കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. റാങ്കിംഗിൽ ഒന്പതാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും പത്താം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. പ്ലേ ഓഫ് സാധ്യതകൾ പൂർണമായും അടഞ്ഞ കേരള ബ്ലാസ്റ്റേഴ്സിനും ചെന്നൈയിൽ എഫ്സിക്കും ഇത് അഭിമാനപോരാട്ടമാണ്.
ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിയെ വിറപ്പിച്ചാണ് ഇരുടീമുകളും ഇന്ന് നേർക്കുനേർ വരുന്നത്. അവസാന മത്സരത്തിൽ ബംഗളൂരു എഫ്സിയെ 2-2ന് ബ്ലാസ്റ്റേഴ്സ് സമനിലയിൽ തളച്ചിരുന്നു. ആദ്യ പകുതിയിൽ 2-0ന് മുന്നിൽ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. അതേസമയം സ്വന്തം തട്ടകത്തിൽ അട്ടിമറി വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാന്പ്യൻമാരുടെ വരവ്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു കഴിഞ്ഞ കളിയിൽ ബംഗളൂരുവിനെ, ചെന്നൈയിൻ എഫ്സി പരാജയപ്പെടുത്തിയത്.
ആദ്യ മത്സരത്തിൽ കോൽക്കത്തയോട് ജയിച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ 14 മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. എട്ടെണ്ണത്തിൽ സമനില വഴങ്ങിയ ടീം ആറു വട്ടം പരാജിതരായി. ഇന്ന് വൻ മാർജിനിൽ ചെന്നൈയിനോടുകൂടി തോറ്റാൽ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇനിയുള്ള മൂന്നു മത്സരങ്ങളിലും വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൂപ്പർ കപ്പിന് യോഗ്യത നേടാനാവും. അവസാന മത്സരങ്ങളിലെ വിജയം താരങ്ങളുടെ ആത്മവിശ്വാസം കൂട്ടൂമെന്നും വരും സീസണിൽ ഇത് പ്രചോദനമാവുമെന്നും കോച്ച് നെലോ വിൻഗാദ പറഞ്ഞു.
പ്രതിരോധ താരം ലാസിച്ച് പെസിച്ചിന്റെ രണ്ടു മത്സരങ്ങളിലെ വിലക്ക് ടീമിനെ ബാധിച്ചേക്കും. ഏഷ്യാ കപ്പിനിടെ ഉണ്ടായ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്ത അനസ് എടത്തൊടിക ഇന്ന് കളിക്കുന്ന കാര്യവും സംശയമാണ്. എന്നാൽ, അനസ് പത്തുദിവസമായി ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും കോച്ച് പറഞ്ഞു.
ലീഗിന്റെ ഇടവേളയ്ക്കിടെ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയ മലയാളി താരം സി.കെ. വിനീതും ഹളിചരണ് നർസാരിയും ഇന്ന് ആദ്യഇലവണിൽ തന്നെ കളിച്ചേക്കുമെന്നാണ് ചെന്നൈയിൻ കോച്ച് ജോണ് ഗ്രിഗറി നൽകുന്ന സൂചന.
ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിയെ വിറപ്പിച്ചാണ് ഇരുടീമുകളും ഇന്ന് നേർക്കുനേർ വരുന്നത്. അവസാന മത്സരത്തിൽ ബംഗളൂരു എഫ്സിയെ 2-2ന് ബ്ലാസ്റ്റേഴ്സ് സമനിലയിൽ തളച്ചിരുന്നു. ആദ്യ പകുതിയിൽ 2-0ന് മുന്നിൽ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. അതേസമയം സ്വന്തം തട്ടകത്തിൽ അട്ടിമറി വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാന്പ്യൻമാരുടെ വരവ്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു കഴിഞ്ഞ കളിയിൽ ബംഗളൂരുവിനെ, ചെന്നൈയിൻ എഫ്സി പരാജയപ്പെടുത്തിയത്.
ആദ്യ മത്സരത്തിൽ കോൽക്കത്തയോട് ജയിച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ 14 മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. എട്ടെണ്ണത്തിൽ സമനില വഴങ്ങിയ ടീം ആറു വട്ടം പരാജിതരായി. ഇന്ന് വൻ മാർജിനിൽ ചെന്നൈയിനോടുകൂടി തോറ്റാൽ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇനിയുള്ള മൂന്നു മത്സരങ്ങളിലും വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൂപ്പർ കപ്പിന് യോഗ്യത നേടാനാവും. അവസാന മത്സരങ്ങളിലെ വിജയം താരങ്ങളുടെ ആത്മവിശ്വാസം കൂട്ടൂമെന്നും വരും സീസണിൽ ഇത് പ്രചോദനമാവുമെന്നും കോച്ച് നെലോ വിൻഗാദ പറഞ്ഞു.
പ്രതിരോധ താരം ലാസിച്ച് പെസിച്ചിന്റെ രണ്ടു മത്സരങ്ങളിലെ വിലക്ക് ടീമിനെ ബാധിച്ചേക്കും. ഏഷ്യാ കപ്പിനിടെ ഉണ്ടായ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്ത അനസ് എടത്തൊടിക ഇന്ന് കളിക്കുന്ന കാര്യവും സംശയമാണ്. എന്നാൽ, അനസ് പത്തുദിവസമായി ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും കോച്ച് പറഞ്ഞു.
ലീഗിന്റെ ഇടവേളയ്ക്കിടെ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയ മലയാളി താരം സി.കെ. വിനീതും ഹളിചരണ് നർസാരിയും ഇന്ന് ആദ്യഇലവണിൽ തന്നെ കളിച്ചേക്കുമെന്നാണ് ചെന്നൈയിൻ കോച്ച് ജോണ് ഗ്രിഗറി നൽകുന്ന സൂചന.