ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് എവേ മത്സരങ്ങളില്‍ ബാഴ്സലോണ സ്ട്രൈക്കര്‍ ലൂയി സുവാരസിന്റെ ഫോം ചോദ്യം ചെയ്യപ്പെടുന്നു. ലിയോണിനെതിരേയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരം ഗോള്‍രഹിതമായതോടെ സുവാരസ് യൂറോപ്യൻ എവേയില്‍ ഗോള്‍ നേടിയിട്ട് 25 മണിക്കൂര്‍ ആയി. ലാ ലിഗയില്‍ 15 ഗോളുമായി ഗോള്‍ നേട്ടത്തില്‍ രണ്ടാമതാണ് ഉറുഗ്വെന്‍ താരം. ചാമ്പ്യന്‍സ് ലീഗില്‍ 2015 സെപ്റ്റംബറില്‍ എഎസ് റോമയ്ക്കെതിരേയാണ് സുവാരസ് അവസാനമായി എവേ ഗോള്‍ നേടുന്നത്. അതിനുശേഷം തുടര്‍ച്ചയായ 16 ഏവേ മത്സരത്തിലും ഗോള്‍ നേടാനായിട്ടില്ല. ലിയോണിനെതിരേയുള്ള മത്സരത്തില്‍ സുവാരസിന് കൃത്യതയും വേഗതയും കുറവായിരുന്നു.