിച്ചേക്കും.
ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി ബിസിസിഐക്ക് മൂന്നു മാസത്തെ കാലയളവാണ് നൽകിയത്. മറ്റു നടപടികൾ എന്തു സ്വീകരിക്കണമെന്ന് ഈ മൂന്ന് മാസത്തിനുള്ളിൽ തീരുമാനിക്കണമെന്നാണ് കോടതി നിർദേശം. ചുരുക്കത്തിൽ പന്ത് ഇപ്പോഴും ബിസിസിഐയുടെ കോർട്ടിൽത്തന്നെ. ബിസിസിഐയുടെ അച്ചടക്ക സമിതിക്കു മുന്പാകെ ശ്രീശാന്തിന് തന്റെ ഭാഗം അവതരിപ്പിക്കാൻ ഇതോടെ അവസരം ലഭിക്കും.
ശ്രീശാന്ത് വിഷയം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) അടുത്ത യോഗത്തിൽ പരിഗണിക്കും. ഇക്കാര്യം സിഒഎ അധ്യക്ഷൻ വിനോദ് റായ് ഇന്നലെ അറിയിച്ചു. തിങ്കളാഴ്ചയാണ് സിഒഎ യോഗം. വാതുവയ്പ്പിൽ വിലക്ക് അനുഭവിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദീന്റെ വിലക്ക് നീക്കിയ ചരിത്രമുണ്ട്.
മുപ്പത്താറുകാരനായ ശ്രീശാന്തിന് ഇംഗ്ലണ്ടിൽനിന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ക്ഷണം ലഭിച്ചിരുന്നു. ആജീവനാന്ത വിലക്ക് ഉള്ളതിനാലാണ് അതു സാധിക്കാതിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ബിസിസിഐ എടുക്കുന്ന തീരുമാനം ശ്രീശാന്തിന് അനുകൂലമാണെങ്കിൽ അദ്ദേഹത്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാം. ഇന്ത്യൻ ദേശീയ ടീമിലേക്ക് ഒരു മടങ്ങിവരവ് സാധ്യമല്ലെങ്കിലും ആഭ്യന്തര വിദേശ ലീഗുകളിലും ഐപിഎലിലും കളിക്കാൻ സാധിച്ചേക്കും.