മലപ്പുറം: ബിഎൻ മല്ലിക് അഖിലേന്ത്യ പോലീസ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പോലീസിനു ജയത്തുടക്കം. മറുപടിയില്ലാത്ത ഒരു ഗോളിന് സിക്കിമിനെ കേരള പോലീസ് പരാജയപ്പെടുത്തി. സിഐഎസ്എഫ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആർപിഎഫിനെയും ത്രിപുര നാലു ഗോളുകൾക്ക് ജമ്മു കാഷ്മീരിനെയും തോൽപിച്ചു.
ക്ലാരി ആർആർഎഫ് ഗ്രൗണ്ടിൽ മിസോറാം ഒന്പത് ഗോളുകൾക്കു രാജസ്ഥാൻ പോലീസിനെയും ആസാം റൈഫിൾസ് രണ്ട് ഗോളുകൾക്കു മധ്യപ്രദേശ് പോലീസിനെയും തോൽപിച്ചു. മിസോറമിലെ ലാൽറിംപുവ ഹാട്രിക് നേടി. ത്രിപുരയ്ക്ക് വേണ്ടി രവീന്ദ്ര ദബ്ബാർമയും അരിജിത് സിംഗ് ബറുവയും രണ്ട് ഗോൾ വീതം നേടി. മലപ്പുറത്തെ എംഎസ്പി മൈതാനിയിൽ നടന്ന മാർച്ച്പാസ്റ്റിൽ 37 പോലീസ് ഫുട്ബോൾ ടീമുകൾ അണിനിരന്നു. സീനിയർ എയർ സ്റ്റാഫ് ഓഫീസർ എയർ മാർഷൽ മാനവേന്ദ്രസിംഗ് (എവിഎസ്എം വിആർസി വിഎസ്എം) സല്യൂട്ട് സ്വീകരിച്ചു.
ക്ലാരി ആർആർഎഫ് ഗ്രൗണ്ടിൽ മിസോറാം ഒന്പത് ഗോളുകൾക്കു രാജസ്ഥാൻ പോലീസിനെയും ആസാം റൈഫിൾസ് രണ്ട് ഗോളുകൾക്കു മധ്യപ്രദേശ് പോലീസിനെയും തോൽപിച്ചു. മിസോറമിലെ ലാൽറിംപുവ ഹാട്രിക് നേടി. ത്രിപുരയ്ക്ക് വേണ്ടി രവീന്ദ്ര ദബ്ബാർമയും അരിജിത് സിംഗ് ബറുവയും രണ്ട് ഗോൾ വീതം നേടി. മലപ്പുറത്തെ എംഎസ്പി മൈതാനിയിൽ നടന്ന മാർച്ച്പാസ്റ്റിൽ 37 പോലീസ് ഫുട്ബോൾ ടീമുകൾ അണിനിരന്നു. സീനിയർ എയർ സ്റ്റാഫ് ഓഫീസർ എയർ മാർഷൽ മാനവേന്ദ്രസിംഗ് (എവിഎസ്എം വിആർസി വിഎസ്എം) സല്യൂട്ട് സ്വീകരിച്ചു.