പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകളും ഊഹാപോഹങ്ങളും സജീവമായിരിക്കുകയാണ്. വിജയസാധ്യതയായിരിക്കണം എല്ലാ പാർട്ടികളും സ്ഥാനാർഥികളുടെ പ്രഥമ യോഗ്യതയായി പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സജീവ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും പുറത്തു പാർട്ടിക്കൂറ് പുറമേ പ്രകടിപ്പിക്കാത്ത സ്വതന്ത്രർക്കും ഡിമാൻഡുണ്ട്. സ്വതന്ത്രരെ പരിഗണിക്കുന്പോൾ കലാ- സാംസ്കാരിക രംഗങ്ങളിലെ അതിപ്രശസ്തർക്കാണു പ്രഥമ സ്ഥാനം. സെലിബ്രിറ്റികളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ പല പാർട്ടികളും ദീർഘകാലമായി ശ്രമിക്കുന്നുണ്ട്. അവരെ പ്രീണിപ്പിക്കാൻ പാർട്ടികൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. സാധാരണക്കാരുടെ പ്രീണനം ഏറെയൊന്നും ഇഷ്ടപ്പെടാത്ത പല സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാരുടെ പ്രീണനം വളരെ രുചികരമാണ്.
സെലിബ്രിറ്റികളെ സ്ഥാനാർഥികളാക്കാൻ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കൊണ്ടുപിടിച്ച മത്സരം നടക്കുകയാണ്. സിനിമാക്കാരെ സ്ഥാനാർഥികളാക്കാനാണു മിക്കവർക്കും കന്പം. കായികതാരങ്ങൾക്കും ഡിമാൻഡ് കുറവല്ല. ന്യായാധിപന്മാർ, സിവിൽ സർവീസിൽ ഉന്നത സ്ഥാനം വഹിച്ചവർ, വ്യവസായികൾ തുടങ്ങിയവരും പരിഗണനയിലുണ്ട്. ഇവർരൊക്കെ സ്വന്തംനിലയിൽ ജീവിക്കാൻ വകയുള്ളവരാണ്. ജനങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സമയം തീരെ കുറവുള്ളവരും. എങ്കിലും രാഷ്ട്രീയത്തിൽ കയറിയാൽ അതിന്റെ നേട്ടങ്ങളുണ്ടാകുമല്ലോ.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുൻനിര സിനിമാതാരങ്ങളാണു പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. കോമഡി പരിപാടികളിൽ പതിവായി പറയാറുള്ളൊരു സിനിമാ ഡയലോഗിന്റെ ചുവടുപിടിച്ച് ചില താരങ്ങൾ വരുമോ ഇല്ലയോ എന്ന ചർച്ച ചൂടുപിടിച്ചിരിക്കുന്നു. സമൂഹ മാധ്യമങ്ങളാണ് ഇത്തരം ചർച്ചകൾക്ക് എരിവു പകരുന്നത്. മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം ഗോസിപ്പുകൾ ഏറ്റെടുത്തുതുടങ്ങി. ഏതായാലും സെലിബ്രിറ്റികൾക്കു നല്ലകാലം. മത്സരിച്ചാലും ഇല്ലെങ്കിലും അവർ ചർച്ചകളുടെ വിഷയമാവുമല്ലോ. വരുമെന്നും വരില്ലെന്നും, മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും ഒക്കെ പറഞ്ഞ് അവർ ജനങ്ങളെ ഉദ്വേഗഭരിതരാക്കും. ജനങ്ങളുടെ പ്രതികരണം മനസിലാക്കാൻ ചില നന്പരുകളിടുന്നവരുമുണ്ട്.
സമൂഹത്തിനു നിസ്തുല സംഭാവനകൾ നൽകിയ ചില പ്രതിഭകളെ രാജ്യസഭാംഗങ്ങളായി രാഷ്ട്രപതി നാമനിർദേശം ചെയ്യാറുണ്ട്. അതതു കാലത്തെ കേന്ദ്രസർക്കാരാണ് ഇതിനുള്ള പട്ടിക തയാറാക്കി രാഷ്ട്രപതിക്കു സമർപ്പിക്കുന്നത്. സച്ചിൻ തെണ്ടുൽക്കർ, മേരി കോം, രേഖ, ജയപ്രദ, സുരേഷ് ഗോപി തുടങ്ങിയവർ ഇങ്ങനെ രാജ്യസഭയിലെത്തിയവരാണ്. പലരും പാർലമെന്റിൽ വളരെ കുറച്ചു സമ്മേളനങ്ങളിലേ പങ്കെടുക്കാറുള്ളൂ. പങ്കെടുത്താൽത്തന്നെ ചർച്ചകളിലൊന്നും സജീവമാകാറില്ല. രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ഒരു പ്രമുഖ കായികതാരത്തിന്റെ ഒരു വർഷത്തെ ഹാജർ മൂന്നു ശതമാനം മാത്രമായിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർ ഇല്ലെന്നല്ല, വളരെ ചുരുക്കമാണ്.
രാഷ്ട്രീയത്തിൽ താഴേത്തലം മുതൽ പ്രവർത്തിച്ചു വളർന്നുവന്നവർക്കു സ്ഥാനാർഥികളാകാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ടു വേണോ സെലിബ്രിറ്റികളെ മത്സരിപ്പിക്കാനെന്ന കാര്യം രാഷ്ട്രീയ പാർട്ടികൾ ആലോചിക്കട്ടെ. ഒരു നടനോടോ കായികതാരത്തോടോ ജനങ്ങൾക്കുള്ള ആരാധന മുതലെടുത്തു രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് അഭിലഷണീയമാണോ എന്ന ചോദ്യം പാർട്ടികൾക്കു പ്രശ്നമല്ലായിരിക്കാം. എന്നാൽ, സിനിമാക്കാർ വോട്ടു വാരുന്ന രീതി കേരളത്തിൽ അത്ര പ്രായോഗികമല്ല. മുരളിയെയും ലെനിൻ രാജേന്ദ്രനെയും പോലുള്ളവർ തെരഞ്ഞെടുപ്പു ഗോദായിൽ വന്നെങ്കിലും വിജയിച്ചില്ല. അവർ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിക്കൊണ്ടുതന്നെയാണു മത്സരിച്ചത്. എന്നാൽ, ഇപ്പോൾ പല സെലിബ്രിറ്റികളും തങ്ങളുടെ രാഷ്ട്രീയം മറച്ചുവച്ചു സ്വതന്ത്രരായാണു മത്സരിക്കാൻ താത്പര്യപ്പെടുന്നത്. കേരളത്തിൽ വേകാതിരുന്ന സിനിമാ പരിപ്പ് അടുത്തകാലത്തു കുറച്ചൊക്കെ വേകുന്നതായി കണ്ടതോടെ സിനിമാ സ്ഥാനാർഥികളെ പരീക്ഷിക്കുന്നതിന് ഇപ്പോൾ പാർട്ടികൾക്ക് മടിയില്ല. പക്ഷേ, ഇത്തരത്തിൽ കെട്ടിയിറക്കപ്പെടുന്ന സ്ഥാനാർഥികളെക്കൊണ്ടു ജനത്തിന് ഉപകാരമുണ്ടാകുമോ എന്നു കണ്ടറിയണം.
രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്നവരും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാവുന്നവരും സ്ഥാനാർഥികളായി വരുന്നതാണു പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. എതിർ പാർട്ടിയുടെ അനുഭാവികളിൽ കുറെപ്പേരുടെ വോട്ടുകൾ താരത്തിന്റെ കാന്തബലം കൊണ്ടു സ്വന്തം പെട്ടിയിലാക്കാൻ നടത്തുന്ന കളികൾ ജനാധിപത്യത്തിനു ചേരുന്നതല്ല. രാഷ്ട്രീയ കക്ഷികൾ സ്വന്തം നയങ്ങളും നിലപാടുകളും വ്യക്തമാക്കിക്കൊണ്ടു വോട്ടു പിടിക്കട്ടെ. കുറുക്കുവഴികൾ തേടുകയല്ല അവർ ചെയ്യേണ്ടത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനാർഥികളാകാൻ യോഗ്യതയുള്ളവർക്കു ക്ഷാമമില്ല. അവരിൽ ഏറ്റവും അർഹതയുള്ളവർക്ക് അവസരം നൽകുകയാണ് അഭിലഷണീയം.
സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തി വോട്ടു മറിക്കുന്ന തന്ത്രവും രാഷ്ട്രീയ കക്ഷികൾക്കുണ്ടല്ലോ. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ ചിലയിടങ്ങളിൽ വിജയസാധ്യത കുറവാണെന്നു കണ്ടാൽ സ്വതന്ത്രനെ മറ്റൊരു ചിഹ്നത്തിൽ മത്സരിപ്പിക്കും. ഇതിലൂടെ കുറെ വോട്ടർമാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിയും. എന്നാൽ, ഈ സ്വതന്ത്രർ ജയിച്ചുവന്നാൽ തങ്ങളെ സ്ഥാനാർഥിയാക്കിയ പാർട്ടിയുടെ നിർദേശങ്ങൾക്കു വിരുദ്ധമായി കടുകിട നീങ്ങാനാവില്ല. എങ്കിൽപ്പിന്നെ അവരെ പാർട്ടി സ്ഥാനാർഥിയായിത്തന്നെ മത്സരിപ്പിക്കുകയല്ലേ വേണ്ടത്?
വ്യക്തമായ നിലപാടുകളോടെ ജനങ്ങളെ അഭിമുഖീകരിക്കാനാണ് എല്ലാ രാഷ്ട്രീയ കക്ഷികളും തയാറാവേണ്ടത്. ഏതെങ്കിലും തരത്തിൽ വോട്ടുകൾ ചോർത്തിയെടുത്തു വിജയിക്കാനുള്ള സൂത്രപ്പണികൾക്കു മുതിരാതെ, നയങ്ങളും നിലപാടുകളും ജനങ്ങളോടു വ്യക്തമായി പറഞ്ഞു വോട്ടു തേടട്ടെ. "പാന്പാടി രാജന്മാരെ’ പാർലമെന്റിൽ ഇരുത്തണമെന്നുണ്ടെങ്കിൽ അതു രാജ്യസഭയിലേക്ക് ആകാമല്ലോ. പ്രവർത്തനപരിചയവും യോഗ്യതയുമുള്ളവരും ജനങ്ങളുടെ പ്രശ്നങ്ങളോടു താദാത്മ്യം പ്രാപിച്ചുകൊണ്ട് അവർക്കായി പ്രവർത്തിക്കുന്നവരും ലോക്സഭാ സ്ഥാനാർഥികളായി വരട്ടെ. ജനപ്രതിനിധികളാകുന്നത് ജനസേവനത്തിനുവേണ്ടിയായിരിക്കണം. പൂർണമായി ജനങ്ങൾക്കായി സമയം നീക്കിവയ്ക്കാൻ അവർക്കു കഴിയണം. സ്വന്തം നേട്ടങ്ങൾക്കായാണു പലരും ഇത്തരം സ്ഥാനങ്ങൾ നേടിയെടുക്കുന്നത് എന്നതു തികച്ചും ദൗർഭാഗ്യകരമാണ്, ജനദ്രോഹമാണ്. എംപിമാരും എംഎൽഎമാരും ആകാൻ മോഹിക്കുന്ന പണച്ചാക്കുകളെ സ്ഥാനാർഥികളാക്കി, അവർക്കു വോട്ടു ചെയ്യാൻ ജനങ്ങളെ നിർബന്ധിക്കുന്ന രീതി അവസാനിക്കണം. ജനങ്ങൾക്കുവേണ്ടിയാവണം ജനപ്രാതിനിധ്യം.
സെലിബ്രിറ്റികളെ സ്ഥാനാർഥികളാക്കാൻ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കൊണ്ടുപിടിച്ച മത്സരം നടക്കുകയാണ്. സിനിമാക്കാരെ സ്ഥാനാർഥികളാക്കാനാണു മിക്കവർക്കും കന്പം. കായികതാരങ്ങൾക്കും ഡിമാൻഡ് കുറവല്ല. ന്യായാധിപന്മാർ, സിവിൽ സർവീസിൽ ഉന്നത സ്ഥാനം വഹിച്ചവർ, വ്യവസായികൾ തുടങ്ങിയവരും പരിഗണനയിലുണ്ട്. ഇവർരൊക്കെ സ്വന്തംനിലയിൽ ജീവിക്കാൻ വകയുള്ളവരാണ്. ജനങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സമയം തീരെ കുറവുള്ളവരും. എങ്കിലും രാഷ്ട്രീയത്തിൽ കയറിയാൽ അതിന്റെ നേട്ടങ്ങളുണ്ടാകുമല്ലോ.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുൻനിര സിനിമാതാരങ്ങളാണു പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. കോമഡി പരിപാടികളിൽ പതിവായി പറയാറുള്ളൊരു സിനിമാ ഡയലോഗിന്റെ ചുവടുപിടിച്ച് ചില താരങ്ങൾ വരുമോ ഇല്ലയോ എന്ന ചർച്ച ചൂടുപിടിച്ചിരിക്കുന്നു. സമൂഹ മാധ്യമങ്ങളാണ് ഇത്തരം ചർച്ചകൾക്ക് എരിവു പകരുന്നത്. മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം ഗോസിപ്പുകൾ ഏറ്റെടുത്തുതുടങ്ങി. ഏതായാലും സെലിബ്രിറ്റികൾക്കു നല്ലകാലം. മത്സരിച്ചാലും ഇല്ലെങ്കിലും അവർ ചർച്ചകളുടെ വിഷയമാവുമല്ലോ. വരുമെന്നും വരില്ലെന്നും, മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും ഒക്കെ പറഞ്ഞ് അവർ ജനങ്ങളെ ഉദ്വേഗഭരിതരാക്കും. ജനങ്ങളുടെ പ്രതികരണം മനസിലാക്കാൻ ചില നന്പരുകളിടുന്നവരുമുണ്ട്.
സമൂഹത്തിനു നിസ്തുല സംഭാവനകൾ നൽകിയ ചില പ്രതിഭകളെ രാജ്യസഭാംഗങ്ങളായി രാഷ്ട്രപതി നാമനിർദേശം ചെയ്യാറുണ്ട്. അതതു കാലത്തെ കേന്ദ്രസർക്കാരാണ് ഇതിനുള്ള പട്ടിക തയാറാക്കി രാഷ്ട്രപതിക്കു സമർപ്പിക്കുന്നത്. സച്ചിൻ തെണ്ടുൽക്കർ, മേരി കോം, രേഖ, ജയപ്രദ, സുരേഷ് ഗോപി തുടങ്ങിയവർ ഇങ്ങനെ രാജ്യസഭയിലെത്തിയവരാണ്. പലരും പാർലമെന്റിൽ വളരെ കുറച്ചു സമ്മേളനങ്ങളിലേ പങ്കെടുക്കാറുള്ളൂ. പങ്കെടുത്താൽത്തന്നെ ചർച്ചകളിലൊന്നും സജീവമാകാറില്ല. രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ഒരു പ്രമുഖ കായികതാരത്തിന്റെ ഒരു വർഷത്തെ ഹാജർ മൂന്നു ശതമാനം മാത്രമായിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർ ഇല്ലെന്നല്ല, വളരെ ചുരുക്കമാണ്.
രാഷ്ട്രീയത്തിൽ താഴേത്തലം മുതൽ പ്രവർത്തിച്ചു വളർന്നുവന്നവർക്കു സ്ഥാനാർഥികളാകാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ടു വേണോ സെലിബ്രിറ്റികളെ മത്സരിപ്പിക്കാനെന്ന കാര്യം രാഷ്ട്രീയ പാർട്ടികൾ ആലോചിക്കട്ടെ. ഒരു നടനോടോ കായികതാരത്തോടോ ജനങ്ങൾക്കുള്ള ആരാധന മുതലെടുത്തു രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് അഭിലഷണീയമാണോ എന്ന ചോദ്യം പാർട്ടികൾക്കു പ്രശ്നമല്ലായിരിക്കാം. എന്നാൽ, സിനിമാക്കാർ വോട്ടു വാരുന്ന രീതി കേരളത്തിൽ അത്ര പ്രായോഗികമല്ല. മുരളിയെയും ലെനിൻ രാജേന്ദ്രനെയും പോലുള്ളവർ തെരഞ്ഞെടുപ്പു ഗോദായിൽ വന്നെങ്കിലും വിജയിച്ചില്ല. അവർ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിക്കൊണ്ടുതന്നെയാണു മത്സരിച്ചത്. എന്നാൽ, ഇപ്പോൾ പല സെലിബ്രിറ്റികളും തങ്ങളുടെ രാഷ്ട്രീയം മറച്ചുവച്ചു സ്വതന്ത്രരായാണു മത്സരിക്കാൻ താത്പര്യപ്പെടുന്നത്. കേരളത്തിൽ വേകാതിരുന്ന സിനിമാ പരിപ്പ് അടുത്തകാലത്തു കുറച്ചൊക്കെ വേകുന്നതായി കണ്ടതോടെ സിനിമാ സ്ഥാനാർഥികളെ പരീക്ഷിക്കുന്നതിന് ഇപ്പോൾ പാർട്ടികൾക്ക് മടിയില്ല. പക്ഷേ, ഇത്തരത്തിൽ കെട്ടിയിറക്കപ്പെടുന്ന സ്ഥാനാർഥികളെക്കൊണ്ടു ജനത്തിന് ഉപകാരമുണ്ടാകുമോ എന്നു കണ്ടറിയണം.
രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്നവരും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാവുന്നവരും സ്ഥാനാർഥികളായി വരുന്നതാണു പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. എതിർ പാർട്ടിയുടെ അനുഭാവികളിൽ കുറെപ്പേരുടെ വോട്ടുകൾ താരത്തിന്റെ കാന്തബലം കൊണ്ടു സ്വന്തം പെട്ടിയിലാക്കാൻ നടത്തുന്ന കളികൾ ജനാധിപത്യത്തിനു ചേരുന്നതല്ല. രാഷ്ട്രീയ കക്ഷികൾ സ്വന്തം നയങ്ങളും നിലപാടുകളും വ്യക്തമാക്കിക്കൊണ്ടു വോട്ടു പിടിക്കട്ടെ. കുറുക്കുവഴികൾ തേടുകയല്ല അവർ ചെയ്യേണ്ടത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനാർഥികളാകാൻ യോഗ്യതയുള്ളവർക്കു ക്ഷാമമില്ല. അവരിൽ ഏറ്റവും അർഹതയുള്ളവർക്ക് അവസരം നൽകുകയാണ് അഭിലഷണീയം.
സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തി വോട്ടു മറിക്കുന്ന തന്ത്രവും രാഷ്ട്രീയ കക്ഷികൾക്കുണ്ടല്ലോ. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ ചിലയിടങ്ങളിൽ വിജയസാധ്യത കുറവാണെന്നു കണ്ടാൽ സ്വതന്ത്രനെ മറ്റൊരു ചിഹ്നത്തിൽ മത്സരിപ്പിക്കും. ഇതിലൂടെ കുറെ വോട്ടർമാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിയും. എന്നാൽ, ഈ സ്വതന്ത്രർ ജയിച്ചുവന്നാൽ തങ്ങളെ സ്ഥാനാർഥിയാക്കിയ പാർട്ടിയുടെ നിർദേശങ്ങൾക്കു വിരുദ്ധമായി കടുകിട നീങ്ങാനാവില്ല. എങ്കിൽപ്പിന്നെ അവരെ പാർട്ടി സ്ഥാനാർഥിയായിത്തന്നെ മത്സരിപ്പിക്കുകയല്ലേ വേണ്ടത്?
വ്യക്തമായ നിലപാടുകളോടെ ജനങ്ങളെ അഭിമുഖീകരിക്കാനാണ് എല്ലാ രാഷ്ട്രീയ കക്ഷികളും തയാറാവേണ്ടത്. ഏതെങ്കിലും തരത്തിൽ വോട്ടുകൾ ചോർത്തിയെടുത്തു വിജയിക്കാനുള്ള സൂത്രപ്പണികൾക്കു മുതിരാതെ, നയങ്ങളും നിലപാടുകളും ജനങ്ങളോടു വ്യക്തമായി പറഞ്ഞു വോട്ടു തേടട്ടെ. "പാന്പാടി രാജന്മാരെ’ പാർലമെന്റിൽ ഇരുത്തണമെന്നുണ്ടെങ്കിൽ അതു രാജ്യസഭയിലേക്ക് ആകാമല്ലോ. പ്രവർത്തനപരിചയവും യോഗ്യതയുമുള്ളവരും ജനങ്ങളുടെ പ്രശ്നങ്ങളോടു താദാത്മ്യം പ്രാപിച്ചുകൊണ്ട് അവർക്കായി പ്രവർത്തിക്കുന്നവരും ലോക്സഭാ സ്ഥാനാർഥികളായി വരട്ടെ. ജനപ്രതിനിധികളാകുന്നത് ജനസേവനത്തിനുവേണ്ടിയായിരിക്കണം. പൂർണമായി ജനങ്ങൾക്കായി സമയം നീക്കിവയ്ക്കാൻ അവർക്കു കഴിയണം. സ്വന്തം നേട്ടങ്ങൾക്കായാണു പലരും ഇത്തരം സ്ഥാനങ്ങൾ നേടിയെടുക്കുന്നത് എന്നതു തികച്ചും ദൗർഭാഗ്യകരമാണ്, ജനദ്രോഹമാണ്. എംപിമാരും എംഎൽഎമാരും ആകാൻ മോഹിക്കുന്ന പണച്ചാക്കുകളെ സ്ഥാനാർഥികളാക്കി, അവർക്കു വോട്ടു ചെയ്യാൻ ജനങ്ങളെ നിർബന്ധിക്കുന്ന രീതി അവസാനിക്കണം. ജനങ്ങൾക്കുവേണ്ടിയാവണം ജനപ്രാതിനിധ്യം.