+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെറീന പുറത്ത്; ജോക്കോവിച്ച് സെമിയിൽ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ വന്‍ അട്ടിമറി. കിരീട പ്രതീക്ഷയായിരുന്ന സെറീന വില്യംസിനെ തകര്‍ത്ത് കരോളിന പ്ലീഷ്‌കോവ സെമി ഫൈനലിലെത്തി. ന
സെറീന പുറത്ത്; ജോക്കോവിച്ച് സെമിയിൽ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ വന്‍ അട്ടിമറി. കിരീട പ്രതീക്ഷയായിരുന്ന സെറീന വില്യംസിനെ തകര്‍ത്ത് കരോളിന പ്ലീഷ്‌കോവ സെമി ഫൈനലിലെത്തി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തോല്‍വിയുടെ വക്കില്‍നിന്ന് അപ്രതീക്ഷിത പ്രകടനം നടത്തിയാണ് ചെക് റിപ്പബ്ലിക് താരം 6-4, 4-6, 7-5ന് ജയിച്ച് സെമിയിലെത്തിയത്.

24-ാം ഗ്രാന്‍സ്‌ലാം തേടിയെത്തിയ അമേരിക്കയുടെ സെറീന പ്ലീഷ്‌കോവയ്ക്കുമുന്നിൽ അടിയറവച്ചു. സെമിയില്‍ നവോമി ഒസാകയാണ് പ്ലീഷ്‌കോവയുടെ എതിരാളി. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഏഴാം തവണയും പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോക്കോവിച്ചിന്‍റെ എതിരാളി കെയ് നിഷികോരി പരിക്കേറ്റ് പിന്മാറുകയായിരുന്നു. 6-1, 4-1ന് പിന്നില്‍നില്‍ക്കുമ്പോഴാണ് നിഷികോരി പിന്മാറിയത്. സെമിയില്‍ ജോക്കോവിച്ച് ഫ്രാന്‍സിന്‍റെ ലൂകാസ് പൗളിയുമായി ഏറ്റുമുട്ടും. 2010ല്‍ ജോ വില്‍ഫ്രഡ് സോംഗ സെമിയിലെത്തിയശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ സെമിയിലെത്തുന്നത്.

ഇന്നു നടക്കുന്ന പുരുഷ സിംഗിള്‍സ് സെമിയില്‍ ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും.