കാർഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ പംക്തിയിൽ പതിവായി എഴുതേണ്ടിവരുന്നത് ആ മേഖലയിൽ തുടരുന്ന പ്രതിസന്ധി അതിഗുരുതരമാണെന്നതിനാലാണ്. രാജ്യത്തെ കാർഷിക വരുമാന വളർച്ചയുടെ നിരക്ക് 14 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് കാട്ടുന്നു. കാർഷികോത്പന്നങ്ങളുടെ വിലയിൽ വൻ ഇടിവുണ്ടായതാണ് ഈ നിരക്കു കൂപ്പുകുത്താൻ കാരണം. സ്ഥിതി കൂടുതൽ വഷളാവാനാണു സാധ്യതയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ലോകത്തെ അഞ്ചാമത്തെ സാന്പത്തിക ശക്തിയാകാൻ പോകുന്നുവെന്ന് അവകാശപ്പെടുന്ന രാജ്യത്തെ കാർഷികമേഖല തകർന്നുകൊണ്ടിരിക്കുന്നതിൽ ഭരണകർത്താക്കൾക്ക് ഒട്ടുംതന്നെ ഉത്കണ്ഠയില്ലെന്നത് അദ്ഭുതമുളവാക്കുന്നു. കേന്ദ്രസർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ കാർഷികരംഗത്തെ ഈ അവസ്ഥയ്ക്കു വലിയൊരു പരിധിവരെ കാരണമായിട്ടുണ്ട്. അതിനു പരിഹാരംകാണാൻ കാര്യമായ നടപടികളൊന്നും സർക്കാർ സ്വീകരിക്കുന്നില്ല. ദേശീയതലത്തിൽ കർഷകർ പ്രതിസന്ധിയിലാണെങ്കിലും അതൊരു ദേശീയ പ്രശ്നമായി കേന്ദ്രസർക്കാരിനു തോന്നുന്നില്ലെങ്കിൽ എന്തു ചെയ്യും? കേരളത്തിലെ കർഷകരുടെ സ്ഥിതി ഒട്ടും മെച്ചമല്ല. ഉത്തരേന്ത്യയിൽ കർഷകപ്രക്ഷോഭങ്ങൾക്കു ചുവപ്പു കൊടിയുമായി അണിനിരന്നവർ ഇവിടെ ഭരണപക്ഷത്താണ്.
പ്രളയാനന്തരം കേരളത്തിലെ കാർഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമായി. കടക്കെണിയും കൃഷിപ്പിഴയും റബർ പോലുള്ള കാർഷികോത്പന്നങ്ങളുടെ വിലയിടിവും അനവധി കർഷകരെയാണു വലയ്ക്കുന്നത്. അടുത്തിടെ ഏതാനും കർഷകർ ജീവനൊടുക്കി. ഇതിൽ പലരുടെയും മരണകാരണം കാർഷിക പ്രതിസന്ധിയല്ലെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ പോയതാണു പലരെയും കടുംകൈക്കു പ്രേരിപ്പിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നതിനെ സർക്കാർ എന്തിനാണു പഴിക്കുന്നത്? കേരളത്തിലെ അച്ചടി, ദൃശ്യ, ശ്രാവ്യ, ഓൺലൈൻ മാധ്യമങ്ങളെല്ലാംതന്നെ ഈ നാളുകളിൽ സംസ്ഥാനത്തെ കാർഷികമേഖലയുടെ പ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്തുവരുകയാണ്. അത്രമേൽ ഗുരുതരമാണു സാഹചര്യം എന്നർഥം. "കാർഷികമേഖലയിലെ കണ്ണീർച്ചോലകൾ' എന്ന പരന്പര ഈ ദിവസങ്ങളിൽ ദീപിക പ്രസിദ്ധീകരിച്ചതും അതുകൊണ്ടുതന്നെ.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കടബാധ്യതയിൽ ഇടുക്കി ജില്ലയിൽ മാത്രം എട്ടു കർഷകരാണു ജീവനൊടുക്കിയത്. ആത്മഹത്യകൾ പലതായതോടെ കൃഷിവകുപ്പ് ജില്ലാ കളക്ടറോടും ജില്ലാ കൃഷി ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടി. പ്രളയത്തിൽ കൃഷി നശിച്ചവർ വീണ്ടും കൃഷിയിറക്കാൻ നിവൃത്തിയില്ലാതെ വട്ടംകറങ്ങുന്പോൾ ഇതാ എത്തുന്നു ബാങ്കിൽനിന്നു ജപ്തി നോട്ടീസ്. കാർഷിക വായ്പയല്ലാതെയും പലരും കടം എടുത്തിട്ടുണ്ടാവും. പക്ഷേ, പണം മുടക്കിയതു കൃഷിയിലാണ്. ഭൂമി ഈടു വച്ചു കിട്ടുന്ന തുക കൃഷിച്ചെലവിനു തികയില്ല.
ബാങ്കുകൾക്കു നേരിട്ടു ജപ്തി അധികാരം നൽകുന്ന സർഫാസി നിയമമാണു പല കർഷകരെയും മരണത്തിലേക്കു നയിച്ചത്. ഒന്നേകാൽ ലക്ഷത്തോളം കർഷകരാണ് ഇടുക്കി ജില്ലയിൽ മാത്രം സർഫാസി നിയമത്തിന്റെ വാൾ കഴുത്തിനു മീതെ തലനാരിഴയിൽ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലുള്ളത്. വൻതുക വായ്പയെടുത്തു മുങ്ങുന്ന വന്പന്മാരെ പിടികൂടാൻ കൊണ്ടുവന്നതാണത്രേ സർഫാസി. പക്ഷേ വന്പന്മാർ രാജ്യം വിട്ടുപോവുകയോ പാപ്പർ ഹർജി നൽകി രക്ഷപ്പെടുകയോ ഒക്കെ ചെയ്യും. പാവപ്പെട്ട കർഷകരാകട്ടെ എങ്ങനെയെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ നെട്ടോട്ടമോടുകയാണ്. കിടപ്പാടം വിറ്റാൽപോലും വായ്പ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലാണു കേരളത്തിലെ വലിയൊരു ഭാഗം കർഷകരിപ്പോൾ. കൃഷിയോ കാർഷികോപകരണങ്ങളോ ജപ്തി ചെയ്യാൻ പാടില്ലെന്നു സർഫാസിയിൽ പറയുന്നുണ്ടെങ്കിലും അതു വകവയ്ക്കപ്പെടുന്നില്ല. സർക്കാരാകട്ടെ സഹായ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ സമയക്രമം പാലിച്ചു കർഷകർക്കു പ്രയോജനം ലഭ്യമാക്കുന്നില്ല.
പ്രളയാനന്തര സഹായം തന്നെ ഏറ്റവും നല്ല ഉദാഹരണം. പ്രളയത്തിൽ നഷ്ടമുണ്ടായ കർഷകർക്കു സർക്കാർ വാഗ്ദാനം ചെയ്ത സഹായത്തിന്റെ നല്ലൊരു ഭാഗവും ഇനിയും വിതരണം ചെയ്തിട്ടില്ല. ഇതിനു പല വിശദീകരണങ്ങളും ഉണ്ടായിരിക്കാം. എന്നാൽ, നടപടിക്രമങ്ങളുടെ നൂലാമാലകൾ സഹായപദ്ധതികൾക്കു തടസം സൃഷ്ടിക്കരുത്. കാര്യനടത്തിപ്പാണിവിടെ ആവശ്യം.
കർഷകർ ആറ്റുനോറ്റു കാത്തിരുന്ന കേന്ദ്ര റബർ നയം വന്നപ്പോൾ അതു ഫലത്തിൽ വ്യവസായികൾക്കുവേണ്ടിയുള്ള നയമായി. വ്യവസായികളെ കൂടുതൽ സന്പന്നരാക്കാനുള്ള നയം. സംസ്ഥാനത്തു കാർഷിക വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ഗുണം യഥാർഥത്തിൽ കർഷകർക്കു ലഭിക്കുന്നില്ല. മൂന്നു വർഷത്തേക്കെങ്കിലും മോറട്ടോറിയം ദീർഘിപ്പിച്ചാലേ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടുള്ള ബാങ്കേഴ്സ് സമിതി യോഗത്തിൽ ഈ തീരുമാനമുണ്ടാകണം. കർഷകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരാനാണു ദേശസാത്കൃത ബാങ്കുകൾക്കുപോലും വെന്പൽ. പണമുണ്ടെങ്കിൽ വായ്പ തിരിച്ചടയ്ക്കുന്നവരാണു കർഷകരിൽ ബഹുഭൂരിപക്ഷവും.
പ്രളയവും പിന്നാലെയെത്തിയ കൊടുംചൂടും വരാനിരിക്കുന്ന വലിയ പരിസ്ഥിതി വ്യതിയാനങ്ങളുടെ മുന്നറിയിപ്പാണെന്നു ശാസ്ത്രലോകം പറയുന്നു. കാലാവസ്ഥാ വ്യതിയാനം വിളകളെ വലിയ തോതിൽ ബാധിക്കുമെന്നു പറയേണ്ടതില്ല. ഇപ്പോൾത്തന്നെ പല വിളകളും നശിച്ചിരിക്കുന്നു. കാർഷിക മേഖലയ്ക്ക് അടിയന്തര സഹായം ആവശ്യമാണ്. സംസ്ഥാന സർക്കാരിനു നേരിട്ടു ചെയ്യാവുന്ന ചില സഹായ പദ്ധതികളുണ്ട്. അവ സജീവമാക്കണം. താങ്ങുവിലകൾ വർധിപ്പിക്കണം. നെല്ലിന്റെയും റബറിന്റെയും സംഭരണ വിലയിൽ വർധനയുണ്ടായാൽ ഗ്രാമീണ സന്പദ്ഘടനയിൽ കൂടുതൽ പണമെത്തും. വിലസ്ഥിരതാ പദ്ധതിയും വിള ഇൻഷ്വറൻസും കൂടുതൽ ഫലപ്രദമാക്കണം.
കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിക്കുന്പോൾ അതു വിലക്കയറ്റത്തിനു കാരണമാകുമെന്നു പരാതിയുയരും. പക്ഷേ, ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കാതെ കർഷകൻ എന്തു ചെയ്യും? രാസവള സബ്സിഡിക്കായി സഹസ്രകോടികളാണു സർക്കാർ നീക്കിവയ്ക്കുന്നത്. പക്ഷേ, ഇതിന്റെ സിംഹഭാഗവും വളക്കന്പനികളുടെ കീശയിലേക്കാണു പോവുന്നത്. വായ്പ സംബന്ധിച്ച കാര്യങ്ങളിൽ റിസർവ് ബാങ്കുമായും നബാർഡുമായുമൊക്കെ സംസ്ഥാന മന്ത്രിമാർ ചർച്ച നടത്തുന്നുണ്ട്. അതിനു ഫലമുണ്ടാകണം. കേരളത്തിന്റെ സവിശേഷ സാഹചര്യം മനസിലാക്കിയുള്ള തീരുമാനമാണ് അവയിൽനിന്നുണ്ടാകേണ്ടത്. ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൃഷിമന്ത്രിയും ധനമന്ത്രിയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ യുക്തവും ഫലപ്രദവുമായ തീരുമാനമെടുക്കണം.
ലോകത്തെ അഞ്ചാമത്തെ സാന്പത്തിക ശക്തിയാകാൻ പോകുന്നുവെന്ന് അവകാശപ്പെടുന്ന രാജ്യത്തെ കാർഷികമേഖല തകർന്നുകൊണ്ടിരിക്കുന്നതിൽ ഭരണകർത്താക്കൾക്ക് ഒട്ടുംതന്നെ ഉത്കണ്ഠയില്ലെന്നത് അദ്ഭുതമുളവാക്കുന്നു. കേന്ദ്രസർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ കാർഷികരംഗത്തെ ഈ അവസ്ഥയ്ക്കു വലിയൊരു പരിധിവരെ കാരണമായിട്ടുണ്ട്. അതിനു പരിഹാരംകാണാൻ കാര്യമായ നടപടികളൊന്നും സർക്കാർ സ്വീകരിക്കുന്നില്ല. ദേശീയതലത്തിൽ കർഷകർ പ്രതിസന്ധിയിലാണെങ്കിലും അതൊരു ദേശീയ പ്രശ്നമായി കേന്ദ്രസർക്കാരിനു തോന്നുന്നില്ലെങ്കിൽ എന്തു ചെയ്യും? കേരളത്തിലെ കർഷകരുടെ സ്ഥിതി ഒട്ടും മെച്ചമല്ല. ഉത്തരേന്ത്യയിൽ കർഷകപ്രക്ഷോഭങ്ങൾക്കു ചുവപ്പു കൊടിയുമായി അണിനിരന്നവർ ഇവിടെ ഭരണപക്ഷത്താണ്.
പ്രളയാനന്തരം കേരളത്തിലെ കാർഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമായി. കടക്കെണിയും കൃഷിപ്പിഴയും റബർ പോലുള്ള കാർഷികോത്പന്നങ്ങളുടെ വിലയിടിവും അനവധി കർഷകരെയാണു വലയ്ക്കുന്നത്. അടുത്തിടെ ഏതാനും കർഷകർ ജീവനൊടുക്കി. ഇതിൽ പലരുടെയും മരണകാരണം കാർഷിക പ്രതിസന്ധിയല്ലെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ പോയതാണു പലരെയും കടുംകൈക്കു പ്രേരിപ്പിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നതിനെ സർക്കാർ എന്തിനാണു പഴിക്കുന്നത്? കേരളത്തിലെ അച്ചടി, ദൃശ്യ, ശ്രാവ്യ, ഓൺലൈൻ മാധ്യമങ്ങളെല്ലാംതന്നെ ഈ നാളുകളിൽ സംസ്ഥാനത്തെ കാർഷികമേഖലയുടെ പ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്തുവരുകയാണ്. അത്രമേൽ ഗുരുതരമാണു സാഹചര്യം എന്നർഥം. "കാർഷികമേഖലയിലെ കണ്ണീർച്ചോലകൾ' എന്ന പരന്പര ഈ ദിവസങ്ങളിൽ ദീപിക പ്രസിദ്ധീകരിച്ചതും അതുകൊണ്ടുതന്നെ.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കടബാധ്യതയിൽ ഇടുക്കി ജില്ലയിൽ മാത്രം എട്ടു കർഷകരാണു ജീവനൊടുക്കിയത്. ആത്മഹത്യകൾ പലതായതോടെ കൃഷിവകുപ്പ് ജില്ലാ കളക്ടറോടും ജില്ലാ കൃഷി ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടി. പ്രളയത്തിൽ കൃഷി നശിച്ചവർ വീണ്ടും കൃഷിയിറക്കാൻ നിവൃത്തിയില്ലാതെ വട്ടംകറങ്ങുന്പോൾ ഇതാ എത്തുന്നു ബാങ്കിൽനിന്നു ജപ്തി നോട്ടീസ്. കാർഷിക വായ്പയല്ലാതെയും പലരും കടം എടുത്തിട്ടുണ്ടാവും. പക്ഷേ, പണം മുടക്കിയതു കൃഷിയിലാണ്. ഭൂമി ഈടു വച്ചു കിട്ടുന്ന തുക കൃഷിച്ചെലവിനു തികയില്ല.
ബാങ്കുകൾക്കു നേരിട്ടു ജപ്തി അധികാരം നൽകുന്ന സർഫാസി നിയമമാണു പല കർഷകരെയും മരണത്തിലേക്കു നയിച്ചത്. ഒന്നേകാൽ ലക്ഷത്തോളം കർഷകരാണ് ഇടുക്കി ജില്ലയിൽ മാത്രം സർഫാസി നിയമത്തിന്റെ വാൾ കഴുത്തിനു മീതെ തലനാരിഴയിൽ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലുള്ളത്. വൻതുക വായ്പയെടുത്തു മുങ്ങുന്ന വന്പന്മാരെ പിടികൂടാൻ കൊണ്ടുവന്നതാണത്രേ സർഫാസി. പക്ഷേ വന്പന്മാർ രാജ്യം വിട്ടുപോവുകയോ പാപ്പർ ഹർജി നൽകി രക്ഷപ്പെടുകയോ ഒക്കെ ചെയ്യും. പാവപ്പെട്ട കർഷകരാകട്ടെ എങ്ങനെയെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ നെട്ടോട്ടമോടുകയാണ്. കിടപ്പാടം വിറ്റാൽപോലും വായ്പ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലാണു കേരളത്തിലെ വലിയൊരു ഭാഗം കർഷകരിപ്പോൾ. കൃഷിയോ കാർഷികോപകരണങ്ങളോ ജപ്തി ചെയ്യാൻ പാടില്ലെന്നു സർഫാസിയിൽ പറയുന്നുണ്ടെങ്കിലും അതു വകവയ്ക്കപ്പെടുന്നില്ല. സർക്കാരാകട്ടെ സഹായ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ സമയക്രമം പാലിച്ചു കർഷകർക്കു പ്രയോജനം ലഭ്യമാക്കുന്നില്ല.
പ്രളയാനന്തര സഹായം തന്നെ ഏറ്റവും നല്ല ഉദാഹരണം. പ്രളയത്തിൽ നഷ്ടമുണ്ടായ കർഷകർക്കു സർക്കാർ വാഗ്ദാനം ചെയ്ത സഹായത്തിന്റെ നല്ലൊരു ഭാഗവും ഇനിയും വിതരണം ചെയ്തിട്ടില്ല. ഇതിനു പല വിശദീകരണങ്ങളും ഉണ്ടായിരിക്കാം. എന്നാൽ, നടപടിക്രമങ്ങളുടെ നൂലാമാലകൾ സഹായപദ്ധതികൾക്കു തടസം സൃഷ്ടിക്കരുത്. കാര്യനടത്തിപ്പാണിവിടെ ആവശ്യം.
കർഷകർ ആറ്റുനോറ്റു കാത്തിരുന്ന കേന്ദ്ര റബർ നയം വന്നപ്പോൾ അതു ഫലത്തിൽ വ്യവസായികൾക്കുവേണ്ടിയുള്ള നയമായി. വ്യവസായികളെ കൂടുതൽ സന്പന്നരാക്കാനുള്ള നയം. സംസ്ഥാനത്തു കാർഷിക വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ഗുണം യഥാർഥത്തിൽ കർഷകർക്കു ലഭിക്കുന്നില്ല. മൂന്നു വർഷത്തേക്കെങ്കിലും മോറട്ടോറിയം ദീർഘിപ്പിച്ചാലേ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടുള്ള ബാങ്കേഴ്സ് സമിതി യോഗത്തിൽ ഈ തീരുമാനമുണ്ടാകണം. കർഷകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരാനാണു ദേശസാത്കൃത ബാങ്കുകൾക്കുപോലും വെന്പൽ. പണമുണ്ടെങ്കിൽ വായ്പ തിരിച്ചടയ്ക്കുന്നവരാണു കർഷകരിൽ ബഹുഭൂരിപക്ഷവും.
പ്രളയവും പിന്നാലെയെത്തിയ കൊടുംചൂടും വരാനിരിക്കുന്ന വലിയ പരിസ്ഥിതി വ്യതിയാനങ്ങളുടെ മുന്നറിയിപ്പാണെന്നു ശാസ്ത്രലോകം പറയുന്നു. കാലാവസ്ഥാ വ്യതിയാനം വിളകളെ വലിയ തോതിൽ ബാധിക്കുമെന്നു പറയേണ്ടതില്ല. ഇപ്പോൾത്തന്നെ പല വിളകളും നശിച്ചിരിക്കുന്നു. കാർഷിക മേഖലയ്ക്ക് അടിയന്തര സഹായം ആവശ്യമാണ്. സംസ്ഥാന സർക്കാരിനു നേരിട്ടു ചെയ്യാവുന്ന ചില സഹായ പദ്ധതികളുണ്ട്. അവ സജീവമാക്കണം. താങ്ങുവിലകൾ വർധിപ്പിക്കണം. നെല്ലിന്റെയും റബറിന്റെയും സംഭരണ വിലയിൽ വർധനയുണ്ടായാൽ ഗ്രാമീണ സന്പദ്ഘടനയിൽ കൂടുതൽ പണമെത്തും. വിലസ്ഥിരതാ പദ്ധതിയും വിള ഇൻഷ്വറൻസും കൂടുതൽ ഫലപ്രദമാക്കണം.
കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിക്കുന്പോൾ അതു വിലക്കയറ്റത്തിനു കാരണമാകുമെന്നു പരാതിയുയരും. പക്ഷേ, ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കാതെ കർഷകൻ എന്തു ചെയ്യും? രാസവള സബ്സിഡിക്കായി സഹസ്രകോടികളാണു സർക്കാർ നീക്കിവയ്ക്കുന്നത്. പക്ഷേ, ഇതിന്റെ സിംഹഭാഗവും വളക്കന്പനികളുടെ കീശയിലേക്കാണു പോവുന്നത്. വായ്പ സംബന്ധിച്ച കാര്യങ്ങളിൽ റിസർവ് ബാങ്കുമായും നബാർഡുമായുമൊക്കെ സംസ്ഥാന മന്ത്രിമാർ ചർച്ച നടത്തുന്നുണ്ട്. അതിനു ഫലമുണ്ടാകണം. കേരളത്തിന്റെ സവിശേഷ സാഹചര്യം മനസിലാക്കിയുള്ള തീരുമാനമാണ് അവയിൽനിന്നുണ്ടാകേണ്ടത്. ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൃഷിമന്ത്രിയും ധനമന്ത്രിയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ യുക്തവും ഫലപ്രദവുമായ തീരുമാനമെടുക്കണം.