റബർ കർഷകരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കേന്ദ്ര സർക്കാർ ദേശീയ റബർ നയം പ്രഖ്യാപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, കാർഷിക നയപ്രഖ്യാപനത്തിൽ റബർ കർഷകർക്ക് എന്തെങ്കിലുമൊക്കെ ഗുണകരമായി ഉണ്ടാകുമെന്ന പ്രതീക്ഷ പാടേ തകർന്നിരിക്കുകയാണ്. റബർ നയത്തിന്റെ കരടു പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ അതിൽ കാര്യമായ ഭേദഗതികൾ ഉണ്ടാകണമെന്നു കർഷകസംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം അത് അവഗണിച്ചിരിക്കുന്നു. റബർ നയം കർഷകർക്കുവേണ്ടിയല്ലെന്നും അതു വ്യവസായികളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും സംശയമുണ്ടായിരുന്നു. ആ സംശയം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
കർഷകരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം അവഗണിക്കുകയും കരടിൽനിന്നു ചില ചെറിയ മാറ്റങ്ങൾ മാത്രം വരുത്തുകയും ചെയ്തുകൊണ്ടാണു റബർ നയത്തിന് അന്തിമരൂപം നൽകിയിരിക്കുന്നത്. റബർ മേഖലയിൽ തൊഴിലാളി ക്ഷേമത്തിനുള്ള ചില പദ്ധതികൾ, മൂല്യവർധിത റബർ ഉത്പന്ന നിർമാണ പ്രോത്സാഹനം എന്നിവയാണു പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
റബർ ഇറക്കുമതി യഥേഷ്ടം തുടരുമെന്നാണു പുതിയ റബർ നയത്തിന്റെ വ്യക്തമായ സൂചന. യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോൾ നടന്നുവരുന്ന ഇറക്കുമതി നിർബാധം തുടരുന്പോൾ, പൊറുതിമുട്ടുന്ന സ്വാഭാവിക റബർ ഉത്പാദകർ ഈ മേഖല വിട്ടുപേക്ഷിക്കും. അതിൽ സർക്കാരിന് ഒരു ഖേദവുമുള്ളതായി തോന്നുന്നില്ല. കർഷകരെ ദോഷകരമായി ബാധിക്കാതെ ഇറക്കുമതി നടത്തണമെന്നൊരു നിർദേശമുണ്ട്. അതെങ്ങനെയാണു സാധിക്കുകയെന്നു പറഞ്ഞാൽ നന്നായിരുന്നു. ആഭ്യന്തര ഉത്പാദനം ആവശ്യത്തിനുണ്ടായിരിക്കേ, അനിയന്ത്രിതമായി ഇറക്കുമതി നടത്തിയാൽ ഉത്പന്നത്തിനു വിലയിടിയുകതന്നെ ചെയ്യും.
റബർ കൃഷി വ്യാപനം, സബ്സിഡി, സഹായം, കയറ്റുമതി, ഇറക്കുമതി തുടങ്ങി എല്ലാക്കാര്യങ്ങളും ഇനി പുതിയ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 2014 ജൂണിലാണു കേന്ദ്ര സർക്കാർ റബർ നയം രൂപവത്കരിക്കുന്നതിന് 24 അംഗ സമിതിയെ നിയോഗിച്ചത്. റബർ ഉത്പാദന മേഖലയുടെ സാഹചര്യം വിലയിരുത്തുക, ഇറക്കുമതിമൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം പരിശോധിച്ചു പരിഹാരം നിർദേശിക്കുക, റബർ കൃഷി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനു നിർദേശം സമർപ്പിക്കുക തുടങ്ങിയവയായിരുന്നു സമിതിയുടെ ചുമതലകൾ. നിർമലാ സീതാരാമൻ വാണിജ്യമന്ത്രിയായിരിക്കേ റബർ നയം കൊണ്ടുവരാൻ ശ്രമം നടന്നിരുന്നു. എന്നാൽ വ്യവസായികളുടെ സമ്മർദം ഇതിനു തടസമായെന്നു പറയപ്പെടുന്നു.
റബർ നയത്തിനു രൂപംകൊടുക്കാൻ സമിതി ഉണ്ടാക്കിയതിനുശേഷം ഓരോ വർഷവും റബർ ഇറക്കുമതി വൻതോതിൽ വർധിക്കുകയാണു ചെയ്തത്. റബർ വില ഇടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കുമുള്ള സബ്സിഡി ലഭിക്കാതായിട്ടു വർഷങ്ങളായി. ഒരു കിലോഗ്രാം റബറിനു 165 രൂപ ഉത്പാദനച്ചെലവാകുമെന്നാണു റബർ ബോർഡ് കണക്കാക്കിയിട്ടുള്ളത്. ഇത്രയും വിലയെങ്കിലും കിട്ടിയാൽ മാത്രമേ 12 ലക്ഷത്തോളം ചെറുകിട, ഇടത്തരം റബർ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ. ഇപ്പോൾ റബർ ബോർഡ് നൽകുന്ന വിലയാകട്ടെ 128 രൂപ. അതിലും കുറവാകും വ്യാപാരികളിൽനിന്നു കിട്ടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കാൻ നിർദേശമുണ്ടായപ്പോൾതന്നെ റബർ ബോർഡിന്റെ ഓഫീസുകൾ അവിടേക്കു മാറ്റിത്തുടങ്ങിയിരുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ റബർ കൃഷിയുള്ളത്. ഇവിടത്തെ കൃഷി തളർത്തിയിട്ടുവേണോ മറ്റെവിടെയെങ്കിലും കൃഷി വളർത്താൻ? എന്താണു സർക്കാരിന്റെ ലക്ഷ്യം?
അരയേക്കർ മുതൽ ഒന്നോ രണ്ടോ ഏക്കർവരെ മാത്രം കൃഷിഭൂമിയുള്ള കർഷകരാണു റബർ മേഖലയിൽ ബഹുഭൂരിപക്ഷവും. സർക്കാർ ഒരു നയം രൂപവത്കരിക്കുന്പോൾ ഈ സാധാരണ ജനത്തെയായിരുന്നു മുന്നിൽകാണേണ്ടത്. എന്നാലിപ്പോൾ സംഭവിച്ചിരിക്കുന്നത് അതല്ല. തെരഞ്ഞെടുപ്പു കാലത്തെങ്കിലും സർക്കാർ തിരിച്ചറിവു കാട്ടുമെന്ന പ്രതീക്ഷയും പാളി.
കർഷകർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാൻ ഏറെപ്പേരുണ്ട്. പക്ഷേ, എന്തെങ്കിലുമൊരു സഹായം ചെയ്യാൻ അവസരം കിട്ടുന്പോൾപോലും ആരും കർഷകരെ ഓർക്കുന്നില്ലെന്നതു വലിയ കഷ്ടംതന്നെ. എല്ലാവർക്കും കർഷകരുടെ വോട്ടു വേണംതാനും.
കന്പനികൾക്ക് അസംസ്കൃത റബർ ലഭ്യമാക്കണമെന്നു റബർ നയത്തിൽ നിർദേശമുണ്ട്. അക്കാര്യത്തിൽ സർക്കാരിന് ഒരു സംശയവുമില്ല. ഇറക്കുമതി മൂലം കർഷകർ വലയുന്ന സാഹചര്യത്തിൽ ഇറക്കുമതിക്ക് അനുകൂലമായ നിലപാട് ഒരു ജനകീയ സർക്കാർ പ്രഖ്യാപിക്കുന്നത് അദ്ഭുതകരം തന്നെ. റബർ കൃഷിയുടെ സിംഹഭാഗവും കേരളത്തിലായിരിക്കേ, 25 പേജുള്ള റബർ നയത്തിൽ നാലിടത്തു മാത്രമാണത്രേ കേരളത്തിന്റെ പേരു പരാമർശിച്ചിരിക്കുന്നത്.
അന്തരീക്ഷ താപനിലയിലെ സമീപകാല വ്യതിയാനം റബർ മരങ്ങളിൽ ഇലകരിച്ചിൽ വ്യാപകമാക്കുകയും റബർ പാൽ ഉത്പാദനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വേനൽ കനത്താൽ റബർ ഉത്പാദനത്തിൽ ഇനിയും കുറവുണ്ടാകും. നാലു ശതമാനം മുതൽ ഏഴു ശതമാനം വരെ ഉത്പാദനക്കുറവാണു പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ അതിനപ്പുറവും പോകും. ഇത്തവണ കടുത്ത വേനലാണു കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.
സിന്തറ്റിക് റബറിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കണമെന്നു കരടുനയത്തിൽ പറഞ്ഞിരുന്നതു പിൻവലിക്കണമെന്ന കേരള സർക്കാരിന്റെ കർശന നിലപാട് അന്തിമനയത്തിൽ പരിഗണിച്ചിട്ടേയില്ല. റബറിനെ കാർഷികവിളയാക്കണമെന്ന ആവശ്യം കരടുനയത്തിൽ പറയുന്നുണ്ടെന്നത് ആശ്വാസം. റബർ ലേല കേന്ദ്രങ്ങൾ തുടങ്ങണമെന്നു നിർദേശമുണ്ടെങ്കിലും അതിന്റെ പ്രായോഗികതയെക്കുറിച്ചു പലർക്കും സംശയമുണ്ട്. നാട്ടിൻപുറങ്ങളിലെ ചെറുകിട കർഷകർ ചെറിയ അളവിൽ ഉത്പാദിപ്പിക്കുന്ന റബർ ലേലം ചെയ്തു വിൽക്കുക എന്നതു പ്രായോഗികമല്ല. വിലത്തകർച്ചയെത്തുടർന്നു കേരളത്തിലെ 40 ശതമാനം റബർ മരങ്ങൾ വെട്ടാതെ കിടക്കുകയാണെന്നു കണക്കാക്കുന്നു. കർഷകർ ഷീറ്റ് റബറിൽനിന്നു ബ്ലോക്ക് റബറിലേക്കു ക്രമമായി മാറണമെന്ന നിർദേശത്തിനു പ്രായോഗിക തടസങ്ങളുണ്ട്. ഇതു മറയാക്കി കപ്പ് ലന്പ് ഇറക്കുമതി ചെയ്യാൻ ശ്രമം നടന്നാൽ അതു കർഷകർക്കു തിരിച്ചടിയാവും. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്പു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റബർ നയം ആരെ സഹായിക്കാൻ എന്ന വലിയ ചോദ്യം ഇവിടെ മുഴങ്ങുന്നു.
കർഷകരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം അവഗണിക്കുകയും കരടിൽനിന്നു ചില ചെറിയ മാറ്റങ്ങൾ മാത്രം വരുത്തുകയും ചെയ്തുകൊണ്ടാണു റബർ നയത്തിന് അന്തിമരൂപം നൽകിയിരിക്കുന്നത്. റബർ മേഖലയിൽ തൊഴിലാളി ക്ഷേമത്തിനുള്ള ചില പദ്ധതികൾ, മൂല്യവർധിത റബർ ഉത്പന്ന നിർമാണ പ്രോത്സാഹനം എന്നിവയാണു പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
റബർ ഇറക്കുമതി യഥേഷ്ടം തുടരുമെന്നാണു പുതിയ റബർ നയത്തിന്റെ വ്യക്തമായ സൂചന. യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോൾ നടന്നുവരുന്ന ഇറക്കുമതി നിർബാധം തുടരുന്പോൾ, പൊറുതിമുട്ടുന്ന സ്വാഭാവിക റബർ ഉത്പാദകർ ഈ മേഖല വിട്ടുപേക്ഷിക്കും. അതിൽ സർക്കാരിന് ഒരു ഖേദവുമുള്ളതായി തോന്നുന്നില്ല. കർഷകരെ ദോഷകരമായി ബാധിക്കാതെ ഇറക്കുമതി നടത്തണമെന്നൊരു നിർദേശമുണ്ട്. അതെങ്ങനെയാണു സാധിക്കുകയെന്നു പറഞ്ഞാൽ നന്നായിരുന്നു. ആഭ്യന്തര ഉത്പാദനം ആവശ്യത്തിനുണ്ടായിരിക്കേ, അനിയന്ത്രിതമായി ഇറക്കുമതി നടത്തിയാൽ ഉത്പന്നത്തിനു വിലയിടിയുകതന്നെ ചെയ്യും.
റബർ കൃഷി വ്യാപനം, സബ്സിഡി, സഹായം, കയറ്റുമതി, ഇറക്കുമതി തുടങ്ങി എല്ലാക്കാര്യങ്ങളും ഇനി പുതിയ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 2014 ജൂണിലാണു കേന്ദ്ര സർക്കാർ റബർ നയം രൂപവത്കരിക്കുന്നതിന് 24 അംഗ സമിതിയെ നിയോഗിച്ചത്. റബർ ഉത്പാദന മേഖലയുടെ സാഹചര്യം വിലയിരുത്തുക, ഇറക്കുമതിമൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം പരിശോധിച്ചു പരിഹാരം നിർദേശിക്കുക, റബർ കൃഷി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനു നിർദേശം സമർപ്പിക്കുക തുടങ്ങിയവയായിരുന്നു സമിതിയുടെ ചുമതലകൾ. നിർമലാ സീതാരാമൻ വാണിജ്യമന്ത്രിയായിരിക്കേ റബർ നയം കൊണ്ടുവരാൻ ശ്രമം നടന്നിരുന്നു. എന്നാൽ വ്യവസായികളുടെ സമ്മർദം ഇതിനു തടസമായെന്നു പറയപ്പെടുന്നു.
റബർ നയത്തിനു രൂപംകൊടുക്കാൻ സമിതി ഉണ്ടാക്കിയതിനുശേഷം ഓരോ വർഷവും റബർ ഇറക്കുമതി വൻതോതിൽ വർധിക്കുകയാണു ചെയ്തത്. റബർ വില ഇടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കുമുള്ള സബ്സിഡി ലഭിക്കാതായിട്ടു വർഷങ്ങളായി. ഒരു കിലോഗ്രാം റബറിനു 165 രൂപ ഉത്പാദനച്ചെലവാകുമെന്നാണു റബർ ബോർഡ് കണക്കാക്കിയിട്ടുള്ളത്. ഇത്രയും വിലയെങ്കിലും കിട്ടിയാൽ മാത്രമേ 12 ലക്ഷത്തോളം ചെറുകിട, ഇടത്തരം റബർ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ. ഇപ്പോൾ റബർ ബോർഡ് നൽകുന്ന വിലയാകട്ടെ 128 രൂപ. അതിലും കുറവാകും വ്യാപാരികളിൽനിന്നു കിട്ടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കാൻ നിർദേശമുണ്ടായപ്പോൾതന്നെ റബർ ബോർഡിന്റെ ഓഫീസുകൾ അവിടേക്കു മാറ്റിത്തുടങ്ങിയിരുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ റബർ കൃഷിയുള്ളത്. ഇവിടത്തെ കൃഷി തളർത്തിയിട്ടുവേണോ മറ്റെവിടെയെങ്കിലും കൃഷി വളർത്താൻ? എന്താണു സർക്കാരിന്റെ ലക്ഷ്യം?
അരയേക്കർ മുതൽ ഒന്നോ രണ്ടോ ഏക്കർവരെ മാത്രം കൃഷിഭൂമിയുള്ള കർഷകരാണു റബർ മേഖലയിൽ ബഹുഭൂരിപക്ഷവും. സർക്കാർ ഒരു നയം രൂപവത്കരിക്കുന്പോൾ ഈ സാധാരണ ജനത്തെയായിരുന്നു മുന്നിൽകാണേണ്ടത്. എന്നാലിപ്പോൾ സംഭവിച്ചിരിക്കുന്നത് അതല്ല. തെരഞ്ഞെടുപ്പു കാലത്തെങ്കിലും സർക്കാർ തിരിച്ചറിവു കാട്ടുമെന്ന പ്രതീക്ഷയും പാളി.
കർഷകർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാൻ ഏറെപ്പേരുണ്ട്. പക്ഷേ, എന്തെങ്കിലുമൊരു സഹായം ചെയ്യാൻ അവസരം കിട്ടുന്പോൾപോലും ആരും കർഷകരെ ഓർക്കുന്നില്ലെന്നതു വലിയ കഷ്ടംതന്നെ. എല്ലാവർക്കും കർഷകരുടെ വോട്ടു വേണംതാനും.
കന്പനികൾക്ക് അസംസ്കൃത റബർ ലഭ്യമാക്കണമെന്നു റബർ നയത്തിൽ നിർദേശമുണ്ട്. അക്കാര്യത്തിൽ സർക്കാരിന് ഒരു സംശയവുമില്ല. ഇറക്കുമതി മൂലം കർഷകർ വലയുന്ന സാഹചര്യത്തിൽ ഇറക്കുമതിക്ക് അനുകൂലമായ നിലപാട് ഒരു ജനകീയ സർക്കാർ പ്രഖ്യാപിക്കുന്നത് അദ്ഭുതകരം തന്നെ. റബർ കൃഷിയുടെ സിംഹഭാഗവും കേരളത്തിലായിരിക്കേ, 25 പേജുള്ള റബർ നയത്തിൽ നാലിടത്തു മാത്രമാണത്രേ കേരളത്തിന്റെ പേരു പരാമർശിച്ചിരിക്കുന്നത്.
അന്തരീക്ഷ താപനിലയിലെ സമീപകാല വ്യതിയാനം റബർ മരങ്ങളിൽ ഇലകരിച്ചിൽ വ്യാപകമാക്കുകയും റബർ പാൽ ഉത്പാദനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വേനൽ കനത്താൽ റബർ ഉത്പാദനത്തിൽ ഇനിയും കുറവുണ്ടാകും. നാലു ശതമാനം മുതൽ ഏഴു ശതമാനം വരെ ഉത്പാദനക്കുറവാണു പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ അതിനപ്പുറവും പോകും. ഇത്തവണ കടുത്ത വേനലാണു കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.
സിന്തറ്റിക് റബറിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കണമെന്നു കരടുനയത്തിൽ പറഞ്ഞിരുന്നതു പിൻവലിക്കണമെന്ന കേരള സർക്കാരിന്റെ കർശന നിലപാട് അന്തിമനയത്തിൽ പരിഗണിച്ചിട്ടേയില്ല. റബറിനെ കാർഷികവിളയാക്കണമെന്ന ആവശ്യം കരടുനയത്തിൽ പറയുന്നുണ്ടെന്നത് ആശ്വാസം. റബർ ലേല കേന്ദ്രങ്ങൾ തുടങ്ങണമെന്നു നിർദേശമുണ്ടെങ്കിലും അതിന്റെ പ്രായോഗികതയെക്കുറിച്ചു പലർക്കും സംശയമുണ്ട്. നാട്ടിൻപുറങ്ങളിലെ ചെറുകിട കർഷകർ ചെറിയ അളവിൽ ഉത്പാദിപ്പിക്കുന്ന റബർ ലേലം ചെയ്തു വിൽക്കുക എന്നതു പ്രായോഗികമല്ല. വിലത്തകർച്ചയെത്തുടർന്നു കേരളത്തിലെ 40 ശതമാനം റബർ മരങ്ങൾ വെട്ടാതെ കിടക്കുകയാണെന്നു കണക്കാക്കുന്നു. കർഷകർ ഷീറ്റ് റബറിൽനിന്നു ബ്ലോക്ക് റബറിലേക്കു ക്രമമായി മാറണമെന്ന നിർദേശത്തിനു പ്രായോഗിക തടസങ്ങളുണ്ട്. ഇതു മറയാക്കി കപ്പ് ലന്പ് ഇറക്കുമതി ചെയ്യാൻ ശ്രമം നടന്നാൽ അതു കർഷകർക്കു തിരിച്ചടിയാവും. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്പു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റബർ നയം ആരെ സഹായിക്കാൻ എന്ന വലിയ ചോദ്യം ഇവിടെ മുഴങ്ങുന്നു.