ദുബായ്: ഇന്ത്യൻ താരം അന്പാട്ടി റായുഡുവിനെ പന്തെറിയുന്നതിൽനിന്ന് ഐസിസി വിലക്കി. സംംശയാസ്പദമായ ആക്ഷനെത്തുടർന്നാണിത്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഏകദിന പരന്പരയിലെ ആദ്യമത്സരത്തിനു ശേഷമായിരുന്നു റായുഡുവിന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതേത്തുടർന്ന് 14 ദിവസത്തിനുള്ളിൽ ബൗളിംഗ് ആക്ഷൻ പരിശോധനയ്ക്കു വിധേയനാകണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താരം പരിശോധനയ്ക്കു തയാറായില്ല. ഇതേത്തുടർന്നാണ് വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഐസിസിയുടെ ബൗളിംഗ് പരിശോധനയ്ക്കു വിധേയനായി അതിൽ വിജയിച്ചാൽ മാത്രമേ റായുഡുവിന് ഇനി രാജ്യാന്തര മത്സരങ്ങളിൽ പന്തെറിയാൻ കഴിയൂ.
ഇതേത്തുടർന്ന് 14 ദിവസത്തിനുള്ളിൽ ബൗളിംഗ് ആക്ഷൻ പരിശോധനയ്ക്കു വിധേയനാകണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താരം പരിശോധനയ്ക്കു തയാറായില്ല. ഇതേത്തുടർന്നാണ് വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഐസിസിയുടെ ബൗളിംഗ് പരിശോധനയ്ക്കു വിധേയനായി അതിൽ വിജയിച്ചാൽ മാത്രമേ റായുഡുവിന് ഇനി രാജ്യാന്തര മത്സരങ്ങളിൽ പന്തെറിയാൻ കഴിയൂ.