+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുണൈറ്റഡ് വിട്ട് ഫെലയ്നി ചൈനയിലേക്ക്

ബെൽജിയം ഫുട്ബോൾ താരം മൾവാൻ ഫെലയ്നി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് ചൈനയിലേക്ക്. ചൈനീസ് സൂപ്പർ ലീഗ് ക്ലബ
യുണൈറ്റഡ് വിട്ട് ഫെലയ്നി ചൈനയിലേക്ക്
ബെൽജിയം ഫുട്ബോൾ താരം മൾവാൻ ഫെലയ്നി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് ചൈനയിലേക്ക്. ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബായ ഷാൻഡോങ് ലുനെംഗിലേക്കാണ് ഫെലയ്നി കൂടുമാറിയത്. 98.22 കോടി രൂപയാണ് ട്രാൻസ്ഫർ തുക. 2013ലാണ് ഫെലയ്നി എവർട്ടണിൽനിന്ന് യുണൈറ്റഡിലെത്തിയത്.

ലുനെംഗുമായി മൂന്ന് വർഷത്തേക്കാണ് ബെൽജിയം മധ്യനിരത്താരം കരാറൊപ്പിട്ടത്. നികുതി ഒഴിവാക്കി 116.93 കോടി രൂപ വാർഷിക പ്രതിഫലമായി ക്ലബ് ഫെലയ്നിക്കു നല്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വേനലിൽ യുണൈറ്റഡുമായുള്ള കരാർ രണ്ട് വർഷത്തേക്കു കൂടി ഫെലയ്നി പുതുക്കിയിരുന്നു.

എന്നാൽ, ഇടക്കാല പരിശീലകനായി ഒലെ ഗണ്ണർ സോൾഷെയർ എത്തിയതോടെ താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇതോടെയാണ് ക്ലബ് വിടാനുള്ള തീരുമാനത്തിലെത്തിയത്.
177 മത്സരങ്ങളിൽനിന്ന് 22 ഗോൾ യുണൈറ്റഡിനായി ഫെലയ്നി നേടിയിട്ടുണ്ട്.