+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തകരാതെ സിറ്റി

ഗെല്‍ഷെന്‍കിര്‍ഷന്‍: അവസാന മിനിറ്റുകളില്‍ ലെർവ സാനെയും റഹീം സ്‌റ്റെര്‍ലിംഗും നേടിയ ഗോളുകളില്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3
തകരാതെ സിറ്റി
ഗെല്‍ഷെന്‍കിര്‍ഷന്‍: അവസാന മിനിറ്റുകളില്‍ ലെർവ സാനെയും റഹീം സ്‌റ്റെര്‍ലിംഗും നേടിയ ഗോളുകളില്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് ഷാല്‍കെയെ തോല്‍പ്പിച്ചു. പത്തുപേരുമായി മത്സരം പൂര്‍ത്തിയാക്കിയാണ് സിറ്റി എവേയില്‍ ജയം നേടിയത്. 68-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് നിക്കോളസ് ഒട്ടമെന്‍ഡി പുറത്തായി.

86-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഫ്രീകിക്കില്‍നിന്നാണ് സാനെ‍ തന്‍റെ മുന്‍ ക്ലബ്ബിനെതിരേ ഗോള്‍ നേടിയത്. ഈ ഗോള്‍ സിറ്റിയെ ഷാല്‍കെയ്‌ക്കൊപ്പമെത്തിച്ചു. 38, 45 മിനിറ്റുകളിലെ പെനല്‍റ്റികളില്‍ നബില്‍ ബെന്‍ടാലെബ് ഷാല്‌കെയെ മുന്നിലെത്തിച്ചിരുന്നു. 18-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോ സിറ്റിയെ മുന്നിലെത്തിച്ചിരുന്നു. ഗോള്‍ നേടിയതോടെ സിറ്റി ലീഡ് ഉയര്‍ത്താന്‍ ശ്രമിക്കാതെ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഈ അവസരത്തില്‍ ഷാല്‍കെ തുടര്‍ ആക്രമണങ്ങള്‍ നടത്തി. സിറ്റിയുടെ ഈ നീക്കത്തിനു തിരിച്ചടി നല്കിക്കൊണ്ട ആതിഥേയര്‍ സമനില നേടി. ഒട്ടാമെന്‍ഡിയുടെ ഹാന്‍ഡ്‌ബോളാണ് പെനല്‍റ്റിയൊരുക്കിയത്.

വിഎആര്‍ നിര്‍ണയത്തിലൂടെയാണ് പെനല്‍റ്റി നല്കിയത്. സ്‌പോട് കിക്ക് ബെന്‍ടാലെബ് കൃത്യമായി വലയിലാക്കി. ഏഴു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ ഷാല്‍കെ രണ്ടാം ഗോളും സ്വന്തമാക്കി. സാലിഫ് സെയ്‌നെ ഫെര്‍ണാണ്ടീഞ്ഞോ വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. ഇത്തവണയും ബെന്‍ടാലെബിന് പിഴച്ചില്ല.

രണ്ടു ഗോള്‍ വീണതോടെ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ പാളി. രണ്ടാം പകുതിയില്‍ സിറ്റി ആക്രമണം ശക്തമാക്കി. എന്നാല്‍ ഷാല്‍കെയുടെ ഒത്തിണക്കമുള്ള പ്രതിരോധം ഭേദിക്കാനായില്ല. ഒട്ടാമെന്‍ഡിയുടെ മാര്‍ച്ചിംഗ് ഓര്‍ഡര്‍ സിറ്റിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. എന്നാല്‍, ലെർവ സാനെ സിറ്റിയുടെ രക്ഷകനായി മാറി. 85-ാം മിനിറ്റില്‍ സാനയുടെ വെടിയുണ്ടപോലുള്ള കിക്ക് വലയിലായി. അഞ്ച്് മിനിറ്റ് കൂടി കഴിഞ്ഞ് സ്‌റ്റെര്‍ലിംഗ് സിറ്റിയുടെ വിജയം ഉറപ്പിച്ചു.