കൊച്ചിയിൽ മുനന്പത്തുനിന്നു സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇരുനൂറിലേറെപ്പേരെ ചെറിയ കപ്പലിൽ വിദേശത്തേക്കു കടത്തിയെന്നു സംശയിക്കുന്നു. ഇതിൽ വാസ്തവമുണ്ടെങ്കിൽ, ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കേരളം വേദിയാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടണം. ഇതിനുമുന്പും കേരളത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു വാർത്തകൾ ഉണ്ടായിട്ടുണ്ട്. ഐഎസ് പോലുള്ള ഭീകരസംഘടനകളിൽ പ്രവർത്തിക്കുന്നതിനായി കേരളത്തിൽനിന്നു യുവാക്കളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർക്കു വിദേശത്തുവച്ചു ജീവൻ നഷ്ടപ്പെട്ടതായും പിന്നീടു വാർത്ത വന്നു. ഈയിടെ മുനന്പം കേന്ദ്രമായി നടന്നുവെന്നു കരുതുന്ന മനുഷ്യക്കടത്ത് അത്തരത്തിലുള്ളതായി തോന്നുന്നില്ലെങ്കിലും അതും ഗൗരവതരമായൊരു സാഹചര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
വൻതോതിൽ ആളുകളെ ചെറിയ കപ്പലുകളിൽ വിദൂര രാജ്യങ്ങളിലേക്കു കടത്താനുള്ള ശ്രമമായാണിതു സംശയിക്കപ്പെടുന്നത്. ഓസ്ട്രേലിയയും ന്യൂസിലൻഡും മറ്റുമാണത്രേ ഇതിൽ ലക്ഷ്യമിടുന്ന രാജ്യങ്ങൾ. ഇങ്ങനെ കടൽ താണ്ടുന്നവരിൽ കൂടുതലും ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയ തമിഴ് വംശജരാണെന്നു പറയപ്പെടുന്നു. ഇക്കൂട്ടത്തിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
ആഭ്യന്തര കലാപങ്ങളും സാന്പത്തിക പ്രശ്നങ്ങളും മൂലം ജീവിതം ദുസ്സഹമായ രാജ്യങ്ങളിൽനിന്നു മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ള വിദേശരാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്ന നിരവധിപേരുണ്ട്. സിറിയയിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും നിന്നുള്ള അഭയാർഥിപ്രവാഹം അന്താരാഷ്ട്ര പ്രശ്നമായി വളർന്നിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളും അഭയാർഥികളെ സ്വീകരിക്കാൻ മടിച്ചു.
അഭയാർഥികളോട് അനുകൂല നിലപാടു സ്വീകരിച്ച ജർമൻ ചാൻസലർ ആംഗല മെർക്കലിനു സ്വന്തം നാട്ടുകാരിൽനിന്ന് എതിർപ്പ് നേരിടേണ്ടിവന്നു. അഭയാർഥികളോടു കരുണ കാട്ടാൻ ഫ്രാൻസിസ് മാർപാപ്പയെപ്പോലുള്ളവർ ലോകനേതാക്കളോട് അഭ്യർഥിച്ചു. ഈ അഭയാർഥിപ്രവാഹത്തിൽനിന്നു വ്യത്യസ്തമാണ് ഇന്ത്യയിൽനിന്ന് ഇപ്പോൾ നടക്കുന്നതായി സംശയിക്കുന്ന മനുഷ്യക്കടത്ത്. ഇതൊരു വലിയ മാഫിയ ബിസിനസായിരിക്കണം. പ്രാദേശികമായി സ്വാധീനമുള്ളവരാണ് ഇത്തരം കടത്തിനു പിന്നിലുള്ളതെന്നു സംശയിക്കണം. രാജ്യസുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയും ഇതിലൂടെ വെളിപ്പെടുന്നു.
അന്പതു പേർക്കായുള്ള ഒരു കൊച്ചു ബോട്ടിൽ ഇരുനൂറോളം പേർ ഒരാഴ്ച മുന്പു മുനന്പത്തുനിന്നു പുറപ്പെട്ടുവെന്നാണു വാർത്ത. ഇവർ ഇന്ത്യൻ സമുദ്രാതിർത്തി കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. യാത്രികരുടെ ലക്ഷ്യം ഓസ്ട്രേലിയയോ ന്യൂസിലൻഡോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. കടത്തു സംബന്ധിച്ചു ദേശീയ ഏജൻസികളും ഊർജിതമായ അന്വേഷണം ആരംഭിച്ചു. അന്തർദേശീയ ഏജൻസികളുടെ സഹകരണം തേടിയിട്ടുമുണ്ട്.
ന്യൂസിലൻഡിലേക്കുള്ള യാത്രയ്ക്ക് അന്പതു ദിവസത്തോളമെടുക്കും. അതുകൊണ്ട് ഇന്തോനേഷ്യപോലെ ഏതെങ്കിലും രാജ്യത്ത് ഇവർ അടുക്കാനിടയുണ്ടെന്ന് അന്വേഷകർ കരുതുന്നു. മനുഷ്യക്കടത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്നു സംശയിക്കുന്ന ചിലരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനും അന്വേഷണ ഏജൻസികൾക്കും ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പല അവികസിത, ഏകാധിപത്യ രാജ്യങ്ങളിലുംനിന്നു രക്ഷപ്പെടാൻ ധാരാളംപേർ ശ്രമിക്കുന്നുണ്ട്. അവിടങ്ങളിൽ ജീവിതം ദുസ്സഹമായതും കുറെക്കൂടി മെച്ചപ്പെട്ട ജീവിതസാഹചര്യം ലക്ഷ്യരാജ്യങ്ങളിൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതുമാണു പലരെയും ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഇത്രയും വെല്ലുവിളികൾ നിറഞ്ഞ യാത്ര തെരഞ്ഞെടുക്കുന്നത് അവർക്കു ജീവിക്കാൻ മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണെന്ന ദാരുണ വസ്തുത വിസ്മരിക്കുകവയ്യ. ഇന്ത്യയിലെത്തിയ ശേഷം ഇവിടെനിന്നു കടൽമാർഗം ഏതെങ്കിലും വികസിത രാജ്യത്തേക്കു കടക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. ഇവരിൽ നല്ലൊരു പങ്കും ശ്രീലങ്കൻ തമിഴ് വംശജരാണ്. ഒരുകാലത്തു ശ്രീലങ്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിൽ തമിഴ് വംശജർ ഉയർത്തിയ വെല്ലുവിളി മഹീന്ദ രാജപക്സെ ഉരുക്കുമുഷ്ടികൊണ്ട് അമർത്തിയെങ്കിലും അവരുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അവിടെനിന്നു പലായനം ചെയ്യാൻ പലരും ആഗ്രഹിക്കുന്നു. അനധികൃതമായാണ് ഇവരിലേറെപ്പേരും ഇന്ത്യയിലെത്തുന്നത്. ഇവിടെനിന്ന് ഇടനിലക്കാർ വഴി വിദേശത്തേക്കു കടക്കാമെന്നാണ് അവരുടെ പ്രതീക്ഷ. കുറെക്കാലമായി ഇത്തരം കടത്തു നടക്കുന്നുണ്ടായിരിക്കാം.
കേരളത്തിൽനിന്നു ലൈംഗിക ലക്ഷ്യത്തോടെയുള്ള മനുഷ്യക്കടത്തു നടക്കുന്നുണ്ടെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഏതാനും നാൾ മുന്പു പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നുണ്ടെന്നാണു കണക്ക്. ഇതിൽ 71 ശതമാനം പേർ പെൺകുട്ടികളാണെന്നു കമ്മീഷൻ അംഗമായ സുഷമ സാഹു പറഞ്ഞു. കേരളത്തിൽ 2015ൽ 14 സ്ത്രീകളെയാണു കാണാതായതെങ്കിൽ 2016ൽ 176 സ്ത്രീകളെ കാണാതായി. ഇതെല്ലാം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളാകണമെന്നില്ല. ആസാം, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലായിരുന്നു മനുഷ്യക്കടത്തു കൂടുതലായുണ്ടായിരുന്നത്.
സ്ത്രീകളും കുട്ടികളും കാണാതാകുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാമെങ്കിലും മനുഷ്യക്കടത്തിനായി തട്ടിക്കൊണ്ടുപോകപ്പെടുന്നവരുമുണ്ടാകാം. സ്ത്രീകളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ചും പ്രീണിപ്പിച്ചുമൊക്കെയാവും തട്ടിക്കൊണ്ടുപോകുന്നത്. അനധികൃതമായി ഓസ്ട്രേലിയയിലേക്കു കടക്കാൻ ശ്രമിച്ചതിനു പത്തു ശ്രീലങ്കൻ തമിഴ് വംശജരെ മുന്പൊരിക്കൽ ആലുവയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടത്തുകാർ തങ്ങളിൽനിന്ന് ഒന്നരലക്ഷം രൂപ വാങ്ങിയതായി അവർ വെളിപ്പെടുത്തി. വൻതുക വാങ്ങിയശേഷം അഭയാർഥികളെ കബളിപ്പിക്കുന്ന ഏജന്റുമാരുമുണ്ട്.
വിമാനത്താവളങ്ങളിലൂടെ അനധികൃത മനുഷ്യക്കടത്തു നടത്തുന്നത് മുന്പു വലിയ വാർത്തയായിരുന്നു. നെടുന്പാശേരി വിമാനത്താവളത്തിലെ മനുഷ്യക്കടത്തു സംബന്ധിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഈ കേസിൽ അന്വേഷണം മരവിപ്പിക്കാൻ ഉന്നത സമ്മർദം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ മുനന്പം കേസിലും പണവും സ്വാധീനവുമുള്ളവരുടെ ഇടപെടൽ സംശയിക്കുന്നുണ്ട്. രാജ്യത്തിന്റെ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ ദുർബലമെന്നു കരുതേണ്ട അവസ്ഥയാണ്. അനധികൃതമായി രാജ്യത്തേക്കു കടക്കുന്നതും പുറത്തേക്കു പോകുന്നതും ശിക്ഷയർഹിക്കുന്ന കുറ്റമാണ്. എന്നാൽ ജീവൻ പണയംവച്ചുള്ള സാഹസത്തിന് ആളുകളെ പ്രേരിപ്പിക്കുന്ന ജീവിതസാഹചര്യം ലോകമനഃസാക്ഷിയെ ഉണർത്തണം.
വൻതോതിൽ ആളുകളെ ചെറിയ കപ്പലുകളിൽ വിദൂര രാജ്യങ്ങളിലേക്കു കടത്താനുള്ള ശ്രമമായാണിതു സംശയിക്കപ്പെടുന്നത്. ഓസ്ട്രേലിയയും ന്യൂസിലൻഡും മറ്റുമാണത്രേ ഇതിൽ ലക്ഷ്യമിടുന്ന രാജ്യങ്ങൾ. ഇങ്ങനെ കടൽ താണ്ടുന്നവരിൽ കൂടുതലും ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയ തമിഴ് വംശജരാണെന്നു പറയപ്പെടുന്നു. ഇക്കൂട്ടത്തിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
ആഭ്യന്തര കലാപങ്ങളും സാന്പത്തിക പ്രശ്നങ്ങളും മൂലം ജീവിതം ദുസ്സഹമായ രാജ്യങ്ങളിൽനിന്നു മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ള വിദേശരാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്ന നിരവധിപേരുണ്ട്. സിറിയയിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും നിന്നുള്ള അഭയാർഥിപ്രവാഹം അന്താരാഷ്ട്ര പ്രശ്നമായി വളർന്നിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളും അഭയാർഥികളെ സ്വീകരിക്കാൻ മടിച്ചു.
അഭയാർഥികളോട് അനുകൂല നിലപാടു സ്വീകരിച്ച ജർമൻ ചാൻസലർ ആംഗല മെർക്കലിനു സ്വന്തം നാട്ടുകാരിൽനിന്ന് എതിർപ്പ് നേരിടേണ്ടിവന്നു. അഭയാർഥികളോടു കരുണ കാട്ടാൻ ഫ്രാൻസിസ് മാർപാപ്പയെപ്പോലുള്ളവർ ലോകനേതാക്കളോട് അഭ്യർഥിച്ചു. ഈ അഭയാർഥിപ്രവാഹത്തിൽനിന്നു വ്യത്യസ്തമാണ് ഇന്ത്യയിൽനിന്ന് ഇപ്പോൾ നടക്കുന്നതായി സംശയിക്കുന്ന മനുഷ്യക്കടത്ത്. ഇതൊരു വലിയ മാഫിയ ബിസിനസായിരിക്കണം. പ്രാദേശികമായി സ്വാധീനമുള്ളവരാണ് ഇത്തരം കടത്തിനു പിന്നിലുള്ളതെന്നു സംശയിക്കണം. രാജ്യസുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയും ഇതിലൂടെ വെളിപ്പെടുന്നു.
അന്പതു പേർക്കായുള്ള ഒരു കൊച്ചു ബോട്ടിൽ ഇരുനൂറോളം പേർ ഒരാഴ്ച മുന്പു മുനന്പത്തുനിന്നു പുറപ്പെട്ടുവെന്നാണു വാർത്ത. ഇവർ ഇന്ത്യൻ സമുദ്രാതിർത്തി കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. യാത്രികരുടെ ലക്ഷ്യം ഓസ്ട്രേലിയയോ ന്യൂസിലൻഡോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. കടത്തു സംബന്ധിച്ചു ദേശീയ ഏജൻസികളും ഊർജിതമായ അന്വേഷണം ആരംഭിച്ചു. അന്തർദേശീയ ഏജൻസികളുടെ സഹകരണം തേടിയിട്ടുമുണ്ട്.
ന്യൂസിലൻഡിലേക്കുള്ള യാത്രയ്ക്ക് അന്പതു ദിവസത്തോളമെടുക്കും. അതുകൊണ്ട് ഇന്തോനേഷ്യപോലെ ഏതെങ്കിലും രാജ്യത്ത് ഇവർ അടുക്കാനിടയുണ്ടെന്ന് അന്വേഷകർ കരുതുന്നു. മനുഷ്യക്കടത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്നു സംശയിക്കുന്ന ചിലരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനും അന്വേഷണ ഏജൻസികൾക്കും ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പല അവികസിത, ഏകാധിപത്യ രാജ്യങ്ങളിലുംനിന്നു രക്ഷപ്പെടാൻ ധാരാളംപേർ ശ്രമിക്കുന്നുണ്ട്. അവിടങ്ങളിൽ ജീവിതം ദുസ്സഹമായതും കുറെക്കൂടി മെച്ചപ്പെട്ട ജീവിതസാഹചര്യം ലക്ഷ്യരാജ്യങ്ങളിൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതുമാണു പലരെയും ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഇത്രയും വെല്ലുവിളികൾ നിറഞ്ഞ യാത്ര തെരഞ്ഞെടുക്കുന്നത് അവർക്കു ജീവിക്കാൻ മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണെന്ന ദാരുണ വസ്തുത വിസ്മരിക്കുകവയ്യ. ഇന്ത്യയിലെത്തിയ ശേഷം ഇവിടെനിന്നു കടൽമാർഗം ഏതെങ്കിലും വികസിത രാജ്യത്തേക്കു കടക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. ഇവരിൽ നല്ലൊരു പങ്കും ശ്രീലങ്കൻ തമിഴ് വംശജരാണ്. ഒരുകാലത്തു ശ്രീലങ്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിൽ തമിഴ് വംശജർ ഉയർത്തിയ വെല്ലുവിളി മഹീന്ദ രാജപക്സെ ഉരുക്കുമുഷ്ടികൊണ്ട് അമർത്തിയെങ്കിലും അവരുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അവിടെനിന്നു പലായനം ചെയ്യാൻ പലരും ആഗ്രഹിക്കുന്നു. അനധികൃതമായാണ് ഇവരിലേറെപ്പേരും ഇന്ത്യയിലെത്തുന്നത്. ഇവിടെനിന്ന് ഇടനിലക്കാർ വഴി വിദേശത്തേക്കു കടക്കാമെന്നാണ് അവരുടെ പ്രതീക്ഷ. കുറെക്കാലമായി ഇത്തരം കടത്തു നടക്കുന്നുണ്ടായിരിക്കാം.
കേരളത്തിൽനിന്നു ലൈംഗിക ലക്ഷ്യത്തോടെയുള്ള മനുഷ്യക്കടത്തു നടക്കുന്നുണ്ടെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഏതാനും നാൾ മുന്പു പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നുണ്ടെന്നാണു കണക്ക്. ഇതിൽ 71 ശതമാനം പേർ പെൺകുട്ടികളാണെന്നു കമ്മീഷൻ അംഗമായ സുഷമ സാഹു പറഞ്ഞു. കേരളത്തിൽ 2015ൽ 14 സ്ത്രീകളെയാണു കാണാതായതെങ്കിൽ 2016ൽ 176 സ്ത്രീകളെ കാണാതായി. ഇതെല്ലാം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളാകണമെന്നില്ല. ആസാം, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലായിരുന്നു മനുഷ്യക്കടത്തു കൂടുതലായുണ്ടായിരുന്നത്.
സ്ത്രീകളും കുട്ടികളും കാണാതാകുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാമെങ്കിലും മനുഷ്യക്കടത്തിനായി തട്ടിക്കൊണ്ടുപോകപ്പെടുന്നവരുമുണ്ടാകാം. സ്ത്രീകളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ചും പ്രീണിപ്പിച്ചുമൊക്കെയാവും തട്ടിക്കൊണ്ടുപോകുന്നത്. അനധികൃതമായി ഓസ്ട്രേലിയയിലേക്കു കടക്കാൻ ശ്രമിച്ചതിനു പത്തു ശ്രീലങ്കൻ തമിഴ് വംശജരെ മുന്പൊരിക്കൽ ആലുവയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടത്തുകാർ തങ്ങളിൽനിന്ന് ഒന്നരലക്ഷം രൂപ വാങ്ങിയതായി അവർ വെളിപ്പെടുത്തി. വൻതുക വാങ്ങിയശേഷം അഭയാർഥികളെ കബളിപ്പിക്കുന്ന ഏജന്റുമാരുമുണ്ട്.
വിമാനത്താവളങ്ങളിലൂടെ അനധികൃത മനുഷ്യക്കടത്തു നടത്തുന്നത് മുന്പു വലിയ വാർത്തയായിരുന്നു. നെടുന്പാശേരി വിമാനത്താവളത്തിലെ മനുഷ്യക്കടത്തു സംബന്ധിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഈ കേസിൽ അന്വേഷണം മരവിപ്പിക്കാൻ ഉന്നത സമ്മർദം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ മുനന്പം കേസിലും പണവും സ്വാധീനവുമുള്ളവരുടെ ഇടപെടൽ സംശയിക്കുന്നുണ്ട്. രാജ്യത്തിന്റെ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ ദുർബലമെന്നു കരുതേണ്ട അവസ്ഥയാണ്. അനധികൃതമായി രാജ്യത്തേക്കു കടക്കുന്നതും പുറത്തേക്കു പോകുന്നതും ശിക്ഷയർഹിക്കുന്ന കുറ്റമാണ്. എന്നാൽ ജീവൻ പണയംവച്ചുള്ള സാഹസത്തിന് ആളുകളെ പ്രേരിപ്പിക്കുന്ന ജീവിതസാഹചര്യം ലോകമനഃസാക്ഷിയെ ഉണർത്തണം.