നാദിയാദ് (ഗുജറാത്ത്): 64-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് പെണ്കുട്ടികളുടെ പോരാട്ടത്തിൽ ഇന്നലെ കേരളത്തിന് മൂന്ന് സ്വർണവും ഒരു വെള്ളിയുമടക്കം ആറ് മെഡൽ. ഇതോടെ കേരളത്തിന്റെ അക്കൗണ്ടിലുള്ള മെഡലുകളുടെ എണ്ണം 10 ആയി. നാല് വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമാണ് കേരള പെണ്കൊടികൾ നാദിയാദിൽ രണ്ട് ദിവസംകൊണ്ട് സ്വന്തമാക്കിയത്. പോയിന്റ് നിലയിൽ കേരളം ഒന്നാം സ്ഥാനത്താണ്. രണ്ട് ദിനം പൂർത്തിയാകുന്പോൾ 65 പോയിന്റുമായി കേരളം ഒന്നാമതും 41 പോയിന്റുമായി തമിഴ്നാട് രണ്ടാമതുമാണ്. മീറ്റ് ഇന്ന് സമാപിക്കും.
റിക്കാർഡ് തോഴി
റിക്കാർഡുകളിൽനിന്ന് റിക്കാർഡുകളിലേക്ക് കുതിക്കുകയാണ് കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിനിയായ അപർണ റോയ്. കഴിഞ്ഞ നവംബറിൽ റാഞ്ചിയിൽനടന്ന 34-ാമത് ദേശീയ ജൂണിയർ അത്ലറ്റിക്സിൽ 100 മീറ്റർ ഹർഡിൽസിൽ റിക്കാർഡ് കുറിച്ച അപർണ ഇന്നലെ നാദിയാദിലും അതാർത്തിച്ചു. സ്വന്തം പേരിൽത്തന്നെയുള്ള സമയം തിരുത്തിയാണ് അപർണ ഓരോ മീറ്റിലും റിക്കാർഡ് ബുക്കിൽ മാറ്റം വരുത്തുന്നത്.
13.91 സെക്കൻഡിൽ ഇന്നലെ അപർണ ഹർഡിലുകൾ കടന്ന് ഫിനിഷിംഗ് ലൈൻ കടന്നു. എന്നാൽ, നവംബറിൽ റാഞ്ചിയിൽ കുറിച്ച 13.76 സെക്കൻഡ് തിരുത്താൻ അപർണയ്ക്കായില്ല. ഈ കുറവിനു നാദിയാദിലെ പ്രതികൂല കാലാവസ്ഥ കാരണമായി. എങ്കിലും, രണ്ടാം സ്ഥാനത്തെത്തിയ മഹാരാഷ്ട്രയുടെ മിഷേൽ ഫെർണാണ്ടസിനെ (14.21 സെക്കൻഡ്) ഏറെ പിന്നിലാക്കിയായിരുന്നു അപർണയുടെ ഫിനിഷിംഗ്.
സുവർണ സാന്ദ്ര
ഫീൽഡിൽനിന്നായിരുന്നു ഇന്നലെ കേരള അക്കൗണ്ടിൽ മറ്റൊരു സ്വർണം എത്തിയത്. ലോംഗ്ജംപിൽ 5.97 മീറ്റർ താണ്ടി സാന്ദ്ര ബാബു സ്വർണത്തിൽ മുത്തമിട്ടു. തമിഴ്നാടിന്റെ ബബിഷ (5.61 മീറ്റർ) വെള്ളിയും വെസ്റ്റ് ബംഗാളിന്റെ മൗമില മണ്ഡൽ (5.58 മീറ്റർ) വെങ്കലവും സ്വന്തമാക്കി.
4 x100 മീറ്റർ റിലേയിലൂടെയായിരുന്നു ഇന്നലത്തെ മൂന്നാം സ്വർണം. 47.58 സെക്കൻഡിൽ കേരളം സ്വർണം കരസ്ഥമാക്കി. തമിഴ്നാട് (47.67 സെക്കൻഡ്), മഹാരാഷ്ട്ര (49.22 സെക്കൻഡ്) എന്നിവ യഥാക്രമം വെള്ളിയും വെങ്കലവും നേടി. അപർണ റോയ്, ആൻസി സോജൻ, പി.ഡി. അഞ്ജലി, അലീന വർഗീസ് എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണം കൊണ്ടുവന്നത്. അപർണ റോയ് ഇതോടെ ഇരട്ട സ്വർണ നേട്ടത്തിലെത്തി.
മിന്നു, മേഘ, ശ്രീജ...
1500 മീറ്ററിൽ കേരളത്തിനായി മിന്നു പി. റോയ് വെള്ളി സ്വന്തമാക്കി. 4:45.08 സെക്കൻഡിലാണ് മിന്നു രണ്ടാം സ്ഥാനം നേടിയത്. ഉത്തരാഖണ്ഡിന്റെ അങ്കിലയ്ക്കാണ് (4:42.47 സെക്കൻഡ്) സ്വർണം.
ഷോട്ട്പുട്ടിൽ മേഘ മറിയം മാത്യു ത്രോ ഇനങ്ങളിൽനിന്നുള്ള ആദ്യ മെഡൽ കേരളത്തിന്റെ അക്കൗണ്ടിൽ എത്തിച്ചു. 13.63 മീറ്റർ കണ്ടെത്തിയ മേഘ വെങ്കലം സ്വന്തമാക്കി. മഹാരാഷ്ട്രയുടെ പൂർണ റാവുറാണെ (15.76 മീറ്റർ) സ്വർണവും ഹരിയാനയുടെ യോഗില (15.42 മീറ്റർ) വെള്ളിയും നേടി.
3000 മീറ്റർ നടത്തത്തിൽ സി.കെ. ശ്രീജയും വെങ്കലം സ്വന്തമാക്കി. 14:51.97 സെക്കൻഡിലായിരുന്നു ശ്രീജ വെങ്കലമണിഞ്ഞത്. ഗുജറാത്തിന്റെ ജ്യോതിക്കാണ് (14:32.42) ഈയിനത്തിൽ സ്വർണം.
ഹർഡിലും റിക്കാർഡും...
നൂറു മീറ്റർ ഹർഡിൽസിൽ 2017ൽ അപർണതന്നെ കുറിച്ച 14.25 സെക്കൻഡ് എന്ന റിക്കാർഡ് ഇന്നലെ നാദിയാദ് സ്പോർട്സ് കോംപ്ലക്സിൽ തിരുത്തപ്പെട്ടു. എന്നാൽ, അത് റിക്കാർഡായി പരിഗണിക്കപ്പെടില്ല. കാരണം, ഹർഡിലിന്റെ ഉയരം ഇത്തവണത്തെ മീറ്റിൽ കുറച്ചിരുന്നു.
കഴിഞ്ഞ വർഷംവരെ 84 സെന്റി മീറ്റർ ആയിരുന്ന ഹർഡിലിന്റെ ഉയരം ഇത്തവണ 76 ആക്കിയാണ് കുറച്ചത്. ഷോട്ട്പുട്ട്, ഹാമർത്രോയിലുപയോഗിക്കുന്ന ഹാമർ ഉൾപ്പെടെയുള്ളവയുടെ തൂക്കത്തിലും മാറ്റംവരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നലെ കുറിക്കപ്പെട്ട സമയം പുതിയ രീതിയിലേക്കു മാറ്റപ്പെട്ടതിനുശേഷമുള്ള മികച്ച സമയമായി പരിഗണിക്കും. അടുത്ത വർഷത്തെ മീറ്റിൽ ഇതായിരിക്കും റിക്കാർഡായി സ്വീകരിക്കപ്പെടുക എന്നു ചുരുക്കം.
റിക്കാർഡ് തോഴി
റിക്കാർഡുകളിൽനിന്ന് റിക്കാർഡുകളിലേക്ക് കുതിക്കുകയാണ് കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിനിയായ അപർണ റോയ്. കഴിഞ്ഞ നവംബറിൽ റാഞ്ചിയിൽനടന്ന 34-ാമത് ദേശീയ ജൂണിയർ അത്ലറ്റിക്സിൽ 100 മീറ്റർ ഹർഡിൽസിൽ റിക്കാർഡ് കുറിച്ച അപർണ ഇന്നലെ നാദിയാദിലും അതാർത്തിച്ചു. സ്വന്തം പേരിൽത്തന്നെയുള്ള സമയം തിരുത്തിയാണ് അപർണ ഓരോ മീറ്റിലും റിക്കാർഡ് ബുക്കിൽ മാറ്റം വരുത്തുന്നത്.
13.91 സെക്കൻഡിൽ ഇന്നലെ അപർണ ഹർഡിലുകൾ കടന്ന് ഫിനിഷിംഗ് ലൈൻ കടന്നു. എന്നാൽ, നവംബറിൽ റാഞ്ചിയിൽ കുറിച്ച 13.76 സെക്കൻഡ് തിരുത്താൻ അപർണയ്ക്കായില്ല. ഈ കുറവിനു നാദിയാദിലെ പ്രതികൂല കാലാവസ്ഥ കാരണമായി. എങ്കിലും, രണ്ടാം സ്ഥാനത്തെത്തിയ മഹാരാഷ്ട്രയുടെ മിഷേൽ ഫെർണാണ്ടസിനെ (14.21 സെക്കൻഡ്) ഏറെ പിന്നിലാക്കിയായിരുന്നു അപർണയുടെ ഫിനിഷിംഗ്.
സുവർണ സാന്ദ്ര
ഫീൽഡിൽനിന്നായിരുന്നു ഇന്നലെ കേരള അക്കൗണ്ടിൽ മറ്റൊരു സ്വർണം എത്തിയത്. ലോംഗ്ജംപിൽ 5.97 മീറ്റർ താണ്ടി സാന്ദ്ര ബാബു സ്വർണത്തിൽ മുത്തമിട്ടു. തമിഴ്നാടിന്റെ ബബിഷ (5.61 മീറ്റർ) വെള്ളിയും വെസ്റ്റ് ബംഗാളിന്റെ മൗമില മണ്ഡൽ (5.58 മീറ്റർ) വെങ്കലവും സ്വന്തമാക്കി.
4 x100 മീറ്റർ റിലേയിലൂടെയായിരുന്നു ഇന്നലത്തെ മൂന്നാം സ്വർണം. 47.58 സെക്കൻഡിൽ കേരളം സ്വർണം കരസ്ഥമാക്കി. തമിഴ്നാട് (47.67 സെക്കൻഡ്), മഹാരാഷ്ട്ര (49.22 സെക്കൻഡ്) എന്നിവ യഥാക്രമം വെള്ളിയും വെങ്കലവും നേടി. അപർണ റോയ്, ആൻസി സോജൻ, പി.ഡി. അഞ്ജലി, അലീന വർഗീസ് എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണം കൊണ്ടുവന്നത്. അപർണ റോയ് ഇതോടെ ഇരട്ട സ്വർണ നേട്ടത്തിലെത്തി.
മിന്നു, മേഘ, ശ്രീജ...
1500 മീറ്ററിൽ കേരളത്തിനായി മിന്നു പി. റോയ് വെള്ളി സ്വന്തമാക്കി. 4:45.08 സെക്കൻഡിലാണ് മിന്നു രണ്ടാം സ്ഥാനം നേടിയത്. ഉത്തരാഖണ്ഡിന്റെ അങ്കിലയ്ക്കാണ് (4:42.47 സെക്കൻഡ്) സ്വർണം.
ഷോട്ട്പുട്ടിൽ മേഘ മറിയം മാത്യു ത്രോ ഇനങ്ങളിൽനിന്നുള്ള ആദ്യ മെഡൽ കേരളത്തിന്റെ അക്കൗണ്ടിൽ എത്തിച്ചു. 13.63 മീറ്റർ കണ്ടെത്തിയ മേഘ വെങ്കലം സ്വന്തമാക്കി. മഹാരാഷ്ട്രയുടെ പൂർണ റാവുറാണെ (15.76 മീറ്റർ) സ്വർണവും ഹരിയാനയുടെ യോഗില (15.42 മീറ്റർ) വെള്ളിയും നേടി.
3000 മീറ്റർ നടത്തത്തിൽ സി.കെ. ശ്രീജയും വെങ്കലം സ്വന്തമാക്കി. 14:51.97 സെക്കൻഡിലായിരുന്നു ശ്രീജ വെങ്കലമണിഞ്ഞത്. ഗുജറാത്തിന്റെ ജ്യോതിക്കാണ് (14:32.42) ഈയിനത്തിൽ സ്വർണം.
ഹർഡിലും റിക്കാർഡും...
നൂറു മീറ്റർ ഹർഡിൽസിൽ 2017ൽ അപർണതന്നെ കുറിച്ച 14.25 സെക്കൻഡ് എന്ന റിക്കാർഡ് ഇന്നലെ നാദിയാദ് സ്പോർട്സ് കോംപ്ലക്സിൽ തിരുത്തപ്പെട്ടു. എന്നാൽ, അത് റിക്കാർഡായി പരിഗണിക്കപ്പെടില്ല. കാരണം, ഹർഡിലിന്റെ ഉയരം ഇത്തവണത്തെ മീറ്റിൽ കുറച്ചിരുന്നു.
കഴിഞ്ഞ വർഷംവരെ 84 സെന്റി മീറ്റർ ആയിരുന്ന ഹർഡിലിന്റെ ഉയരം ഇത്തവണ 76 ആക്കിയാണ് കുറച്ചത്. ഷോട്ട്പുട്ട്, ഹാമർത്രോയിലുപയോഗിക്കുന്ന ഹാമർ ഉൾപ്പെടെയുള്ളവയുടെ തൂക്കത്തിലും മാറ്റംവരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നലെ കുറിക്കപ്പെട്ട സമയം പുതിയ രീതിയിലേക്കു മാറ്റപ്പെട്ടതിനുശേഷമുള്ള മികച്ച സമയമായി പരിഗണിക്കും. അടുത്ത വർഷത്തെ മീറ്റിൽ ഇതായിരിക്കും റിക്കാർഡായി സ്വീകരിക്കപ്പെടുക എന്നു ചുരുക്കം.