ഡ്യുനെഡിന്‍: ടിം സൗത്തിയുടെ ആറു വിക്കറ്റ് പ്രകടനം ന്യൂസിലന്‍ഡിന് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ ജയം നല്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബംഗ്ലാദേശിനെ 88 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് 3-0നു പരന്പര സ്വന്തമാക്കിയത്. 331 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് നേടിയ സൗത്തിയാണ് കിവീസ് വിജയം അനായാസമാക്കിയത്. ബംഗ്ലാദേശിനായി സാബിര്‍ റഹ്മാന് ഏകദിനത്തില്‍ ആദ്യ സെഞ്ചുറി കുറിച്ചു.
കിവീസ് മുന്നോട്ടുവച്ച 331 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 47.2 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടു റണ്‍സ് എടുത്തപ്പോള്‍ തന്നെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സാബിര്‍ റഹ്മാന്റെ (110 പന്തില്‍ 102) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ നാണക്കേടില്‍നിന്നു രക്ഷിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് മധ്യനിര താരങ്ങളുടെ കരുത്തിലാണ് 330 റണ്‍സ് അടിച്ചെടുത്തത്. ഹെന്റി നിക്കോളാസ് (64), റോസ് ടെയ്്ലര്‍ (69), ടോം ലാഥം (59) എന്നിവർ കിവീസിനായി അര്‍ധ സെഞ്ചുറി നേടി. കൂടാതെ ജയിംസ് നീഷം (37), കോളിന് ഡി ഗ്രാന്‍ഡ്ഹോം (37 നോട്ടൗട്ട്) എന്നിവരുടെ പ്രകടനവും ചേര്‍ന്നപ്പോള്‍ കിവീസ് ആറു വിക്കറ്റിന് 330 റണ്‍സിലെത്തി. ലോകകപ്പിനു മുമ്പുള്ള ന്യൂസിലന്‍ഡിന്റെ അവസാന ഏകദിന മത്സരമായിരുന്നു. 81 പന്തില്‍ 69 റണ്‍സ് നേടിയ ടെയ്ലര് ഏകദിനത്തില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. 8026 റണ്‍സുള്ള ടെയ്ലര് 8007 റണ്‍സുള്ള സ്റ്റീഫന്‍ ഫ്ളെമിംഗിനെ പിന്നിലാക്കി.
കിവീസ് മുന്നോട്ടുവച്ച 331 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 47.2 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടു റണ്‍സ് എടുത്തപ്പോള്‍ തന്നെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സാബിര്‍ റഹ്മാന്റെ (110 പന്തില്‍ 102) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ നാണക്കേടില്‍നിന്നു രക്ഷിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് മധ്യനിര താരങ്ങളുടെ കരുത്തിലാണ് 330 റണ്‍സ് അടിച്ചെടുത്തത്. ഹെന്റി നിക്കോളാസ് (64), റോസ് ടെയ്്ലര്‍ (69), ടോം ലാഥം (59) എന്നിവർ കിവീസിനായി അര്‍ധ സെഞ്ചുറി നേടി. കൂടാതെ ജയിംസ് നീഷം (37), കോളിന് ഡി ഗ്രാന്‍ഡ്ഹോം (37 നോട്ടൗട്ട്) എന്നിവരുടെ പ്രകടനവും ചേര്‍ന്നപ്പോള്‍ കിവീസ് ആറു വിക്കറ്റിന് 330 റണ്‍സിലെത്തി. ലോകകപ്പിനു മുമ്പുള്ള ന്യൂസിലന്‍ഡിന്റെ അവസാന ഏകദിന മത്സരമായിരുന്നു. 81 പന്തില്‍ 69 റണ്‍സ് നേടിയ ടെയ്ലര് ഏകദിനത്തില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. 8026 റണ്‍സുള്ള ടെയ്ലര് 8007 റണ്‍സുള്ള സ്റ്റീഫന്‍ ഫ്ളെമിംഗിനെ പിന്നിലാക്കി.