വിശാഖപട്ടണം: ഏകദിന ലോകകപ്പിനുള്ള അവസാന മിനുക്കുപണി മുന്നിൽക്കണ്ട് ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് മുതൽ മുഖാമുഖമിറങ്ങുന്നു. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വന്റി-20ക്ക് ഇന്ന് രാത്രി 7.30ന് വിശാഖപട്ടണത്ത് ടോസ്. പരന്പരയിൽ രണ്ട് ട്വന്റി-20 ആണ് ഉള്ളത്. തുടർന്ന് അഞ്ച് ഏകദിനങ്ങളും നടക്കും. മാർച്ച് രണ്ട് മുതലാണ് ഏകദിന മത്സരങ്ങൾ.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനവട്ട ഒരുക്കമാണ് ഈ പരന്പര. ട്വന്റി-20 പോരാട്ടമാണ് നടക്കുന്നതെങ്കിലും ലോകകപ്പിനു മുന്പ് ടീമിന്റെ രൂപീകരണത്തിന് ഇതും ഘടകമാകുമെന്നത് പോരാട്ടത്തിന്റെ ചൂട് വർധിപ്പിക്കും. ഏകദിനത്തിനു മുന്പ് ഡെത്ത് ഓവറുകളിലെയും ബാറ്റിംഗിലെയും മൂർച്ച കൂട്ടാൻ ട്വന്റി-20 മത്സരം സഹായകമാകുമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭിപ്രായം.
ബിഗ്ബാഷ് ലീഗ് മത്സരങ്ങൾക്കുശേഷമാണ് ഓസീസ് താരങ്ങളെത്തുന്നത്. സ്വന്തം നാട്ടിൽവച്ച് ഇന്ത്യയിൽനിന്നേറ്റ മാനഹാനിക്ക് പകരം വീട്ടുകയാണ് ഓസ്ട്രേലിയയുടെ പ്രഥമ ലക്ഷ്യം. ട്വന്റി-20 പരന്പര സമനിലയാകുകയും ടെസ്റ്റ്, ഏകദിന പരന്പരകൾ അവർ ഇന്ത്യക്കു മുന്നിൽ അടിയറവയ്ക്കുകയും ചെയ്തിരുന്നു.
മധ്യനിര ബാറ്റിംഗ് പരുവപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മായങ്ക് മാർക്കണ്ഡെയും സിദ്ധാർഥ് കൗളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവസാന പതിനൊന്നിൽ കളിച്ചേക്കില്ല. മധ്യനിരയിൽ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരിലൊരാൾ ഇറങ്ങാനുള്ള സാധ്യതയുണ്ട്. നെറ്റ്സിൽ ഇരുവരും ദിനേഷ് കാർത്തിക്കിനു മുന്പ് പരിശീലനത്തിനിറങ്ങിയിരുന്നു.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനവട്ട ഒരുക്കമാണ് ഈ പരന്പര. ട്വന്റി-20 പോരാട്ടമാണ് നടക്കുന്നതെങ്കിലും ലോകകപ്പിനു മുന്പ് ടീമിന്റെ രൂപീകരണത്തിന് ഇതും ഘടകമാകുമെന്നത് പോരാട്ടത്തിന്റെ ചൂട് വർധിപ്പിക്കും. ഏകദിനത്തിനു മുന്പ് ഡെത്ത് ഓവറുകളിലെയും ബാറ്റിംഗിലെയും മൂർച്ച കൂട്ടാൻ ട്വന്റി-20 മത്സരം സഹായകമാകുമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭിപ്രായം.
ബിഗ്ബാഷ് ലീഗ് മത്സരങ്ങൾക്കുശേഷമാണ് ഓസീസ് താരങ്ങളെത്തുന്നത്. സ്വന്തം നാട്ടിൽവച്ച് ഇന്ത്യയിൽനിന്നേറ്റ മാനഹാനിക്ക് പകരം വീട്ടുകയാണ് ഓസ്ട്രേലിയയുടെ പ്രഥമ ലക്ഷ്യം. ട്വന്റി-20 പരന്പര സമനിലയാകുകയും ടെസ്റ്റ്, ഏകദിന പരന്പരകൾ അവർ ഇന്ത്യക്കു മുന്നിൽ അടിയറവയ്ക്കുകയും ചെയ്തിരുന്നു.
മധ്യനിര ബാറ്റിംഗ് പരുവപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മായങ്ക് മാർക്കണ്ഡെയും സിദ്ധാർഥ് കൗളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവസാന പതിനൊന്നിൽ കളിച്ചേക്കില്ല. മധ്യനിരയിൽ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരിലൊരാൾ ഇറങ്ങാനുള്ള സാധ്യതയുണ്ട്. നെറ്റ്സിൽ ഇരുവരും ദിനേഷ് കാർത്തിക്കിനു മുന്പ് പരിശീലനത്തിനിറങ്ങിയിരുന്നു.