ആലപ്പുഴ: സ്പോർട്സ് കൗണ്‍സിൽ നേതൃത്വത്തിൽ ഇന്നു നടത്തുന്ന കനോയിംഗ്, കയാക്കിംഗ് ടീം തിരഞ്ഞെടുപ്പിനു നിയമ സാധുതയില്ലെന്നും ഇവിടെ പരിശീലിക്കുന്ന കുട്ടികൾക്കു ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കില്ലെന്നും കേരള ടീം കോച്ച് പി. ജോഷിമോൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കനോയിംഗ്- കയാക്കിംഗ് കേരള ടീമിനെ തെരഞ്ഞെടുക്കാനുള്ള ചുമതല കേരള കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ ഇന്ററിംഗ് കമ്മിറ്റിക്കാണ്. ഇതു മറച്ചുവച്ചു സ്പോർട്സ് കൗണ്‍സിൽ നേരിട്ടു പുതിയ കുട്ടികളുടെ തെരഞ്ഞെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ടു വർഷമായി അനിൽ ബോസ് ചെയർമാനും മുൻ അന്തർദേശീയ താരവും ജിവി രാജാ അവാർഡ് ജേതാവുമായ ബീനാ സുബൈർ കണ്‍വീനറുമായുള്ള കേരള കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ ഇന്ററിംഗ് കമ്മിറ്റിയെയാണ് ഇന്ത്യൻ കനോയിംഗ്, കയാക്കിംഗ് അസോസിയേഷൻ, കേരള ടീമിനെ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനകം നിരവധി ദേശീയ മത്സരങ്ങളിൽ അസോസിയേഷൻ നേതൃത്വത്തിലുള്ള താരങ്ങൾ പങ്കെടുത്തു ട്രോഫികൾ നേടുകയും ചെയ്തു.
എന്നാൽ, രണ്ടു വർഷത്തിനിടെ സ്പോർട്സ് കൗണ്‍സിലോ സായിയോ ഒരാളെ പോലും ദേശീയ ചാന്പ്യൻഷിപ്പുകളിൽ താരങ്ങളെ പങ്കെടുപ്പിച്ചില്ല. ഇവർക്കു നേരിട്ടു കായിക താരങ്ങളെ പങ്കെടുപ്പിക്കാൻ അനുമതിയില്ലെന്നതാണു കാരണം.
എന്നാൽ, ഇക്കാര്യം ബോധ്യപ്പെട്ട സായി കഴിഞ്ഞ മാസം ഭോപ്പാലിൽ നടന്ന ജൂണിയർ, സബ് ജൂണിയർ മത്സരങ്ങളിൽ ഇന്ററിംഗ് കമ്മിറ്റി മുഖേന താരങ്ങളെ പങ്കെടുപ്പിച്ചു. ഈ മാസം നടക്കുന്ന സീനിയർ മെൻ ആൻഡ് വിമൻ ദേശീയ ചാന്പ്യൻഷിപ്പിലും ഇന്ററിംഗ് കമ്മിറ്റി മുഖേന താരങ്ങളെ മത്സരത്തിന് അയയ്ക്കുന്നുണ്ട്. എന്നാൽ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ ഇപ്പോഴും നിഷേധാത്മക നിലപാട് തുടരുകയാണ്. രണ്ടു വർഷം മുന്‍പ് പിരിച്ചുവിടപ്പെട്ട ഭാരവാഹിയുടെ പിടിവാശിയാണിതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.
കനോയിംഗ്- കയാക്കിംഗ് കേരള ടീമിനെ തെരഞ്ഞെടുക്കാനുള്ള ചുമതല കേരള കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ ഇന്ററിംഗ് കമ്മിറ്റിക്കാണ്. ഇതു മറച്ചുവച്ചു സ്പോർട്സ് കൗണ്‍സിൽ നേരിട്ടു പുതിയ കുട്ടികളുടെ തെരഞ്ഞെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ടു വർഷമായി അനിൽ ബോസ് ചെയർമാനും മുൻ അന്തർദേശീയ താരവും ജിവി രാജാ അവാർഡ് ജേതാവുമായ ബീനാ സുബൈർ കണ്‍വീനറുമായുള്ള കേരള കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ ഇന്ററിംഗ് കമ്മിറ്റിയെയാണ് ഇന്ത്യൻ കനോയിംഗ്, കയാക്കിംഗ് അസോസിയേഷൻ, കേരള ടീമിനെ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനകം നിരവധി ദേശീയ മത്സരങ്ങളിൽ അസോസിയേഷൻ നേതൃത്വത്തിലുള്ള താരങ്ങൾ പങ്കെടുത്തു ട്രോഫികൾ നേടുകയും ചെയ്തു.
എന്നാൽ, രണ്ടു വർഷത്തിനിടെ സ്പോർട്സ് കൗണ്‍സിലോ സായിയോ ഒരാളെ പോലും ദേശീയ ചാന്പ്യൻഷിപ്പുകളിൽ താരങ്ങളെ പങ്കെടുപ്പിച്ചില്ല. ഇവർക്കു നേരിട്ടു കായിക താരങ്ങളെ പങ്കെടുപ്പിക്കാൻ അനുമതിയില്ലെന്നതാണു കാരണം.
എന്നാൽ, ഇക്കാര്യം ബോധ്യപ്പെട്ട സായി കഴിഞ്ഞ മാസം ഭോപ്പാലിൽ നടന്ന ജൂണിയർ, സബ് ജൂണിയർ മത്സരങ്ങളിൽ ഇന്ററിംഗ് കമ്മിറ്റി മുഖേന താരങ്ങളെ പങ്കെടുപ്പിച്ചു. ഈ മാസം നടക്കുന്ന സീനിയർ മെൻ ആൻഡ് വിമൻ ദേശീയ ചാന്പ്യൻഷിപ്പിലും ഇന്ററിംഗ് കമ്മിറ്റി മുഖേന താരങ്ങളെ മത്സരത്തിന് അയയ്ക്കുന്നുണ്ട്. എന്നാൽ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ ഇപ്പോഴും നിഷേധാത്മക നിലപാട് തുടരുകയാണ്. രണ്ടു വർഷം മുന്‍പ് പിരിച്ചുവിടപ്പെട്ട ഭാരവാഹിയുടെ പിടിവാശിയാണിതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.