ഗോഹട്ടി: 83-ാമത് ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ വനിതാ കിരീടം സൈന നെഹ്വാളിന്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഇത്തവണ. സൈനയുടെ എതിരാളി പി.വി. സിന്ധു കഴിഞ്ഞ പ്രാവശ്യത്തെ തോല്‍വിക്കു പകരംവീട്ടുമെന്നു തോന്നിച്ചു. എന്നാല്‍, മികച്ച ഫോമിലായിരുന്ന സൈനയുടെ ആക്രമണത്തിനു മുന്നില്‍ പതറിയ സിന്ധു 30 മിനിറ്റുകൊണ്ട് 21-18, 21-15നു കീഴടങ്ങി. 2006, 2007, 2018 വർഷങ്ങളിലും സൈനയായിരുന്നു ദേശീയ ചാമ്പ്യന്‍.
പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ലക്ഷ്യ സെന്നിനെ തോല്പിച്ച് കിരീടം നേടി. മൂന്നാം ദേശീയ ചാമ്പ്യന്‍ഷിപ്പ് തേടിയിറങ്ങിയ സൗരഭ് വര്‍മ ഫൈനലിൽ 21-18, 21-13ന് ലക്ഷ്യ സെന്നിനെ കീഴടക്കി. 2011, 2017ലും സൗരഭ് ആയിരുന്നു ചാമ്പ്യന്‍. ജെറി ചോപ്ര- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് പുരുഷ ഡബിള്‍സ് കിരീടം.
പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ലക്ഷ്യ സെന്നിനെ തോല്പിച്ച് കിരീടം നേടി. മൂന്നാം ദേശീയ ചാമ്പ്യന്‍ഷിപ്പ് തേടിയിറങ്ങിയ സൗരഭ് വര്‍മ ഫൈനലിൽ 21-18, 21-13ന് ലക്ഷ്യ സെന്നിനെ കീഴടക്കി. 2011, 2017ലും സൗരഭ് ആയിരുന്നു ചാമ്പ്യന്‍. ജെറി ചോപ്ര- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് പുരുഷ ഡബിള്‍സ് കിരീടം.