നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ഇന്ന്. നിലവിലെ ചാന്പ്യന്മാരായ വിദർഭയും കന്നിക്കിരീടം സ്വപ്നംകണ്ടെത്തുന്ന സൗരാഷ്ട്രയും തമ്മിലാണ് ഫൈനൽ പോരാട്ടം. ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പൂജാര x ഉമേഷ് യാദവ് പോരാട്ടത്തിനാണ് മത്സരം വേദിയാകുക.
പൂജാരയാണ് സൗരാഷ്ട്രയുടെ ബാറ്റിംഗ് നെടുംതൂണ്. ഉമേഷ് യാദവ് വിദർഭയുടെ ബൗളിംഗ് കുന്തമുനയും.
2012-13ലും 2015-16ലും ഫൈനലിൽ കടന്നെങ്കിലും സൗരാഷ്ട്രയ്ക്ക് കിരീടം നേടാൻ സാധിച്ചിട്ടില്ല. കന്നി ഫൈനലിൽ (2017-18) കിരീടം നേടി, തുടർച്ചയായ രണ്ടാം തവണയും കലാശപ്പോരാട്ടത്തിനെത്തുകയാണ് വിദർഭ.
പൂജാരയാണ് സൗരാഷ്ട്രയുടെ ബാറ്റിംഗ് നെടുംതൂണ്. ഉമേഷ് യാദവ് വിദർഭയുടെ ബൗളിംഗ് കുന്തമുനയും.
2012-13ലും 2015-16ലും ഫൈനലിൽ കടന്നെങ്കിലും സൗരാഷ്ട്രയ്ക്ക് കിരീടം നേടാൻ സാധിച്ചിട്ടില്ല. കന്നി ഫൈനലിൽ (2017-18) കിരീടം നേടി, തുടർച്ചയായ രണ്ടാം തവണയും കലാശപ്പോരാട്ടത്തിനെത്തുകയാണ് വിദർഭ.