ലണ്ടന്‍: ആദ്യപകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്ദ്രെ ഹെരേരയുടെയും പോള്‍ പോഗ്ബയുടെയും ഹെഡറുകള്‍ എഫ്എ കപ്പില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ പുറത്താക്കി. എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയത്തോടെ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയും ചെയ്തു. സ്റ്റാംഫര്‍ഡ് ബ്രിഡ്ജിലെ തോല്‍വിയോടെ ചെല്‍സി പരിശീലകന് മൗറിസിയോ സാറിയുടെ പുറത്താക്കലിനുള്ള മുറവിളിക്ക് ആക്കം കൂടി. ക്വാര്‍ട്ടറില്‍ വൂള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സാണ് യുണൈറ്റഡിന്റെ എതിരാളികള്‍.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയേല്പ്പിച്ച തോൽവിയുടെ ആഘാതത്തില്‍നിന്ന് മുക്തരാകുന്ന പ്രകടനമാണ് യുണൈറ്റഡ് നടത്തിയത്. 31-ാം മിനിറ്റില്‍ പോഗ്ബയുടെ ക്രോസ് കൃത്യമായി ഹെരേര വലയിലാക്കി. ആദ്യ പകുതി തീരുംമുമ്പ് അടുത്ത ഗോളുമടിച്ചു. മാര്‍കസ് റഷ്ഫോര്‍ഡിന്റെ പാസില്‍ പോഗ്ബയുടെ ശക്തമായ ഹെഡര്‍ വലയില്‍. സോള്‍ഷയറുടെ കീഴില്‍ 13 കളിയില്‍ യുണൈറ്റഡിന്റെ 11-ാമത്തെ ജയമാണ്.
കഴിഞ്ഞ സീസണ് ഫൈനലില്‍ മൗറിഞ്ഞോ പരിശീലിപ്പിച്ച യുണൈറ്റഡിനെ തകര്‍ത്താണ് ചെല്‍സി ചാമ്പ്യന്മാരായത്. ആ തോല്‍വിക്ക് പകരംവീട്ടല്‍ കൂടിയായി യുണൈറ്റഡിന് ഈ ജയം.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയേല്പ്പിച്ച തോൽവിയുടെ ആഘാതത്തില്‍നിന്ന് മുക്തരാകുന്ന പ്രകടനമാണ് യുണൈറ്റഡ് നടത്തിയത്. 31-ാം മിനിറ്റില്‍ പോഗ്ബയുടെ ക്രോസ് കൃത്യമായി ഹെരേര വലയിലാക്കി. ആദ്യ പകുതി തീരുംമുമ്പ് അടുത്ത ഗോളുമടിച്ചു. മാര്‍കസ് റഷ്ഫോര്‍ഡിന്റെ പാസില്‍ പോഗ്ബയുടെ ശക്തമായ ഹെഡര്‍ വലയില്‍. സോള്‍ഷയറുടെ കീഴില്‍ 13 കളിയില്‍ യുണൈറ്റഡിന്റെ 11-ാമത്തെ ജയമാണ്.
കഴിഞ്ഞ സീസണ് ഫൈനലില്‍ മൗറിഞ്ഞോ പരിശീലിപ്പിച്ച യുണൈറ്റഡിനെ തകര്‍ത്താണ് ചെല്‍സി ചാമ്പ്യന്മാരായത്. ആ തോല്‍വിക്ക് പകരംവീട്ടല്‍ കൂടിയായി യുണൈറ്റഡിന് ഈ ജയം.