ഹാമില്ട്ടന്: വീണ്ടും ധോണിയുടെ അതിവേഗ സ്റ്റംപിംഗ്്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യിലാണ് ധോണി സ്റ്റംപിംഗിലെ തന്റെ മിന്നല്‍വേഗം ഒരിക്കല്‍ കൂടി പുറത്തെടുത്തത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെ പുറത്താക്കാനായിരുന്നു ഈ സ്റ്റംപിംഗ്.
കുല്‍ദീപ് യാദവിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ വിക്കറ്റ്. 0.099 സെക്കന്‍ഡിനുള്ളില്‍ ധോണി, സീഫര്‍ട്ടിന്റെ ബെയ്ൽ ഇളക്കി. ഫീല്‍ഡ് അമ്പയര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് തേഡ് അമ്പയറാണ് ഔട്ട് വിധിച്ചത്.
300 ട്വന്റി-20 കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും ധോണി ഇന്നലെ സ്വന്തമാക്കി. 300 ട്വന്റി-20 മത്സരം കളിക്കുന്നവരുടെ പട്ടികയില്‍ 12-ാമനാണ് ധോണി. ഇംഗ്ലണ്ടിന്റെ ലൂക്് റൈറ്റിനൊപ്പമാണ് ധോണി. 446 ട്വന്റി-20 മത്സരമുള്ള വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ ഒന്നാമത്.
രോഹിത് ശര്‍മ (298), സുരേഷ് റെയ്ന (296), ദിനേഷ് കാര്‍ത്തിക് (260) എന്നിവരാണ് ട്വന്റി-20 മത്സരങ്ങളുടെ എണ്ണത്തിൽ ധോണിക്കു പിന്നിലുള്ള ഇന്ത്യൻ താരങ്ങൾ.
കുല്‍ദീപ് യാദവിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ വിക്കറ്റ്. 0.099 സെക്കന്‍ഡിനുള്ളില്‍ ധോണി, സീഫര്‍ട്ടിന്റെ ബെയ്ൽ ഇളക്കി. ഫീല്‍ഡ് അമ്പയര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് തേഡ് അമ്പയറാണ് ഔട്ട് വിധിച്ചത്.
300 ട്വന്റി-20 കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും ധോണി ഇന്നലെ സ്വന്തമാക്കി. 300 ട്വന്റി-20 മത്സരം കളിക്കുന്നവരുടെ പട്ടികയില്‍ 12-ാമനാണ് ധോണി. ഇംഗ്ലണ്ടിന്റെ ലൂക്് റൈറ്റിനൊപ്പമാണ് ധോണി. 446 ട്വന്റി-20 മത്സരമുള്ള വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ ഒന്നാമത്.
രോഹിത് ശര്‍മ (298), സുരേഷ് റെയ്ന (296), ദിനേഷ് കാര്‍ത്തിക് (260) എന്നിവരാണ് ട്വന്റി-20 മത്സരങ്ങളുടെ എണ്ണത്തിൽ ധോണിക്കു പിന്നിലുള്ള ഇന്ത്യൻ താരങ്ങൾ.