രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണമാണു കഴിഞ്ഞ ദിവസം കാഷ്മീരിലെ പുൽവാമയിൽ ഉണ്ടായത്. ഭീകരാക്രമണത്തിൽ ഇത്രയധികം ഇന്ത്യൻ ജവാന്മാരുടെ ജീവൻ ഒറ്റയടിക്കു ഹോമിക്കപ്പെടുന്നത് ഇതാദ്യമാണ്. മരിച്ചവരിൽ ഒരു മലയാളിയുമുണ്ടെന്നതു നമ്മുടെ ദുഃഖം വർധിപ്പിക്കുന്നു. വയനാട് സ്വദേശി വി.വി. വസന്തകുമാറാണ് ആ വീരജവാൻ.
രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്ന ഈ സംഭവം നമ്മുടെ രാജ്യാഭിമാനത്തിനേറ്റ കനത്ത ക്ഷതവുമാണ്. ഇതിനു തക്ക തിരിച്ചടി നൽകാൻ സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്നലെ യോഗം ചേർന്നു. ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവു വെളിപ്പെടുത്തി. പാക്കിസ്ഥാനുള്ള അതിപ്രിയരാഷ്ട്രപദവി ഇന്ത്യ റദ്ദാക്കി. ഇന്നു രാവിലെ പതിനൊന്നിനു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷത്തെയുംകൂടി വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ തീരുമാനം നല്ലതുതന്നെ.
കാഷ്മീരിലെ പ്രാദേശികമായ ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നതാണു പുൽവാമ സംഭവം. സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ വർഗീയതയും വിഭാഗീയതയും വിഘടനവാദവും വളർത്തിയെടുക്കാൻ ശത്രുക്കൾ നടത്തുന്ന ശ്രമങ്ങളെ രാജ്യം ആസൂത്രിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ജമ്മുവിലും കാഷ്മീരിലും ഇടയ്ക്കിടെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും ഭീകരർക്കു പ്രാദേശികമായി ലഭിക്കുന്ന സഹായങ്ങളും സൈന്യത്തിനു തലവേദനയാണ്. കാഷ്മീരിലെ ജനങ്ങളുടെ വിശ്വാസമാർജിക്കാൻ സൈന്യത്തിനു കഴിയേണ്ടിയിരിക്കുന്നു.
പുൽവാമ ജില്ലയിലെ അവന്തിപോരയിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയായിരുന്നു ചാവേർ ആക്രമണം. ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 2000ൽ രൂപീകൃതമായ ഈ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതലക്ഷ്യം കാഷ്മീരിന്റെ സ്വാതന്ത്ര്യമാണ്. കാഷ്മീരിനെ ഇന്ത്യയിൽനിന്നു വേർപെടുത്താനായി അവിടത്തെ ജനങ്ങളെ ഇളക്കാൻ, അവർ സകല തന്ത്രങ്ങളും പ്രയോഗിച്ചുവരുന്നു. ഈ ശ്രമങ്ങൾക്കെല്ലാം പാക്കിസ്ഥാന്റെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയുണ്ട്. ഈ പ്രസ്ഥാനത്തിന്റെ തലവനും പല ഭീകരാക്രമണങ്ങളുടെയും സൂത്രധാരനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ എപ്പോഴും തടസം നിൽക്കുന്നതു ചൈനയാണ്. പാക്കിസ്ഥാനുമായുള്ള സൗഹൃദമാണു ചൈനയുടെ ഈ നിലപാടിനു കാരണം.
ചാവേറാക്രമണം ഭീകരരുടെ തുറുപ്പുചീട്ടാണ്. യുവാക്കളെ മസ്തിഷ്കപ്രക്ഷാളനം ചെയ്തു ചാവേറുകളാക്കാൻ ഭീകരപ്രസ്ഥാനങ്ങൾക്കു കഴിയുന്നു. തങ്ങൾ വലിയൊരു പുണ്യകൃത്യമാണു ചെയ്യുന്നതെന്ന തെറ്റിദ്ധാരണയിൽ കുറെ ചെറുപ്പക്കാർ പൈശാചികമായ ആക്രമണങ്ങൾക്കു മുതിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ രാജ്യത്തു നടന്ന മിക്ക ഭീകരാക്രമണങ്ങളുടെയും സൂത്രധാരൻ മസൂദ് അസ്ഹറാണെന്നു വ്യക്തമായിട്ടുണ്ട്. 2001ലെ പാർലമെന്റ് ആക്രമണം നടത്തിയത് ഇയാളുടെ പ്രസ്ഥാനമാണെന്നതിനു വ്യക്തമായ തെളിവുകൾ ഇന്ത്യ പാക്കിസ്ഥാനു കൈമാറിയിട്ടുള്ളതാണ്. പത്താൻകോട്ടിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങളിലും ഈ പ്രസ്ഥാനത്തിന്റെ പങ്കു വ്യക്തമായിരുന്നു.
1999 ഡിസംബർ 24നു നേപ്പാളിലെ കാഠ്മണ്ഡുവിൽനിന്നു ന്യൂഡൽഹിയിലേക്കു പറക്കുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ജെയ്ഷ് ഇ ഭീകരർ യാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി ആവശ്യപ്പെട്ടത് അന്ന് ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള മൂന്നു തീവ്രവാദികളുടെ മോചനമായിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് ഇതിനുള്ള മധ്യസ്ഥ ചർച്ചകളിൽ നിർണായക പങ്കുവഹിച്ച അജിത് ഡോവലാണ് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. കാഷ്മീരിൽ വിഘടനപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ലഷ്കർ ഇ തോയിബ, ഹിസ്ബുൾ മുജാഹിദീൻ പ്രസ്ഥാനങ്ങളേക്കൾ കരുത്ത് അടുത്തകാലത്ത് ജെയ്ഷ് ആർജിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അതിന്റെ പ്രവർത്തകർ കാഷ്മീരിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. പ്രാദേശികമായി ചെറുപ്പക്കാരെ സംഘടിപ്പിക്കുന്നതിൽ അവർ ചില നേട്ടങ്ങൾ കൈവരിച്ചു.
സൈനികാക്രമണത്തിൽ കൊല്ലപ്പെടുന്നവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും മറ്റുമാണു നാട്ടുകാരെ സംഘടിപ്പിക്കുന്നത്. കൗമാരക്കാരെയും യുവാക്കളെയും ചാവേർ ആക്രമണങ്ങൾക്കു നിയോഗിക്കുന്നു. വ്യാഴാഴ്ചത്തെ സൈനികനീക്കത്തെക്കുറിച്ചു ഭീകരർക്കു വ്യക്തമായ വിവരങ്ങൾ കിട്ടിയിരുന്നുവെന്നു കരുതണം. ഭീകരാക്രമണസാധ്യതയെക്കുറിച്ച് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നൽകിയിരുന്നതായി പറയുന്നുണ്ട്.
ഏതായാലും കാഷ്മീരിലെ സാഹചര്യങ്ങളിൽ രാജ്യം കൂടുതൽ ശ്രദ്ധയോടെ, എന്നാൽ സമചിത്തതയോടെ, മുന്നോട്ടു നീങ്ങേണ്ടതുണ്ട്. പുൽവാമ സംഭവം ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയോട് ഉണ്ടാക്കിയിട്ടുള്ള അനുഭാവം പാക്കിസ്ഥാന്റെ ഭീകരപരിരക്ഷണത്തിനെതിരേ അന്തർദേശീയമായി നിലപാടു കടുപ്പിക്കാൻ ഉപയോഗപ്പെടുത്തണം. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും അതിനെ വീറ്റോ ചെയ്യുന്ന ചൈനയ്ക്കു സ്വാർഥതാത്പര്യങ്ങളിലുപരിയായ നീതിബോധമില്ലെന്നു വേണം കരുതാൻ. ചൈനയുടെ നിലപാടു മാറ്റിയെടുക്കാൻ ഇന്ത്യ നയതന്ത്ര ശ്രമങ്ങളും മറ്റു മാർഗങ്ങളും സ്വീകരിക്കണം.
ഇന്ത്യൻ സൈന്യത്തിനു നേർക്ക് ഇത്ര വലിയൊരു ആക്രമണമുണ്ടായിരിക്കുന്ന സാഹചര്യത്തിൽ രാജ്യം കടുത്ത നടപടികളിലേക്കു നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ, വളരെ കരുതലോടെ തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭമാണിത്. രാഷ്ട്രീയനേട്ടത്തിനായി ആരും ഈ സാഹചര്യം ഉപയോഗിക്കരുത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരിപാലിക്കുകയെന്നതാണു പ്രധാനം. അതിനു രാഷ്ട്രീയ കക്ഷികളെല്ലാം ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിനും സൈന്യത്തിനുമൊപ്പമാണു തങ്ങളെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം ഒരു മനസോടെ, ഒരേ വികാരത്തോടെ, മുന്നോട്ടു നീങ്ങണം. വീരജവാന്മാരുടെ രക്തസാക്ഷിത്വം രാജ്യത്തിനു കൂടുതൽ കരുത്തു പകരട്ടെ.
രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്ന ഈ സംഭവം നമ്മുടെ രാജ്യാഭിമാനത്തിനേറ്റ കനത്ത ക്ഷതവുമാണ്. ഇതിനു തക്ക തിരിച്ചടി നൽകാൻ സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്നലെ യോഗം ചേർന്നു. ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവു വെളിപ്പെടുത്തി. പാക്കിസ്ഥാനുള്ള അതിപ്രിയരാഷ്ട്രപദവി ഇന്ത്യ റദ്ദാക്കി. ഇന്നു രാവിലെ പതിനൊന്നിനു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷത്തെയുംകൂടി വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ തീരുമാനം നല്ലതുതന്നെ.
കാഷ്മീരിലെ പ്രാദേശികമായ ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നതാണു പുൽവാമ സംഭവം. സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ വർഗീയതയും വിഭാഗീയതയും വിഘടനവാദവും വളർത്തിയെടുക്കാൻ ശത്രുക്കൾ നടത്തുന്ന ശ്രമങ്ങളെ രാജ്യം ആസൂത്രിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ജമ്മുവിലും കാഷ്മീരിലും ഇടയ്ക്കിടെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും ഭീകരർക്കു പ്രാദേശികമായി ലഭിക്കുന്ന സഹായങ്ങളും സൈന്യത്തിനു തലവേദനയാണ്. കാഷ്മീരിലെ ജനങ്ങളുടെ വിശ്വാസമാർജിക്കാൻ സൈന്യത്തിനു കഴിയേണ്ടിയിരിക്കുന്നു.
പുൽവാമ ജില്ലയിലെ അവന്തിപോരയിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയായിരുന്നു ചാവേർ ആക്രമണം. ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 2000ൽ രൂപീകൃതമായ ഈ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതലക്ഷ്യം കാഷ്മീരിന്റെ സ്വാതന്ത്ര്യമാണ്. കാഷ്മീരിനെ ഇന്ത്യയിൽനിന്നു വേർപെടുത്താനായി അവിടത്തെ ജനങ്ങളെ ഇളക്കാൻ, അവർ സകല തന്ത്രങ്ങളും പ്രയോഗിച്ചുവരുന്നു. ഈ ശ്രമങ്ങൾക്കെല്ലാം പാക്കിസ്ഥാന്റെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയുണ്ട്. ഈ പ്രസ്ഥാനത്തിന്റെ തലവനും പല ഭീകരാക്രമണങ്ങളുടെയും സൂത്രധാരനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ എപ്പോഴും തടസം നിൽക്കുന്നതു ചൈനയാണ്. പാക്കിസ്ഥാനുമായുള്ള സൗഹൃദമാണു ചൈനയുടെ ഈ നിലപാടിനു കാരണം.
ചാവേറാക്രമണം ഭീകരരുടെ തുറുപ്പുചീട്ടാണ്. യുവാക്കളെ മസ്തിഷ്കപ്രക്ഷാളനം ചെയ്തു ചാവേറുകളാക്കാൻ ഭീകരപ്രസ്ഥാനങ്ങൾക്കു കഴിയുന്നു. തങ്ങൾ വലിയൊരു പുണ്യകൃത്യമാണു ചെയ്യുന്നതെന്ന തെറ്റിദ്ധാരണയിൽ കുറെ ചെറുപ്പക്കാർ പൈശാചികമായ ആക്രമണങ്ങൾക്കു മുതിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ രാജ്യത്തു നടന്ന മിക്ക ഭീകരാക്രമണങ്ങളുടെയും സൂത്രധാരൻ മസൂദ് അസ്ഹറാണെന്നു വ്യക്തമായിട്ടുണ്ട്. 2001ലെ പാർലമെന്റ് ആക്രമണം നടത്തിയത് ഇയാളുടെ പ്രസ്ഥാനമാണെന്നതിനു വ്യക്തമായ തെളിവുകൾ ഇന്ത്യ പാക്കിസ്ഥാനു കൈമാറിയിട്ടുള്ളതാണ്. പത്താൻകോട്ടിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങളിലും ഈ പ്രസ്ഥാനത്തിന്റെ പങ്കു വ്യക്തമായിരുന്നു.
1999 ഡിസംബർ 24നു നേപ്പാളിലെ കാഠ്മണ്ഡുവിൽനിന്നു ന്യൂഡൽഹിയിലേക്കു പറക്കുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ജെയ്ഷ് ഇ ഭീകരർ യാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി ആവശ്യപ്പെട്ടത് അന്ന് ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള മൂന്നു തീവ്രവാദികളുടെ മോചനമായിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് ഇതിനുള്ള മധ്യസ്ഥ ചർച്ചകളിൽ നിർണായക പങ്കുവഹിച്ച അജിത് ഡോവലാണ് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. കാഷ്മീരിൽ വിഘടനപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ലഷ്കർ ഇ തോയിബ, ഹിസ്ബുൾ മുജാഹിദീൻ പ്രസ്ഥാനങ്ങളേക്കൾ കരുത്ത് അടുത്തകാലത്ത് ജെയ്ഷ് ആർജിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അതിന്റെ പ്രവർത്തകർ കാഷ്മീരിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. പ്രാദേശികമായി ചെറുപ്പക്കാരെ സംഘടിപ്പിക്കുന്നതിൽ അവർ ചില നേട്ടങ്ങൾ കൈവരിച്ചു.
സൈനികാക്രമണത്തിൽ കൊല്ലപ്പെടുന്നവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും മറ്റുമാണു നാട്ടുകാരെ സംഘടിപ്പിക്കുന്നത്. കൗമാരക്കാരെയും യുവാക്കളെയും ചാവേർ ആക്രമണങ്ങൾക്കു നിയോഗിക്കുന്നു. വ്യാഴാഴ്ചത്തെ സൈനികനീക്കത്തെക്കുറിച്ചു ഭീകരർക്കു വ്യക്തമായ വിവരങ്ങൾ കിട്ടിയിരുന്നുവെന്നു കരുതണം. ഭീകരാക്രമണസാധ്യതയെക്കുറിച്ച് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നൽകിയിരുന്നതായി പറയുന്നുണ്ട്.
ഏതായാലും കാഷ്മീരിലെ സാഹചര്യങ്ങളിൽ രാജ്യം കൂടുതൽ ശ്രദ്ധയോടെ, എന്നാൽ സമചിത്തതയോടെ, മുന്നോട്ടു നീങ്ങേണ്ടതുണ്ട്. പുൽവാമ സംഭവം ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയോട് ഉണ്ടാക്കിയിട്ടുള്ള അനുഭാവം പാക്കിസ്ഥാന്റെ ഭീകരപരിരക്ഷണത്തിനെതിരേ അന്തർദേശീയമായി നിലപാടു കടുപ്പിക്കാൻ ഉപയോഗപ്പെടുത്തണം. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും അതിനെ വീറ്റോ ചെയ്യുന്ന ചൈനയ്ക്കു സ്വാർഥതാത്പര്യങ്ങളിലുപരിയായ നീതിബോധമില്ലെന്നു വേണം കരുതാൻ. ചൈനയുടെ നിലപാടു മാറ്റിയെടുക്കാൻ ഇന്ത്യ നയതന്ത്ര ശ്രമങ്ങളും മറ്റു മാർഗങ്ങളും സ്വീകരിക്കണം.
ഇന്ത്യൻ സൈന്യത്തിനു നേർക്ക് ഇത്ര വലിയൊരു ആക്രമണമുണ്ടായിരിക്കുന്ന സാഹചര്യത്തിൽ രാജ്യം കടുത്ത നടപടികളിലേക്കു നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ, വളരെ കരുതലോടെ തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭമാണിത്. രാഷ്ട്രീയനേട്ടത്തിനായി ആരും ഈ സാഹചര്യം ഉപയോഗിക്കരുത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരിപാലിക്കുകയെന്നതാണു പ്രധാനം. അതിനു രാഷ്ട്രീയ കക്ഷികളെല്ലാം ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിനും സൈന്യത്തിനുമൊപ്പമാണു തങ്ങളെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം ഒരു മനസോടെ, ഒരേ വികാരത്തോടെ, മുന്നോട്ടു നീങ്ങണം. വീരജവാന്മാരുടെ രക്തസാക്ഷിത്വം രാജ്യത്തിനു കൂടുതൽ കരുത്തു പകരട്ടെ.