നാദിയാദ് (ഗുജറാത്ത്): 64-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ആണ്‍കുട്ടികളുടെ പോരാട്ടത്തിൽ കേരളം കിരീടം നിലനിർത്താനുള്ള കുതിപ്പിൽ. മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും മലയാളി താരങ്ങൾ സ്വന്തമാക്കി. ഇതോടെ കേരളത്തിന്റെ അക്കൗണ്ടിൽ നാല് സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 10 മെഡൽ എത്തി. ആദ്യദിനം ഒരു സ്വർണവും രണ്ട് വെങ്കലവും നിലവിലെ ചാന്പ്യന്മാരായ കേരളം നേടിയിരുന്നു. രണ്ട് ദിവത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 47 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ആദ്യദിനം കർണാടകയ്ക്കു പിന്നിൽ രണ്ടാമതായിരുന്നു. മീറ്റ് ഇന്ന് സമാപിക്കും.
ഹാട്രിക് സ്വർണം
ട്രിപ്പിൾജംപ്, 1500 മീറ്റർ, 110 മീറ്റർ ഹർഡിൽസ് എന്നിവയിലൂടെ കേരളത്തിലേക്ക് ഇന്നലെ ഹാട്രിക് സ്വർണമെത്തി. കെ. ഫാദിഹിലൂടെയാണ് ഇന്നലത്തെ ആദ്യ സ്വർണം. 110 മീറ്റർ ഹർഡിൽസിൽ 14.57 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന് ഫാദിഹ് സ്വർണത്തിൽ മുത്തമിട്ടു. കർണാടകയുടെ പി.ജെ. ദയാനന്ദ് ജോണ്‍ (14.65 സെക്കൻഡ്) വെള്ളി നേടി.
1500 മീറ്ററിൽ ആദർശ് ഗോപി കേരളത്തിനായി സ്വർണമണിഞ്ഞു. 3:57.09 സെക്കൻഡിലാണ് ആദർശ് മത്സരം പൂർത്തിയാക്കിയത്. രാജസ്ഥാന്റെ ഇജ് വീർ സിംഗ് ചൗധരി (3:57.30 സെക്കൻഡ്) വെള്ളി നേടി.
ട്രിപ്പിൾജംപിൽ സി.ഡി. അഖിൽകുമാർ സ്വർണത്തിലേക്ക് പറന്നിറങ്ങി. 14.89 മീറ്റർ താണ്ടിയാണ് അഖിൽ സ്വർണം കരസ്ഥമാക്കിയത്. ഈയിനത്തിൽ വെള്ളിയും കേരളത്തിനായിരുന്നു.
ഇരട്ട വെള്ളി
4x100 മീറ്റർ റിലേയിൽ സുവർണ പ്രതീക്ഷയുമായി ഇറങ്ങിയ കേരളത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്നാട് (42.48 സെക്കൻഡ്) സ്വർണം നേടിയപ്പോൾ 42.76 സെക്കൻഡുമായി കേരളം വെള്ളി നേടി. കെ.വി. ദീപക്, എ.സി. അരുണ്‍, കെ. ബുദ്ധ്, എം. നൂറുദ്ദീൻ എന്നിവരാണ് കേരളത്തിനായി ബാറ്റണ്‍ ഏന്തിയത്. കർണാടകയ്ക്കാണ് വെങ്കലം.
ട്രിപ്പിൾജംപിൽ അഖിൽകുമാറിന്റെ പിന്നിൽ ഫിനിഷ് ചെയ്ത് എ. അജിത് കേരളത്തിന്റെ അക്കൗണ്ടിൽ ഇന്നലത്തെ രണ്ടാം വെള്ളി സമ്മാനിച്ചു. 14.38 മീറ്ററായിരുന്നു അജിത് താണ്ടിയ ദൂരം.
അനന്ദു, ശ്രീകാന്ത്...
400 മീറ്റർ ഓട്ടത്തിൽ കേരളത്തിനായി അനന്ദു വിജയൻ വെങ്കലം നേടി. 48.89 സെക്കൻഡിലാണ് അനന്ദു വെങ്കലത്തിൽ മുത്തമിട്ടത്. ഉത്തർപ്രദേശിന്റെ റഷീദിനാണ് (48.25 സെക്കൻഡ്) സ്വർണം. ലോംഗ്ജംപിലൂടെയാണ് ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ മറ്റൊരു വെങ്കലമെത്തിയത്. കെ.എം. ശ്രീകാന്ത് 7.20 മീറ്റർ ദൂരത്തോടെ വെങ്കലം നേടി. തമിഴ്നാടിന്റെ ജെസ്വിൻ അൽഡ്രിനാണ് (7.51 മീറ്റർ) സ്വർണം. ഹരിയാനയുടെ ഭുപേന്ദർ സിംഗ് (7.24 മീറ്റർ) വെള്ളി സ്വന്തമാക്കി.
ഹാട്രിക് സ്വർണം
ട്രിപ്പിൾജംപ്, 1500 മീറ്റർ, 110 മീറ്റർ ഹർഡിൽസ് എന്നിവയിലൂടെ കേരളത്തിലേക്ക് ഇന്നലെ ഹാട്രിക് സ്വർണമെത്തി. കെ. ഫാദിഹിലൂടെയാണ് ഇന്നലത്തെ ആദ്യ സ്വർണം. 110 മീറ്റർ ഹർഡിൽസിൽ 14.57 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന് ഫാദിഹ് സ്വർണത്തിൽ മുത്തമിട്ടു. കർണാടകയുടെ പി.ജെ. ദയാനന്ദ് ജോണ്‍ (14.65 സെക്കൻഡ്) വെള്ളി നേടി.
1500 മീറ്ററിൽ ആദർശ് ഗോപി കേരളത്തിനായി സ്വർണമണിഞ്ഞു. 3:57.09 സെക്കൻഡിലാണ് ആദർശ് മത്സരം പൂർത്തിയാക്കിയത്. രാജസ്ഥാന്റെ ഇജ് വീർ സിംഗ് ചൗധരി (3:57.30 സെക്കൻഡ്) വെള്ളി നേടി.
ട്രിപ്പിൾജംപിൽ സി.ഡി. അഖിൽകുമാർ സ്വർണത്തിലേക്ക് പറന്നിറങ്ങി. 14.89 മീറ്റർ താണ്ടിയാണ് അഖിൽ സ്വർണം കരസ്ഥമാക്കിയത്. ഈയിനത്തിൽ വെള്ളിയും കേരളത്തിനായിരുന്നു.
ഇരട്ട വെള്ളി
4x100 മീറ്റർ റിലേയിൽ സുവർണ പ്രതീക്ഷയുമായി ഇറങ്ങിയ കേരളത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്നാട് (42.48 സെക്കൻഡ്) സ്വർണം നേടിയപ്പോൾ 42.76 സെക്കൻഡുമായി കേരളം വെള്ളി നേടി. കെ.വി. ദീപക്, എ.സി. അരുണ്‍, കെ. ബുദ്ധ്, എം. നൂറുദ്ദീൻ എന്നിവരാണ് കേരളത്തിനായി ബാറ്റണ്‍ ഏന്തിയത്. കർണാടകയ്ക്കാണ് വെങ്കലം.
ട്രിപ്പിൾജംപിൽ അഖിൽകുമാറിന്റെ പിന്നിൽ ഫിനിഷ് ചെയ്ത് എ. അജിത് കേരളത്തിന്റെ അക്കൗണ്ടിൽ ഇന്നലത്തെ രണ്ടാം വെള്ളി സമ്മാനിച്ചു. 14.38 മീറ്ററായിരുന്നു അജിത് താണ്ടിയ ദൂരം.
അനന്ദു, ശ്രീകാന്ത്...
400 മീറ്റർ ഓട്ടത്തിൽ കേരളത്തിനായി അനന്ദു വിജയൻ വെങ്കലം നേടി. 48.89 സെക്കൻഡിലാണ് അനന്ദു വെങ്കലത്തിൽ മുത്തമിട്ടത്. ഉത്തർപ്രദേശിന്റെ റഷീദിനാണ് (48.25 സെക്കൻഡ്) സ്വർണം. ലോംഗ്ജംപിലൂടെയാണ് ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ മറ്റൊരു വെങ്കലമെത്തിയത്. കെ.എം. ശ്രീകാന്ത് 7.20 മീറ്റർ ദൂരത്തോടെ വെങ്കലം നേടി. തമിഴ്നാടിന്റെ ജെസ്വിൻ അൽഡ്രിനാണ് (7.51 മീറ്റർ) സ്വർണം. ഹരിയാനയുടെ ഭുപേന്ദർ സിംഗ് (7.24 മീറ്റർ) വെള്ളി സ്വന്തമാക്കി.