ബ്രിജ്ടൗണ്: ജേസണ്‍ റോയിയുടെയും ജോ റൂട്ടിന്റെയും സെഞ്ചുറി കരുത്തില്‍ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.
24 സെഞ്ചുറി കുറിച്ച ക്രിസ് ഗെയ്ലിന്റെ മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 360 റണ്‍സ് എടുത്തു. എന്നാല്‍, 85 പന്തില്‍ 123 റണ്‍സ് നേടിയ റോയ്, 97 പന്തില്‍ 102 റണ്‍സ് നേടിയ റൂട്ട് എന്നിവരുടെ പ്രകടനങ്ങള്‍ ഇംഗ്ലണ്ടിനെ എട്ടു പന്ത് ബാക്കിയിരിക്കേ ജയത്തിലെത്തിച്ചു. കരീബിയന്‍ നാട്ടില്‍ റണ്‍സ് പിന്തുടര്ന്നുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയമാണിത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു ചേര്‍ന്ന പ്രകടനമാണ് ഇംഗ്ലണ്ട്് നടത്തിയത്.
റോയിയാണ് കൂടുതല്‍ ആക്രമണകാരിയായത്. 65 പന്തില്‍നിന്നായിരുന്നു ഈ ഓപ്പണറുടെ സെഞ്ചുറി. റോയി-ജോണി ബെയർസ്റ്റോ ഓപ്പണിംഗ് കൂട്ടുകെട്ട് 91 റണ്സാണെത്തിയത്. രണ്ടാം വിക്കറ്റില്‍ റൂട്ടുമായി ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ടും സ്ഥാപിച്ചു. 27 ഓവറില്‍ റോയ് പുറത്തായശേഷം റൂട്ട് കളിയുടെ നിയന്ത്രണമേറ്റെടുത്തു. റൂട്ടും ഇയോന്‍ മോര്‍ഗനും ചേര്‍ന്ന്് 16 ഓവറില്‍ 116 റണ്‍സാണ് എടുത്തത്. ജയത്തിനരുകിലാണ് മോര്ഗന് (51 പന്തില്‍ 65) പുറത്തായത്. സ്കോര്‍ ഒപ്പത്തിനൊപ്പമായപ്പോള്‍ വിജയ റണ്ണിനുള്ള ശ്രമത്തിലാണ് റൂട്ട് പുറത്തായത്. പിന്നീടെത്തിയ ജോസ് ബട്ലര് നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിച്ച് കളി ജയിപ്പിച്ചു. ബെന്‍ സ്റ്റോക്സ് (20) പുറത്താകാതെനിന്നു.
ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് വിന്‍ഡീസ് വന്‍ സ്കോര്‍ നേടിയത്. കഴിഞ്ഞ ജൂലൈയ്ക്കുശേഷം ഗെയ്ലിന്റെ ആദ്യ ഏകദിനമാണ്. 129 പന്തില്‍ 135 റണ്‍സ് നേടിയ ഗെയ്ൽ 12 സിക്സും മൂന്നു ഫോറുമാണ് പായിച്ചത്. തുടക്കത്തില്‍ ഗെയ്ൽ പതറിയെങ്കിലും പിടിച്ചുനിന്നതോടെ ആക്രമണമായിരുന്നു. വിന്‍ഡീസിന്റെ ഇന്നിംഗ്സിലാകെ 23 സിക്സാണ് പിറന്നത്. ഇതില്‍ കൂടുതലും ഗെയ്ലിന്റെതായിരുന്നു.
അവസാന 15 ഓവറില്‍ ഗെയ്ലിനും മറ്റ് ബാറ്റ്സ്മാന്മാര്ക്കും കൂടുതല്‍ റണ്‍സെടുക്കാനാവാതെ പോയതാണ് വിന്‍ഡീസിനു തിരിച്ചടിയായത്. തകര്‍ത്തു കളിച്ച ബ്രാവോയുടെ പുറത്താകലാണ് വിന്‍ഡീസ് സ്കോറിംഗിനെ ബാധിച്ചത്. ഗെയ്ൽ പുറത്തായശേഷമെത്തിവരില് ആഷ്ലി നഴ്സ് (എട്ട് പന്തില്‍ 25 നോട്ടൗട്ട്) ഒഴികെ മറ്റാര്‍ക്കും മികവ് പ്രകടിപ്പിക്കാനായില്ല.
24 സെഞ്ചുറി കുറിച്ച ക്രിസ് ഗെയ്ലിന്റെ മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 360 റണ്‍സ് എടുത്തു. എന്നാല്‍, 85 പന്തില്‍ 123 റണ്‍സ് നേടിയ റോയ്, 97 പന്തില്‍ 102 റണ്‍സ് നേടിയ റൂട്ട് എന്നിവരുടെ പ്രകടനങ്ങള്‍ ഇംഗ്ലണ്ടിനെ എട്ടു പന്ത് ബാക്കിയിരിക്കേ ജയത്തിലെത്തിച്ചു. കരീബിയന്‍ നാട്ടില്‍ റണ്‍സ് പിന്തുടര്ന്നുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയമാണിത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു ചേര്‍ന്ന പ്രകടനമാണ് ഇംഗ്ലണ്ട്് നടത്തിയത്.
റോയിയാണ് കൂടുതല്‍ ആക്രമണകാരിയായത്. 65 പന്തില്‍നിന്നായിരുന്നു ഈ ഓപ്പണറുടെ സെഞ്ചുറി. റോയി-ജോണി ബെയർസ്റ്റോ ഓപ്പണിംഗ് കൂട്ടുകെട്ട് 91 റണ്സാണെത്തിയത്. രണ്ടാം വിക്കറ്റില്‍ റൂട്ടുമായി ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ടും സ്ഥാപിച്ചു. 27 ഓവറില്‍ റോയ് പുറത്തായശേഷം റൂട്ട് കളിയുടെ നിയന്ത്രണമേറ്റെടുത്തു. റൂട്ടും ഇയോന്‍ മോര്‍ഗനും ചേര്‍ന്ന്് 16 ഓവറില്‍ 116 റണ്‍സാണ് എടുത്തത്. ജയത്തിനരുകിലാണ് മോര്ഗന് (51 പന്തില്‍ 65) പുറത്തായത്. സ്കോര്‍ ഒപ്പത്തിനൊപ്പമായപ്പോള്‍ വിജയ റണ്ണിനുള്ള ശ്രമത്തിലാണ് റൂട്ട് പുറത്തായത്. പിന്നീടെത്തിയ ജോസ് ബട്ലര് നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിച്ച് കളി ജയിപ്പിച്ചു. ബെന്‍ സ്റ്റോക്സ് (20) പുറത്താകാതെനിന്നു.
ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് വിന്‍ഡീസ് വന്‍ സ്കോര്‍ നേടിയത്. കഴിഞ്ഞ ജൂലൈയ്ക്കുശേഷം ഗെയ്ലിന്റെ ആദ്യ ഏകദിനമാണ്. 129 പന്തില്‍ 135 റണ്‍സ് നേടിയ ഗെയ്ൽ 12 സിക്സും മൂന്നു ഫോറുമാണ് പായിച്ചത്. തുടക്കത്തില്‍ ഗെയ്ൽ പതറിയെങ്കിലും പിടിച്ചുനിന്നതോടെ ആക്രമണമായിരുന്നു. വിന്‍ഡീസിന്റെ ഇന്നിംഗ്സിലാകെ 23 സിക്സാണ് പിറന്നത്. ഇതില്‍ കൂടുതലും ഗെയ്ലിന്റെതായിരുന്നു.
അവസാന 15 ഓവറില്‍ ഗെയ്ലിനും മറ്റ് ബാറ്റ്സ്മാന്മാര്ക്കും കൂടുതല്‍ റണ്‍സെടുക്കാനാവാതെ പോയതാണ് വിന്‍ഡീസിനു തിരിച്ചടിയായത്. തകര്‍ത്തു കളിച്ച ബ്രാവോയുടെ പുറത്താകലാണ് വിന്‍ഡീസ് സ്കോറിംഗിനെ ബാധിച്ചത്. ഗെയ്ൽ പുറത്തായശേഷമെത്തിവരില് ആഷ്ലി നഴ്സ് (എട്ട് പന്തില്‍ 25 നോട്ടൗട്ട്) ഒഴികെ മറ്റാര്‍ക്കും മികവ് പ്രകടിപ്പിക്കാനായില്ല.