രാജ്യത്തെ കാർഷിക മേഖലയുടെ തകർച്ചയെക്കുറിച്ച് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ സ്ഥിതി ബന്ധപ്പെട്ടവർ ഇപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളും കോർപറേറ്റ് പ്രീണനവും രാജ്യമെന്പാടും കാർഷികമേഖലയിൽ വലിയ വിലയിടിവും പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുന്നു.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും ന്യൂഡൽഹിയിലുമൊക്കെ ഇതിനെതിരേ കൂറ്റൻ കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറി. പൊതുതെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിയതുകൊണ്ടാവാം കഴിഞ്ഞ അഞ്ചു വർഷവും ഉണ്ടാകാതിരുന്ന ബോധോദയം കേന്ദ്രസർക്കാരിനുണ്ടായി. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചില കർഷകസഹായ പദ്ധതികളൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർക്കു പ്രതിവർഷം ആറായിരം രൂപയുടെ സഹായം എന്നതാണതിൽ പ്രധാനം. അധികാരമൊഴിയുംമുന്പ് അതിന്റെ ഒരു ഗഡു നൽകാൻ നീക്കമുണ്ട്. ഇതൊക്കെ പാവപ്പെട്ട കർഷകരെ കൈയിലെടുക്കാനുള്ള ചില കൺകെട്ടുവിദ്യകളായി കണ്ടാൽമതി.
സംസ്ഥാന ബജറ്റിലാവട്ടെ കർഷകരുടെ കാര്യത്തിൽ വലിയ പരിഗണനയൊന്നും കൊടുത്തിട്ടില്ല. ഭരണം തീരാൻ രണ്ടുമൂന്നു വർഷംകൂടിയുണ്ടല്ലോ എന്നതാവാം കാരണം. ഏതായാലും സംസ്ഥാനത്തെ കാർഷികമേഖലയുടെ സ്ഥിതി വളരെ ദയനീയമാണ്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയം കശക്കിയെറിഞ്ഞ കാർഷികമേഖല അതിന്റെ ആഘാതത്തിൽനിന്ന് ഇനിയും മുക്തമായിട്ടില്ല. പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിലെ പാളിച്ചകൾ ഏറെയും ബാധിച്ചിരിക്കുന്നത് ആലപ്പുഴ, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ കാർഷിക മേഖലകളെയാണ്. പ്രളയം വൻനാശം വിതച്ച പ്രദേശങ്ങളുമാണിത്. കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, മലപ്പുറം തുടങ്ങി കാർഷികമേഖലയ്ക്ക് ഏറെ സ്വാധീനമുള്ള ജില്ലകളിലും പ്രളയക്കെടുതിയുടെ പ്രത്യാഘാതങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. നിരവധി കർഷകരാണ് കടബാധ്യതയുടെ കെണിയിൽ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അധികാരത്തിലേറിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കാർഷിക വായ്പ എഴുതിത്തള്ളാനുള്ള സർക്കാർ തീരുമാനം വലിയൊരു വിഭാഗം കർഷകർക്ക് വലിയ ആശ്വാസം നൽകിയിരുന്നു. ഇത്തരത്തിലുള്ള സമഗ്ര സഹായ പദ്ധതികളാണ് ഇന്നു കേരളത്തിലെയും കാർഷികമേഖലയ്ക്കുവേണ്ടത്. കടാശ്വാസമുൾപ്പെടെയുള്ള സഹായങ്ങൾ നൽകണം. കാർഷിക കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരുകയാണെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രകാശനവേളയിൽ മുഖ്യമന്ത്രി പറഞ്ഞതാണ്. പ്രളയത്തിൽ കൃഷി നാശമുണ്ടായ കർഷകർക്ക് വായ്പ തിരിച്ചടയ്ക്കുന്നതിന് ഒരു വർഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു.
ഇടുക്കിയിലും വയനാട്ടിലും സമീപനാളുകളിൽ ഏതാനും കർഷകർ ജീവനൊടുക്കാനിടയായതിനു പിന്നിൽ കടക്കെണിയും കൃഷിനാശവുമായിരുന്നു പ്രധാന കാരണങ്ങൾ. ചെറുതോണി പെരിഞ്ചാംകുട്ടിയിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ശ്രീകുമാർ എന്ന കർഷകന്റെ രണ്ടേക്കർ ഭൂമിയിലെ കൃഷി മുഴുവൻ പ്രളയമഴയിൽ നശിച്ചിരുന്നു. വലിയ കടബാധ്യതയുമുണ്ടായിരുന്നു. സ്വകാര്യ ബാങ്കിൽനിന്നും സഹകരണബാങ്കിൽനിന്നും മാത്രമല്ല, സ്വകാര്യ പണമിടപാടുകാരിൽനിന്നും വായ്പ വാങ്ങിയാണു കൃഷിച്ചെലവുകൾ നടത്തിപ്പോന്നിരുന്നത്.
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ മൂന്നു കർഷകരാണ് ഇത്തരത്തിൽ കടബാധ്യതയും കൃഷിനാശവുംമൂലം ജീവൻ ഹോമിച്ചത്. പെരിഞ്ചാംകുട്ടി ചെന്പകപ്പാറ സഹദേവൻ എന്നയാൾ മകനുവേണ്ടി വാങ്ങിയ കാർഷികവായ്പ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലായപ്പോൾ അദാലത്തിലൂടെ ലഭിച്ച പലിശയിളവുപോലും വാങ്ങിക്കാനാവാതെ ജീവൻ അവസാനിപ്പിക്കുകയായിരുന്നു. വാഴത്തോപ്പിൽ സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും നേന്ത്രവാഴയും കൃഷി ചെയ്തിരുന്ന ജോണി എന്ന കർഷകനും ഇത്തരമൊരു ദുര്യോഗമുണ്ടായി. തോപ്രാംകുടിയിൽ സന്തോഷ് എന്ന യുവകർഷകനും ഇത്തരമൊരു സാഹസത്തിനു തുനിഞ്ഞത് ബാങ്കിൽനിന്നുള്ള ജപ്തി ഭീഷണി ഭയന്നാണ്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും നടത്തിയ കൃഷി പ്രളയത്തിൽ പൂർണമായും തകർന്നു. വിലത്തകർച്ചയും കീടബാധയും കൂനിന്മേൽ കുരുപോലെയായി.
കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇത്തരം നിരവധി ചെറുകിട കൃഷിക്കാർ കേരളത്തിലുണ്ട്. അവരുടെ നേരേ സർക്കാരിന്റെ സഹായഹസ്തം ഉയരണം. പ്രശ്നങ്ങൾ മനസിലാക്കി വേണ്ട പരിഹാരമാർഗം കണ്ടെത്തണം. പ്രകൃതിക്ഷോഭംമാത്രമല്ല, കാട്ടുമൃഗങ്ങളുടെ ശല്യവും വർധിച്ചുവരികയാണ്. വേനൽ കടുത്തപ്പോൾ കാടുവിട്ട് നാട്ടിലിറങ്ങുന്ന ആനയും ഇതര കാട്ടുമൃഗങ്ങളും കേരളത്തിലെ വിവിധ മലയോര ഗ്രാമങ്ങളിൽ വരുത്തിവച്ച നാശനഷ്ടം ചില്ലറയല്ല. ഇതിനൊന്നും കാര്യമായ നഷ്ടപരിഹാരം കിട്ടാൻ പോകുന്നില്ല.
ഏതൊരു ദുരന്തത്തിനുശേഷവും നിരന്തരവും ശ്രദ്ധാപൂർണവുമായ തുടർനടപടികൾ ഉണ്ടായാൽ മാത്രമേ ദുരിതബാധിതരുടെ കണ്ണീരൊപ്പാനാവൂ. പൊള്ളയായ വാഗ്ദാനങ്ങൾ ആരുടെയും വയർ നിറയ്ക്കില്ല. കടക്കെണി പെരുകുന്പോൾ അവിവേകം കാണിക്കാൻ ചിലർ മുതിരുന്നതു മൂൻകൂട്ടി കാണാൻ ഭരണാധികാരികൾക്കു കഴിയണം. പ്രളയാനന്തരകേരളത്തിന്റെ പുനരുദ്ധാരണം എന്നതു റോഡുകളുടെ അറ്റകുറ്റപ്പണികൾ മാത്രമല്ല. അതും പ്രധാനംതന്നെ. അതിനേക്കാൾ പ്രധാനമാണു കാർഷികമേഖലയുടെ പുനരുദ്ധാരണം.
പ്രളയദുരിതാശ്വാസം ലഭിക്കാത്തതിനെത്തുടർന്ന് വീടു വാസയോഗ്യമാക്കാൻ വൃക്ക വിൽക്കാൻ തയാറാണെന്നു കാട്ടി വീടിന്റെ മുന്നിൽ ബോർഡ് എഴുതിവച്ച വെള്ളത്തൂവൽ സ്വദേശി ജോസഫും കുടുംബവും പ്രളയക്കെടുതിയുടെ സഹായം ഇനിയും എത്താത്ത നിരവധിപേരുടെ പ്രതിനിധിയാണ്.
കഴിഞ്ഞ സാന്പത്തികവർഷം കേരളത്തിൽ നെൽക്കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിൽ 19 ശതമാനം വർധനയുണ്ടായെന്നു സാന്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. ചതുപ്പുനില കൃഷി വികസനം പോലുള്ള പദ്ധതികൾ നല്ലതുതന്നെ. കൃഷിവികസനത്തോടൊപ്പം കാർഷികവിളകളുടെ ന്യായവില ഉറപ്പുവരുത്തുന്നതിനും വിലത്തകർച്ച നേരിടുന്ന വിളകളെ താങ്ങുവില നൽകി സംരക്ഷിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു സത്വര സാന്പത്തിക സഹായം എത്തിക്കുന്നതിനും സാധിച്ചാൽമാത്രമേ കാർഷികമേഖലയെ സംരക്ഷിക്കാൻ സാധിക്കൂ. അതിലൂടെ കർഷകർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യവും സംജാതമാകണം.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും ന്യൂഡൽഹിയിലുമൊക്കെ ഇതിനെതിരേ കൂറ്റൻ കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറി. പൊതുതെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിയതുകൊണ്ടാവാം കഴിഞ്ഞ അഞ്ചു വർഷവും ഉണ്ടാകാതിരുന്ന ബോധോദയം കേന്ദ്രസർക്കാരിനുണ്ടായി. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചില കർഷകസഹായ പദ്ധതികളൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർക്കു പ്രതിവർഷം ആറായിരം രൂപയുടെ സഹായം എന്നതാണതിൽ പ്രധാനം. അധികാരമൊഴിയുംമുന്പ് അതിന്റെ ഒരു ഗഡു നൽകാൻ നീക്കമുണ്ട്. ഇതൊക്കെ പാവപ്പെട്ട കർഷകരെ കൈയിലെടുക്കാനുള്ള ചില കൺകെട്ടുവിദ്യകളായി കണ്ടാൽമതി.
സംസ്ഥാന ബജറ്റിലാവട്ടെ കർഷകരുടെ കാര്യത്തിൽ വലിയ പരിഗണനയൊന്നും കൊടുത്തിട്ടില്ല. ഭരണം തീരാൻ രണ്ടുമൂന്നു വർഷംകൂടിയുണ്ടല്ലോ എന്നതാവാം കാരണം. ഏതായാലും സംസ്ഥാനത്തെ കാർഷികമേഖലയുടെ സ്ഥിതി വളരെ ദയനീയമാണ്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയം കശക്കിയെറിഞ്ഞ കാർഷികമേഖല അതിന്റെ ആഘാതത്തിൽനിന്ന് ഇനിയും മുക്തമായിട്ടില്ല. പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിലെ പാളിച്ചകൾ ഏറെയും ബാധിച്ചിരിക്കുന്നത് ആലപ്പുഴ, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ കാർഷിക മേഖലകളെയാണ്. പ്രളയം വൻനാശം വിതച്ച പ്രദേശങ്ങളുമാണിത്. കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, മലപ്പുറം തുടങ്ങി കാർഷികമേഖലയ്ക്ക് ഏറെ സ്വാധീനമുള്ള ജില്ലകളിലും പ്രളയക്കെടുതിയുടെ പ്രത്യാഘാതങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. നിരവധി കർഷകരാണ് കടബാധ്യതയുടെ കെണിയിൽ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അധികാരത്തിലേറിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കാർഷിക വായ്പ എഴുതിത്തള്ളാനുള്ള സർക്കാർ തീരുമാനം വലിയൊരു വിഭാഗം കർഷകർക്ക് വലിയ ആശ്വാസം നൽകിയിരുന്നു. ഇത്തരത്തിലുള്ള സമഗ്ര സഹായ പദ്ധതികളാണ് ഇന്നു കേരളത്തിലെയും കാർഷികമേഖലയ്ക്കുവേണ്ടത്. കടാശ്വാസമുൾപ്പെടെയുള്ള സഹായങ്ങൾ നൽകണം. കാർഷിക കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരുകയാണെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രകാശനവേളയിൽ മുഖ്യമന്ത്രി പറഞ്ഞതാണ്. പ്രളയത്തിൽ കൃഷി നാശമുണ്ടായ കർഷകർക്ക് വായ്പ തിരിച്ചടയ്ക്കുന്നതിന് ഒരു വർഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു.
ഇടുക്കിയിലും വയനാട്ടിലും സമീപനാളുകളിൽ ഏതാനും കർഷകർ ജീവനൊടുക്കാനിടയായതിനു പിന്നിൽ കടക്കെണിയും കൃഷിനാശവുമായിരുന്നു പ്രധാന കാരണങ്ങൾ. ചെറുതോണി പെരിഞ്ചാംകുട്ടിയിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ശ്രീകുമാർ എന്ന കർഷകന്റെ രണ്ടേക്കർ ഭൂമിയിലെ കൃഷി മുഴുവൻ പ്രളയമഴയിൽ നശിച്ചിരുന്നു. വലിയ കടബാധ്യതയുമുണ്ടായിരുന്നു. സ്വകാര്യ ബാങ്കിൽനിന്നും സഹകരണബാങ്കിൽനിന്നും മാത്രമല്ല, സ്വകാര്യ പണമിടപാടുകാരിൽനിന്നും വായ്പ വാങ്ങിയാണു കൃഷിച്ചെലവുകൾ നടത്തിപ്പോന്നിരുന്നത്.
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ മൂന്നു കർഷകരാണ് ഇത്തരത്തിൽ കടബാധ്യതയും കൃഷിനാശവുംമൂലം ജീവൻ ഹോമിച്ചത്. പെരിഞ്ചാംകുട്ടി ചെന്പകപ്പാറ സഹദേവൻ എന്നയാൾ മകനുവേണ്ടി വാങ്ങിയ കാർഷികവായ്പ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലായപ്പോൾ അദാലത്തിലൂടെ ലഭിച്ച പലിശയിളവുപോലും വാങ്ങിക്കാനാവാതെ ജീവൻ അവസാനിപ്പിക്കുകയായിരുന്നു. വാഴത്തോപ്പിൽ സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും നേന്ത്രവാഴയും കൃഷി ചെയ്തിരുന്ന ജോണി എന്ന കർഷകനും ഇത്തരമൊരു ദുര്യോഗമുണ്ടായി. തോപ്രാംകുടിയിൽ സന്തോഷ് എന്ന യുവകർഷകനും ഇത്തരമൊരു സാഹസത്തിനു തുനിഞ്ഞത് ബാങ്കിൽനിന്നുള്ള ജപ്തി ഭീഷണി ഭയന്നാണ്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും നടത്തിയ കൃഷി പ്രളയത്തിൽ പൂർണമായും തകർന്നു. വിലത്തകർച്ചയും കീടബാധയും കൂനിന്മേൽ കുരുപോലെയായി.
കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇത്തരം നിരവധി ചെറുകിട കൃഷിക്കാർ കേരളത്തിലുണ്ട്. അവരുടെ നേരേ സർക്കാരിന്റെ സഹായഹസ്തം ഉയരണം. പ്രശ്നങ്ങൾ മനസിലാക്കി വേണ്ട പരിഹാരമാർഗം കണ്ടെത്തണം. പ്രകൃതിക്ഷോഭംമാത്രമല്ല, കാട്ടുമൃഗങ്ങളുടെ ശല്യവും വർധിച്ചുവരികയാണ്. വേനൽ കടുത്തപ്പോൾ കാടുവിട്ട് നാട്ടിലിറങ്ങുന്ന ആനയും ഇതര കാട്ടുമൃഗങ്ങളും കേരളത്തിലെ വിവിധ മലയോര ഗ്രാമങ്ങളിൽ വരുത്തിവച്ച നാശനഷ്ടം ചില്ലറയല്ല. ഇതിനൊന്നും കാര്യമായ നഷ്ടപരിഹാരം കിട്ടാൻ പോകുന്നില്ല.
ഏതൊരു ദുരന്തത്തിനുശേഷവും നിരന്തരവും ശ്രദ്ധാപൂർണവുമായ തുടർനടപടികൾ ഉണ്ടായാൽ മാത്രമേ ദുരിതബാധിതരുടെ കണ്ണീരൊപ്പാനാവൂ. പൊള്ളയായ വാഗ്ദാനങ്ങൾ ആരുടെയും വയർ നിറയ്ക്കില്ല. കടക്കെണി പെരുകുന്പോൾ അവിവേകം കാണിക്കാൻ ചിലർ മുതിരുന്നതു മൂൻകൂട്ടി കാണാൻ ഭരണാധികാരികൾക്കു കഴിയണം. പ്രളയാനന്തരകേരളത്തിന്റെ പുനരുദ്ധാരണം എന്നതു റോഡുകളുടെ അറ്റകുറ്റപ്പണികൾ മാത്രമല്ല. അതും പ്രധാനംതന്നെ. അതിനേക്കാൾ പ്രധാനമാണു കാർഷികമേഖലയുടെ പുനരുദ്ധാരണം.
പ്രളയദുരിതാശ്വാസം ലഭിക്കാത്തതിനെത്തുടർന്ന് വീടു വാസയോഗ്യമാക്കാൻ വൃക്ക വിൽക്കാൻ തയാറാണെന്നു കാട്ടി വീടിന്റെ മുന്നിൽ ബോർഡ് എഴുതിവച്ച വെള്ളത്തൂവൽ സ്വദേശി ജോസഫും കുടുംബവും പ്രളയക്കെടുതിയുടെ സഹായം ഇനിയും എത്താത്ത നിരവധിപേരുടെ പ്രതിനിധിയാണ്.
കഴിഞ്ഞ സാന്പത്തികവർഷം കേരളത്തിൽ നെൽക്കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിൽ 19 ശതമാനം വർധനയുണ്ടായെന്നു സാന്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. ചതുപ്പുനില കൃഷി വികസനം പോലുള്ള പദ്ധതികൾ നല്ലതുതന്നെ. കൃഷിവികസനത്തോടൊപ്പം കാർഷികവിളകളുടെ ന്യായവില ഉറപ്പുവരുത്തുന്നതിനും വിലത്തകർച്ച നേരിടുന്ന വിളകളെ താങ്ങുവില നൽകി സംരക്ഷിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു സത്വര സാന്പത്തിക സഹായം എത്തിക്കുന്നതിനും സാധിച്ചാൽമാത്രമേ കാർഷികമേഖലയെ സംരക്ഷിക്കാൻ സാധിക്കൂ. അതിലൂടെ കർഷകർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യവും സംജാതമാകണം.