മാല്‍മോ/ബാരിസോവ്: യുവേഫ യൂറോപ്പ ലീഗ് ആദ്യ പാദ നോക്കൗട്ടില്‍ ചെല്‍സിക്കും ഇന്റർ മിലാനും ജയം. ആഴ്സണലിനു തോല്‍വി.
റോസ് ബാര്‍ക്ലിയും ഒളിവര്‍ ഗിരുവും നേടിയ ഗോളുകളില്‍ ചെല്‍സി 2-1ന് മാല്‍മോ എഫ്എഫിനെ തോല്‍പ്പിച്ചു. മാല്‍മോയുടെ സ്വീഡ്ബാങ്ക് സ്റ്റേഡനില് നേടിയ ജയം ചെല്‍സി പരിശീലകന് മൗറിസിയോ സാറിക്ക് ആശ്വാസം നല്കി. ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ 6-0ന്റെ കനത്ത തോല്‍വിക്കുശേഷം സാറിയുടെ നില പരുങ്ങലിലായിരിക്കുകയാണ്. 30-ാം മിനിറ്റില്‍ ചെല്‍സി മുന്നിലെത്തി. മാല്‍മോ ഡിഫന്‍ഡര്‍ ലാസെ നീല്‍സണ്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ് ബാര്‍ക് ലിക്ക് ഗോളിനു വഴിയൊരുക്കിയത്. 58-ാം മിനിറ്റില്‍ ഗിരു ലീഡ് ഉയര്‍ത്തി. വില്യന്റെ ക്രോസില്‍നിന്ന് ഫ്രഞ്ച് താരം പുറംകാലിനു തട്ടി പന്ത് വലയിലാക്കി. 80-ാം മിനിറ്റില്‍ ആന്ദ്രെ ക്രിസ്റ്റ്യന്സന് മാല്മോയ്ക്കായി ഒരു ഗോള്‍ മടക്കി. 21ന് ചെല്‍സിയുടെ സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ രണ്ടാം പാദം നടക്കും.
ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് സ്റ്റാനിസ്ലാവ് ഡ്രാഗന് നേടിയ ഗോളില്‍ ബേറ്റ് ബോരിസോവ് 1-0ന് ആഴ്സണലിനെ തോല്‍പ്പിച്ചു. അപ്രതീക്ഷിത തോല്‍വിക്കിടെ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ലാകെസെറ്റ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് സന്ദര്‍ശകര്‍ക്കു തിരിച്ചടിയായി. 45-ാം മിനിറ്റില്‍ ഒരു ഫ്രീകിക്കിനു തുടര്‍ച്ചയായി ലഭിച്ച പന്ത് ഹെഡ് ചെയ്തു ഡ്രാഗന് വലയിലാക്കി. 55-ാം മിനിറ്റില്‍ ലാകെസെറ്റെ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് വിളിയില്‍ നിഷേധിച്ചു. 85-ാം മിനിറ്റില്‍ ബോരിസോവിന്റെ അലക്സാണ്ടര്‍ ഫിലിപോവിച്ചിനെ ഫൗള്‍ ചെയ്തതിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടി.
മൗറോ ഇക്കാര്‍ഡി ഇല്ലാതെ ഇറങ്ങിയ ഇന്റര്‍ മിലാന് 1-0ന് റാപ്പിഡ് വിയന്നയെ തോല്‍പ്പിച്ചു. 39-ാം മിനിറ്റില്‍ ലൗടാരോ മാര്‍ട്ടിനെസ് പെനല്‍റ്റി വലയിലാക്കിയാണ് ഇന്ററിന് വിജയമൊരുക്കിയത്.
മറ്റ് മത്സരങ്ങളില്‍ നാപ്പോളി 3-1 എഫ്സി സൂറിച്ചിനെയും സെവിയ്യ 1-0ന് ലാസിയോയെയും വലന്‍സിയ 2-0ന് സെല്റ്റികിനെയും പരാജപ്പെടുത്തി. ബെന്‍ഫിക, വിയ്യാറയല്‍ ടീമുകളും ജയിച്ചു.
റോസ് ബാര്‍ക്ലിയും ഒളിവര്‍ ഗിരുവും നേടിയ ഗോളുകളില്‍ ചെല്‍സി 2-1ന് മാല്‍മോ എഫ്എഫിനെ തോല്‍പ്പിച്ചു. മാല്‍മോയുടെ സ്വീഡ്ബാങ്ക് സ്റ്റേഡനില് നേടിയ ജയം ചെല്‍സി പരിശീലകന് മൗറിസിയോ സാറിക്ക് ആശ്വാസം നല്കി. ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ 6-0ന്റെ കനത്ത തോല്‍വിക്കുശേഷം സാറിയുടെ നില പരുങ്ങലിലായിരിക്കുകയാണ്. 30-ാം മിനിറ്റില്‍ ചെല്‍സി മുന്നിലെത്തി. മാല്‍മോ ഡിഫന്‍ഡര്‍ ലാസെ നീല്‍സണ്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ് ബാര്‍ക് ലിക്ക് ഗോളിനു വഴിയൊരുക്കിയത്. 58-ാം മിനിറ്റില്‍ ഗിരു ലീഡ് ഉയര്‍ത്തി. വില്യന്റെ ക്രോസില്‍നിന്ന് ഫ്രഞ്ച് താരം പുറംകാലിനു തട്ടി പന്ത് വലയിലാക്കി. 80-ാം മിനിറ്റില്‍ ആന്ദ്രെ ക്രിസ്റ്റ്യന്സന് മാല്മോയ്ക്കായി ഒരു ഗോള്‍ മടക്കി. 21ന് ചെല്‍സിയുടെ സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ രണ്ടാം പാദം നടക്കും.
ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് സ്റ്റാനിസ്ലാവ് ഡ്രാഗന് നേടിയ ഗോളില്‍ ബേറ്റ് ബോരിസോവ് 1-0ന് ആഴ്സണലിനെ തോല്‍പ്പിച്ചു. അപ്രതീക്ഷിത തോല്‍വിക്കിടെ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ലാകെസെറ്റ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് സന്ദര്‍ശകര്‍ക്കു തിരിച്ചടിയായി. 45-ാം മിനിറ്റില്‍ ഒരു ഫ്രീകിക്കിനു തുടര്‍ച്ചയായി ലഭിച്ച പന്ത് ഹെഡ് ചെയ്തു ഡ്രാഗന് വലയിലാക്കി. 55-ാം മിനിറ്റില്‍ ലാകെസെറ്റെ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് വിളിയില്‍ നിഷേധിച്ചു. 85-ാം മിനിറ്റില്‍ ബോരിസോവിന്റെ അലക്സാണ്ടര്‍ ഫിലിപോവിച്ചിനെ ഫൗള്‍ ചെയ്തതിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടി.
മൗറോ ഇക്കാര്‍ഡി ഇല്ലാതെ ഇറങ്ങിയ ഇന്റര്‍ മിലാന് 1-0ന് റാപ്പിഡ് വിയന്നയെ തോല്‍പ്പിച്ചു. 39-ാം മിനിറ്റില്‍ ലൗടാരോ മാര്‍ട്ടിനെസ് പെനല്‍റ്റി വലയിലാക്കിയാണ് ഇന്ററിന് വിജയമൊരുക്കിയത്.
മറ്റ് മത്സരങ്ങളില്‍ നാപ്പോളി 3-1 എഫ്സി സൂറിച്ചിനെയും സെവിയ്യ 1-0ന് ലാസിയോയെയും വലന്‍സിയ 2-0ന് സെല്റ്റികിനെയും പരാജപ്പെടുത്തി. ബെന്‍ഫിക, വിയ്യാറയല്‍ ടീമുകളും ജയിച്ചു.