ബ്രിജ്ടൗണ്: വെടിക്കെട്ട് ബാറ്റിംഗില്‍ വിന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയ്ൽ പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദിയുടെ സിക്സുകളുടെ റിക്കാര്‍ഡ് മറികടന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ പ്രകടനമാണ് ഗെയ്ലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമാക്കിയത്. ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്നു പ്രഖ്യാപിച്ചശേഷമായിരുന്നു ഗെയ്ലിന്റെ റിക്കാര്‍ഡ് പ്രകടനം. ഗെയ്ലിന്റെ പല സിക്സും സ്റ്റേഡിയത്തിനു വെളിയിൽപോയി. ഇതിലൊന്ന് സ്റ്റേഡിയം കടന്ന് 121 മീറ്റർ അകലെ നങ്കൂരമിട്ട കപ്പലിലാണ് വീണത്.
ഇംഗ്ലണ്ടിനെതിരേ ഗെയ്ൽ 129 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത ഗെയ്ൽ പന്ത്രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും പായിച്ചു. ആദില്‍ റഷീദ് എറിഞ്ഞ 44-ാം ഓവറിന്റെ അവസാന പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് ഗെയ്ൽ അഫ്രീദിയെ മറികടന്നത്.
477 സിക്സുകളാണ് ഇപ്പോള്‍ ഗെയ്ലിന്റെ പേരിലുള്ളത്. 444-ാമത്തെ മത്സരത്തിലാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയത്. 476 സിക്സുകളാണ് അഫ്രീദിയുടെ പേരില്‍ ഉണ്ടായിരുന്നത്. 524 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി ഇത്രയും സിക്സുകള്‍ അടിച്ചുകൂട്ടിയത്.
ഗെയ്ൽ 285 ഏകദിനങ്ങളില്‍ നിന്ന് 276ഉം 56 ട്വന്റി 20കളില്‍ നിന്ന് 103ഉം 103 ടെസ്റ്റുകളില്‍ നിന്ന് 98 സിക്സുമാണ് നേടിയത്.352 സിക്സുകള്‍ സ്വന്തമായ കിവീസ് ബാറ്റ്സ്മാന് ബ്രണ്ടന്‍ മക്കല്ലമാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് 349 സിക്സുമായി നാലാമതാണ്.
മത്സരത്തിലാകെ 23 സിക്സ് നേടിയ വിന്‍ഡീസ്, ഒരു ഏകദിന ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ടീം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 2014ല്‍ തങ്ങള്‍ക്കെതിരെ ന്യൂസിലന്‍ഡ് നേടിയ 22 സിക്സുകളുടെ റിക്കാര്‍ഡാണ് വിന്‍ഡീസ് തിരുത്തിയത്.
ഇംഗ്ലണ്ടിനെതിരേ ഗെയ്ൽ 129 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത ഗെയ്ൽ പന്ത്രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും പായിച്ചു. ആദില്‍ റഷീദ് എറിഞ്ഞ 44-ാം ഓവറിന്റെ അവസാന പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് ഗെയ്ൽ അഫ്രീദിയെ മറികടന്നത്.
477 സിക്സുകളാണ് ഇപ്പോള്‍ ഗെയ്ലിന്റെ പേരിലുള്ളത്. 444-ാമത്തെ മത്സരത്തിലാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയത്. 476 സിക്സുകളാണ് അഫ്രീദിയുടെ പേരില്‍ ഉണ്ടായിരുന്നത്. 524 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി ഇത്രയും സിക്സുകള്‍ അടിച്ചുകൂട്ടിയത്.
ഗെയ്ൽ 285 ഏകദിനങ്ങളില്‍ നിന്ന് 276ഉം 56 ട്വന്റി 20കളില്‍ നിന്ന് 103ഉം 103 ടെസ്റ്റുകളില്‍ നിന്ന് 98 സിക്സുമാണ് നേടിയത്.352 സിക്സുകള്‍ സ്വന്തമായ കിവീസ് ബാറ്റ്സ്മാന് ബ്രണ്ടന്‍ മക്കല്ലമാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് 349 സിക്സുമായി നാലാമതാണ്.
മത്സരത്തിലാകെ 23 സിക്സ് നേടിയ വിന്‍ഡീസ്, ഒരു ഏകദിന ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ടീം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 2014ല്‍ തങ്ങള്‍ക്കെതിരെ ന്യൂസിലന്‍ഡ് നേടിയ 22 സിക്സുകളുടെ റിക്കാര്‍ഡാണ് വിന്‍ഡീസ് തിരുത്തിയത്.