ആംസ്റ്റര്‍ഡാം: പകരക്കാരനായി ഇറങ്ങിയ മാര്‍കോ അസെന്‍സിയോ അവസാന സമയം നേടിയ ഗോളില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് 2-1ന് അയാക്സിനെ തോല്‍പ്പിച്ചു.
എവേ ഗ്രൗണ്ടിലെ ഒരു ഗോളിന്റെ നേരിയ ലീഡില്‍ റയലിന് മാര്‍ച്ച് അഞ്ചിന് സാന്റിയാഗോ ബര്ണാബുവില്നടക്കുന്ന രണ്ടാം പാദത്തിനൊരുങ്ങാം. 87-ാം മിനിറ്റില്‍ ഡാനി കര്വാഹലിന്റെ ക്രോസില്‍നിന്നാണ് അസെന്‍സിയോ ഗോള്‍ നേടിയത്. 73-ാം മിനിറ്റില്‍ കരിം ബെന്‍സമയ്ക്കു പകരമിറങ്ങിയ അസെന്‍സിയോ മികച്ച നീക്കങ്ങളിലൂടെ അയാക്സിന്റെ ഗോള്‍മുഖം വിറപ്പിച്ചിരുന്നു. റയല്‍ മുന്‍നിരയില്‍ വിനിഷ്യസ് ജൂണിയര്‍ മികച്ച പ്രകടനമാണ് നടത്തിയത്.
രണ്ടാം പകുതിയില്‍ ബെന്‍സെമ റയലിന് ലീഡ് നല്കി. എന്നാല്‍ പൊരുതിക്കളിച്ച് അയാക്സ് ഹകിം സിയെച്ചിലൂടെ അര്‍ഹിച്ച സമനില നേടിയെടുത്തു. റയലിനെതിരേ ശക്തമായി കളിച്ച അയാക്സ് കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. 16 വര്‍ഷത്തിനുശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷിക്കുന്ന അയാക്സ് മികച്ച നീക്കങ്ങള്‍ നടത്തി.
കളി ഒരു മണിക്കൂറിലെത്തിയപ്പോള്‍ വിനിഷ്യസിന്റെ പാസില്‍ ബെന്‍സെമ വലകുലുക്കി. കളി തീരാന്‍ 15 മിനിറ്റ് കൂടിയുള്ളപ്പോള്‍ അയാക്സ് സിയെച്ചിലൂടെ അര്‍ഹിച്ച സമനില നേടി. എന്നാല്‍, പകരക്കാരനായി ഇറങ്ങിയ അസെന്‍സിയോ മത്സരത്തിന്റെ ഫലം നിര്‍ണയിച്ചു.
ടോട്ടനത്തിനുതകര്പ്പന് ജയം
ലണ്ടന്‍: അടുത്ത മാസത്തെ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ടോട്ടനം ഹോട്സ്പറിനു ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ വെസ്റ്റ്ഫാളന്സ്റ്റേഡനില് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ടോട്ടനം ജയിച്ചു.
ആദ്യ പകുതിയില്‍ സാവധാനം കളിച്ച ടോട്ടനം രണ്ടാം പകുതിയില്‍ വേഗമേറിയ നീക്കങ്ങളിലേക്കു കടന്നപ്പോള്‍ ഡോര്‍ട്മുണ്ട് ഞെട്ടി. ഈ സീസണില്‍ ടോട്ടനത്തിന്റെ ജയത്തിന് പല നിര്‍ണാക ഗോളുകള്‍ നേടിയ സണ്‍ ഹ്യൂഗ് മിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലക്ഷ്യം കണ്ടു. ജാന്‍ വെര്‍ട്ടോംഗന്റെ ക്രോസില്‍നിന്നായിരുന്നു ആദ്യ ഗോള്‍. അടുത്ത ഗോള്‍ 83-ാം മിനിറ്റില്‍ വെര്‍ട്ടോംഗന്റെ വക. 84-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഫെര്‍ണാണ്ടോ ലോറന്റെ ക്രിസ്റ്റ്യന്‍ എറിക്സന്റെ കോര്‍ണറിനു തലവച്ച് മൂന്നാം ഗോളും നേടി.
* ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചാം തവണയാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് 3-0ന് പരാജയപ്പെടുന്നത്.
* 2010-11 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമി ഫൈനലില്‍ ഷാല്‍കെയെ പരാജയപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് ഹോം ഗ്രൗണ്ടില്‍ ജര്‍മന്‍ ക്ലബ്ബിനെ തോല്‍പ്പിക്കുന്നത്.
* 16 സണ്‍ ഹ്യുംഗ് മിന് ടോട്ടനത്തിന്റെ കഴിഞ്ഞ 12 കളിയില്‍ 16 ഗോളില്‍ നേരിട്ട് പങ്കാളിയായി. 11 ഗോളും അഞ്ച് അസിസ്റ്റും.
കളി ഗതി മാറിയ നിമിഷം
റയലിനെതിരായ മത്സരത്തിന്റെ 37-ാം മിനിറ്റിൽ അയാക്സിന്റെ ഗോള്‍ നിഷേധിച്ചു. ക്വൂർട്ടോയുടെ പിഴവിൽനിന്ന് ലഭിച്ച പന്ത് നികോളസ് ടാഗ്ലിയഫികോ ഹെഡറിലൂടെ വലയിലാക്കി. എന്നാല്‍, ഗോള്‍ നിര്‍ണയിക്കാന്‍ റഫറി ഡാമിർ സൊമിന വിഎആര്‍ സേവനം ഉപയോഗിച്ചു. ഗോള്‍ നേടുമ്പോള്‍ ടാഗ്ലിയഫികോ ഓഫ് സൈഡിലായിരുന്നുവെന്ന് വിധിച്ചു. ഒരുപക്ഷേ, അതു ഗോളായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നേക്കാം.
ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിൽ ചരിത്രത്തില്‍ ആദ്യമായാണ് വിഎആര്‍ പ്രയോജനപ്പെടുത്തുന്നത്.
റാമോസിനു വിലക്ക് !
ആംസ്റ്റര്‍ഡാം: റയല്‍ മാഡ്രിഡിനുവേണ്ടി 600-ാം മത്സരത്തിനിറങ്ങിയ നായകന് സെര്‍ജിയോ റാമോസിന് ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു മത്സര വിലക്ക് ലഭിച്ചേക്കും. അയാക്സിനെതിരേയുള്ള ആദ്യ പാദ പ്രീക്വാര്‍ട്ടറിന്റെ 89-ാം മിനിറ്റില്‍ കാസ്പര്‍ ഡോള്ബര്ഗിനെ ഫൗള്‍ ചെയ്തതിന് റാമോസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ നായകന്റെ മൂന്നാമത്തെ മഞ്ഞക്കാര്‍ഡാണ്. വിലക്ക് വരുകയാണെങ്കില്‍ രണ്ടാം പാദത്തില്‍ റാമോസ് ഉണ്ടാകില്ല. യുവേഫയുടെ നിയമപ്രകാരം ഒരാള്‍ അനാവശ്യമായി ഫൗള്‍ ചെയ്താല്‍ രണ്ടു മത്സരത്തില്‍ വിലക്കുണ്ടാകും. കാര്‍ഡ് നല്കാന് മാത്രമുള്ള ഫൗളില്ലായിരുന്നുവെന്ന് റാമോസ് പ്രതികരിച്ചു.
എവേ ഗ്രൗണ്ടിലെ ഒരു ഗോളിന്റെ നേരിയ ലീഡില്‍ റയലിന് മാര്‍ച്ച് അഞ്ചിന് സാന്റിയാഗോ ബര്ണാബുവില്നടക്കുന്ന രണ്ടാം പാദത്തിനൊരുങ്ങാം. 87-ാം മിനിറ്റില്‍ ഡാനി കര്വാഹലിന്റെ ക്രോസില്‍നിന്നാണ് അസെന്‍സിയോ ഗോള്‍ നേടിയത്. 73-ാം മിനിറ്റില്‍ കരിം ബെന്‍സമയ്ക്കു പകരമിറങ്ങിയ അസെന്‍സിയോ മികച്ച നീക്കങ്ങളിലൂടെ അയാക്സിന്റെ ഗോള്‍മുഖം വിറപ്പിച്ചിരുന്നു. റയല്‍ മുന്‍നിരയില്‍ വിനിഷ്യസ് ജൂണിയര്‍ മികച്ച പ്രകടനമാണ് നടത്തിയത്.
രണ്ടാം പകുതിയില്‍ ബെന്‍സെമ റയലിന് ലീഡ് നല്കി. എന്നാല്‍ പൊരുതിക്കളിച്ച് അയാക്സ് ഹകിം സിയെച്ചിലൂടെ അര്‍ഹിച്ച സമനില നേടിയെടുത്തു. റയലിനെതിരേ ശക്തമായി കളിച്ച അയാക്സ് കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. 16 വര്‍ഷത്തിനുശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷിക്കുന്ന അയാക്സ് മികച്ച നീക്കങ്ങള്‍ നടത്തി.
കളി ഒരു മണിക്കൂറിലെത്തിയപ്പോള്‍ വിനിഷ്യസിന്റെ പാസില്‍ ബെന്‍സെമ വലകുലുക്കി. കളി തീരാന്‍ 15 മിനിറ്റ് കൂടിയുള്ളപ്പോള്‍ അയാക്സ് സിയെച്ചിലൂടെ അര്‍ഹിച്ച സമനില നേടി. എന്നാല്‍, പകരക്കാരനായി ഇറങ്ങിയ അസെന്‍സിയോ മത്സരത്തിന്റെ ഫലം നിര്‍ണയിച്ചു.
ടോട്ടനത്തിനുതകര്പ്പന് ജയം
ലണ്ടന്‍: അടുത്ത മാസത്തെ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ടോട്ടനം ഹോട്സ്പറിനു ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ വെസ്റ്റ്ഫാളന്സ്റ്റേഡനില് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ടോട്ടനം ജയിച്ചു.
ആദ്യ പകുതിയില്‍ സാവധാനം കളിച്ച ടോട്ടനം രണ്ടാം പകുതിയില്‍ വേഗമേറിയ നീക്കങ്ങളിലേക്കു കടന്നപ്പോള്‍ ഡോര്‍ട്മുണ്ട് ഞെട്ടി. ഈ സീസണില്‍ ടോട്ടനത്തിന്റെ ജയത്തിന് പല നിര്‍ണാക ഗോളുകള്‍ നേടിയ സണ്‍ ഹ്യൂഗ് മിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലക്ഷ്യം കണ്ടു. ജാന്‍ വെര്‍ട്ടോംഗന്റെ ക്രോസില്‍നിന്നായിരുന്നു ആദ്യ ഗോള്‍. അടുത്ത ഗോള്‍ 83-ാം മിനിറ്റില്‍ വെര്‍ട്ടോംഗന്റെ വക. 84-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഫെര്‍ണാണ്ടോ ലോറന്റെ ക്രിസ്റ്റ്യന്‍ എറിക്സന്റെ കോര്‍ണറിനു തലവച്ച് മൂന്നാം ഗോളും നേടി.
* ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചാം തവണയാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് 3-0ന് പരാജയപ്പെടുന്നത്.
* 2010-11 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമി ഫൈനലില്‍ ഷാല്‍കെയെ പരാജയപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് ഹോം ഗ്രൗണ്ടില്‍ ജര്‍മന്‍ ക്ലബ്ബിനെ തോല്‍പ്പിക്കുന്നത്.
* 16 സണ്‍ ഹ്യുംഗ് മിന് ടോട്ടനത്തിന്റെ കഴിഞ്ഞ 12 കളിയില്‍ 16 ഗോളില്‍ നേരിട്ട് പങ്കാളിയായി. 11 ഗോളും അഞ്ച് അസിസ്റ്റും.
കളി ഗതി മാറിയ നിമിഷം
റയലിനെതിരായ മത്സരത്തിന്റെ 37-ാം മിനിറ്റിൽ അയാക്സിന്റെ ഗോള്‍ നിഷേധിച്ചു. ക്വൂർട്ടോയുടെ പിഴവിൽനിന്ന് ലഭിച്ച പന്ത് നികോളസ് ടാഗ്ലിയഫികോ ഹെഡറിലൂടെ വലയിലാക്കി. എന്നാല്‍, ഗോള്‍ നിര്‍ണയിക്കാന്‍ റഫറി ഡാമിർ സൊമിന വിഎആര്‍ സേവനം ഉപയോഗിച്ചു. ഗോള്‍ നേടുമ്പോള്‍ ടാഗ്ലിയഫികോ ഓഫ് സൈഡിലായിരുന്നുവെന്ന് വിധിച്ചു. ഒരുപക്ഷേ, അതു ഗോളായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നേക്കാം.
ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിൽ ചരിത്രത്തില്‍ ആദ്യമായാണ് വിഎആര്‍ പ്രയോജനപ്പെടുത്തുന്നത്.
റാമോസിനു വിലക്ക് !
ആംസ്റ്റര്‍ഡാം: റയല്‍ മാഡ്രിഡിനുവേണ്ടി 600-ാം മത്സരത്തിനിറങ്ങിയ നായകന് സെര്‍ജിയോ റാമോസിന് ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു മത്സര വിലക്ക് ലഭിച്ചേക്കും. അയാക്സിനെതിരേയുള്ള ആദ്യ പാദ പ്രീക്വാര്‍ട്ടറിന്റെ 89-ാം മിനിറ്റില്‍ കാസ്പര്‍ ഡോള്ബര്ഗിനെ ഫൗള്‍ ചെയ്തതിന് റാമോസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ നായകന്റെ മൂന്നാമത്തെ മഞ്ഞക്കാര്‍ഡാണ്. വിലക്ക് വരുകയാണെങ്കില്‍ രണ്ടാം പാദത്തില്‍ റാമോസ് ഉണ്ടാകില്ല. യുവേഫയുടെ നിയമപ്രകാരം ഒരാള്‍ അനാവശ്യമായി ഫൗള്‍ ചെയ്താല്‍ രണ്ടു മത്സരത്തില്‍ വിലക്കുണ്ടാകും. കാര്‍ഡ് നല്കാന് മാത്രമുള്ള ഫൗളില്ലായിരുന്നുവെന്ന് റാമോസ് പ്രതികരിച്ചു.