കൊച്ചി: തനിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ സൂപ്പർ ലീഗ് ചെന്നൈയിൻ എഫ്സി താരം സി.കെ. വിനീത് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി. വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഒരു ബോൾ ബോയിയോട് താൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു തനിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നതെന്നു വിനീത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരേ നടക്കുന്നത് ആൾക്കൂട്ട ആക്രമണങ്ങൾക്കു സമാനമാണെന്ന് പരാതി നൽകിയ ശേഷം വിനീത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സംഭവത്തിനു പിന്നിൽ "മഞ്ഞപ്പട’ എന്ന പേരിലുള്ള വിവിധ വാട്ട്സ്ആപ്പ് കൂട്ടായ്മകളാണെന്നു വ്യക്തമായിട്ടുണ്ടെന്നും "മഞ്ഞപ്പട എക്സിക്യൂട്ടീവ്’ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ പ്രഭുവിനെകുറിച്ച് ഒരു വോയ്സ് ക്ലിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും വിനീത് പരാതിയിൽ പറയുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടു വോയ്സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റൽ തെളിവുകളും വിനീത് കമ്മീഷണർക്കു മുന്പാകെ ഹാജരാക്കി.
സംഭവത്തിനു പിന്നിൽ "മഞ്ഞപ്പട’ എന്ന പേരിലുള്ള വിവിധ വാട്ട്സ്ആപ്പ് കൂട്ടായ്മകളാണെന്നു വ്യക്തമായിട്ടുണ്ടെന്നും "മഞ്ഞപ്പട എക്സിക്യൂട്ടീവ്’ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ പ്രഭുവിനെകുറിച്ച് ഒരു വോയ്സ് ക്ലിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും വിനീത് പരാതിയിൽ പറയുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടു വോയ്സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റൽ തെളിവുകളും വിനീത് കമ്മീഷണർക്കു മുന്പാകെ ഹാജരാക്കി.