ഇന്റർ മിലാൻ ആദ്യം നോട്ടമിട്ടത് അർജന്റൈൻ താരമായ മൗറോ ഇക്കാർഡിയെ ആയിരുന്നെന്നും പിന്നീടത് പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്കെത്തുകയായിരുന്നെന്നും ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ ഫാബിയോ പരാട്ടിസി.
കഴിഞ്ഞ വർഷം ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെ ടീമിൽ മാറ്റങ്ങൾ വരുത്താൻ ക്ലബ് മാനേജ്മെന്റ് തീരുമാനിച്ചു. ഇക്കാർഡിയെ ആയിരുന്നു ആദ്യം പരിഗണിച്ചത്. എന്നാൽ, അഞ്ച് തവണ ബാലണ്‍ ദി ഓർ നേടിയ റൊണാൾഡോയെ സ്വന്തമാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ടീമിനെ പ്രചോദിപ്പിക്കാൻ ഇങ്ങനെയൊരു നീക്കം അനിവാര്യമായിരുന്നു- ഫാബിയോ പറഞ്ഞു.
ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന്റെ സ്ട്രൈക്കറാണ് ഇക്കാർഡി. ഇന്ററിനായി 109 സീരി എ ഗോൾ ഇക്കാർഡി നേടിയിട്ടുണ്ട്. ഈ സീസണിൽ യുവന്റസിലെത്തിയ റൊണാൾഡോ ഇതുവരെ ആകെ 20 ഗോൾ നേടി. അതിൽ 18 എണ്ണം സീരി എയിലാണ്.
കഴിഞ്ഞ വർഷം ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെ ടീമിൽ മാറ്റങ്ങൾ വരുത്താൻ ക്ലബ് മാനേജ്മെന്റ് തീരുമാനിച്ചു. ഇക്കാർഡിയെ ആയിരുന്നു ആദ്യം പരിഗണിച്ചത്. എന്നാൽ, അഞ്ച് തവണ ബാലണ്‍ ദി ഓർ നേടിയ റൊണാൾഡോയെ സ്വന്തമാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ടീമിനെ പ്രചോദിപ്പിക്കാൻ ഇങ്ങനെയൊരു നീക്കം അനിവാര്യമായിരുന്നു- ഫാബിയോ പറഞ്ഞു.
ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന്റെ സ്ട്രൈക്കറാണ് ഇക്കാർഡി. ഇന്ററിനായി 109 സീരി എ ഗോൾ ഇക്കാർഡി നേടിയിട്ടുണ്ട്. ഈ സീസണിൽ യുവന്റസിലെത്തിയ റൊണാൾഡോ ഇതുവരെ ആകെ 20 ഗോൾ നേടി. അതിൽ 18 എണ്ണം സീരി എയിലാണ്.