+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂത്ത് അത്‌ലറ്റിക് മീറ്റിന് ഇന്നു തുടക്കം

തിരുവന്തപുരം: ഒളിന്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ഒൻപതാമത് സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. സംസ്ഥ
യൂത്ത് അത്‌ലറ്റിക് മീറ്റിന് ഇന്നു തുടക്കം
തിരുവന്തപുരം: ഒളിന്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ഒൻപതാമത് സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി നാനൂറോളം താരങ്ങൾ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന കായിക മാമാങ്കത്തിൽ അങ്കത്തിനിറങ്ങും.

യൂത്ത് ബോയ്സിന്‍റെ 10000 നടത്ത മത്സരത്തോടെയാണ് ട്രാക്ക് ഉണരുക. തുടർന്ന് പെണ്‍കുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിന് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം സാക്ഷ്യം വഹിക്കും.16 ഇനങ്ങളിൽ ഇന്ന് ഫൈനൽ നടക്കും. മീറ്റിലെ വേഗമേറിയ താരങ്ങളെ നിശ്ചയിക്കുന്ന 100 മീറ്റർ ഫൈനൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും.

ഏറ്റവും കൂടുതൽ താരങ്ങൾ പോരാട്ടത്തിന് ഇറങ്ങുന്നത് പാലക്കാട്ടു നിന്നുമാണ്. 51 താരങ്ങളാണ് പാലക്കാട്ടു നിന്നും അനന്തപുരിയിൽ പോരാട്ടത്തിനായി ഇറങ്ങുന്നത്. ആതിഥേയ ജില്ലയായ തിരുവനന്തപുരം 34 കൗമാര പ്രതിഭകളെയാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ശക്തമായ പോരാട്ടവീര്യം കാഴ്ചവയ്ക്കുന്ന എറണാകുളത്തിനായി മാറ്റുരയ്ക്കുന്നത് 32 താരങ്ങളാണ്.