നാഗ്പുർ: ഇറാനി കപ്പ് ക്രിക്കറ്റിൽ വിദർഭയുടെ അക്ഷയ് കർണേവർ വീണ്ടും അദ്ഭുതം കാണിച്ചു. ഇത്തവണ ബാറ്റുകൊണ്ടായിരുന്നു എന്നു മാത്രം. കർണേവറിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയുടെ ബലത്തിൽ വിദർഭയ്ക്ക് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ 95 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്. എട്ടാം നന്പർ ബാറ്റ്സ്മാനായി ക്രീസിലെത്തിയ കർണേവർ 133 പന്തിൽനിന്ന് 102 റണ്‍സ് നേടി. അതോടെ വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് 425ൽ എത്തി. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 330ൽ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 245 എന്ന നിലയിലാണ് മൂന്നാം ദിനമായ ഇന്നലെ വിദർഭ ബാറ്റിംഗ് പുനരാരംഭിക്കാൻ എത്തിയത്.
മൂന്നാം ദിനം അവസാനിക്കുന്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 102 റണ്‍സ് എടുത്തിട്ടുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കേ ഏഴ് റണ്‍സ് ലീഡാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കുള്ളത്. 40 റണ്‍സുമായി ഹനുമ വിഹാരിയും 25 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.
മത്സരത്തിന്റെ ആദ്യ ദിനം ഇടതുകൈ കൊണ്ടും വലതുകൈ കൊണ്ടും പന്തെറിഞ്ഞ് കർണേവർ വാർത്തയിൽ ഇടംപിടിച്ചിരുന്നു.
മൂന്നാം ദിനം അവസാനിക്കുന്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 102 റണ്‍സ് എടുത്തിട്ടുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കേ ഏഴ് റണ്‍സ് ലീഡാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കുള്ളത്. 40 റണ്‍സുമായി ഹനുമ വിഹാരിയും 25 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.
മത്സരത്തിന്റെ ആദ്യ ദിനം ഇടതുകൈ കൊണ്ടും വലതുകൈ കൊണ്ടും പന്തെറിഞ്ഞ് കർണേവർ വാർത്തയിൽ ഇടംപിടിച്ചിരുന്നു.