രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനൽ ലൈനപ്പ് വ്യക്തമായി. ചരിത്രത്തിലാദ്യമായി സെമിയിൽ പ്രവേശിച്ച കേരളത്തിന്റെ എതിരാളി നിലവിലെ ചാന്പ്യന്മാരായ വിദർഭയാണ്. മറ്റൊരു സെമിയിൽ മുൻ ചാന്പ്യന്മാരായ കർണാടകയും സൗരാഷ്ട്രയും ഏറ്റുമുട്ടും. 24 മുതൽ 28വരെയാണ് സെമി പോരാട്ടം.
കേരളം-വിദർഭ പോരാട്ടം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. കർണാടക - സൗരാഷ്ട്ര പോരാട്ടം ബംഗളൂരുവിലാണ്. മൂന്ന് ദിവസം മാത്രം നീണ്ട പോരാട്ടത്തിൽ ഗുജറാത്തിനെ 113 റണ്‍സിനു കീഴടക്കിയാണ് കേരളം തങ്ങളുടെ കന്നി സെമിപ്രവേശനം സാധ്യമാക്കിയത്. ഉത്തരാഖണ്ഡിനെ ഇന്നിംഗ്സിനും 115 റണ്‍സിനും കീഴടക്കിയാണ് വിദർഭ സെമിയിൽ ഇടംപിടിച്ചത്. രാജസ്ഥാനെ ആറു വിക്കറ്റിനു കീഴടക്കി കർണാടകയും ഉത്തർപ്രദേശിനെ ആറു വിക്കറ്റിനു മറികടന്ന് സൗരാഷ്ട്രയും അവസാന നാലിൽ ഇടംപിടിച്ചു.
372 റിക്കാർഡ് ചേസിംഗ്
ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേശ് ഉയർത്തിയ 372 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് ജയിച്ചതോടെ സൗരാഷ്ട്ര, രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ ഇടം നേടി. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്. 67 റണ്‍സോടെ പുറത്താകാതെ നിന്ന ചേതേശ്വർ പൂജാരയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ചരിത്ര ടെസ്റ്റ് പരന്പര വിജയത്തിന്റെ നെടുംതൂണായിരുന്നു പൂജാര.
സൗരാഷ്ട്രയ്ക്ക് വേണ്ടി ഓപ്പണർമാരായ ഹാർവിക് ദേശായ് സെഞ്ചുറിയും (116 റണ്‍സ്) സ്നെൽ പട്ടേൽ (72 റണ്‍സ്) അർധസെഞ്ചുറിയും നേടി മികച്ച അടിത്തറയിട്ടു. പൂജാരയ്ക്കൊപ്പം ഷെൽഡണ്‍ ജാക്സണും (73 നോട്ടൗട്ട്) പുറത്താകാതെനിന്നപ്പോൾ സൗരാഷ്ട്ര അവിശ്വസനീയ വിജയത്തിലെത്തി. സ്കോർ: ഉത്തർപ്രദേശ് 385, 194. സൗരാഷ്ട്ര 208, നാല് വിക്കറ്റ് നഷ്ടത്തിൽ 372.
2008-09 സീസണിൽ സർവീസസിനെതിരേ ആസാം 371 റണ്‍സ് പിന്തുടർന്ന് നേടിയ വിജയമായിരുന്നു ഇതുവരെ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റണ്‍സ് ചേസ്.
19,000 വസിം ജാഫർ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 19,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട മുതിർന്ന താരം വസിം ജാഫറാണ് ക്വാർട്ടറിൽ വിദർഭയുടെ ഇന്നിംഗ്സ് ജയത്തിന് അടിത്തറ പാകിയത്. ജാഫറിന്റെ ഇരട്ട സെഞ്ചുറിയും (206 റണ്‍സ്) സഞ്ജയ് രാമസ്വാമിയും (141 റണ്‍സ്) ആദിത്യ സർവാതെയും (102 റണ്‍സ്) നേടിയ സെഞ്ചുറികളും ചേർന്നതോടെ വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് 629ൽ എത്തി. ഉത്തരാഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സായ 355നു മറുപടിയായായിരുന്നു അത്. ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിംഗ്സ് 159ൽ അവസാനിച്ചതോടെ വിദർഭ ഇന്നിംഗ്സിനും 115 റണ്‍സിനും ജയം സ്വന്തമാക്കി. 11 വിക്കറ്റ് സ്വന്തമാക്കിയ ഉമേഷ് യാദവ് ആണ് മാൻ ഓഫ് ദ മാച്ച്. വസിം ജാഫറും ഉമേഷ് യാദവുമെല്ലാം ഒന്നിക്കുന്ന വിദർഭ സെമിയിൽ കേരളത്തിനു കടുത്ത വെല്ലുവിളിയുയർത്തും.
251 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 57 സെഞ്ചുറിയും 88 അർധസെഞ്ചുറിയുമടക്കം 19,079 റണ്‍സ് ആണ് വസിം ജാഫറിനുള്ളത്. സുനിൽ ഗാവസ്കർ (25,834), സച്ചിൻ തെണ്ടുൽക്കർ (25,396), രാഹുൽ ദ്രാവിഡ് (23,794), വി.വി.എസ്. ലക്ഷ്മണ് (19,730) എന്നിവർമാത്രമാണ് ജാഫറിനു മുന്നിലുള്ളത്.
കേരളം-വിദർഭ പോരാട്ടം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. കർണാടക - സൗരാഷ്ട്ര പോരാട്ടം ബംഗളൂരുവിലാണ്. മൂന്ന് ദിവസം മാത്രം നീണ്ട പോരാട്ടത്തിൽ ഗുജറാത്തിനെ 113 റണ്‍സിനു കീഴടക്കിയാണ് കേരളം തങ്ങളുടെ കന്നി സെമിപ്രവേശനം സാധ്യമാക്കിയത്. ഉത്തരാഖണ്ഡിനെ ഇന്നിംഗ്സിനും 115 റണ്‍സിനും കീഴടക്കിയാണ് വിദർഭ സെമിയിൽ ഇടംപിടിച്ചത്. രാജസ്ഥാനെ ആറു വിക്കറ്റിനു കീഴടക്കി കർണാടകയും ഉത്തർപ്രദേശിനെ ആറു വിക്കറ്റിനു മറികടന്ന് സൗരാഷ്ട്രയും അവസാന നാലിൽ ഇടംപിടിച്ചു.
372 റിക്കാർഡ് ചേസിംഗ്
ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേശ് ഉയർത്തിയ 372 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് ജയിച്ചതോടെ സൗരാഷ്ട്ര, രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ ഇടം നേടി. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്. 67 റണ്‍സോടെ പുറത്താകാതെ നിന്ന ചേതേശ്വർ പൂജാരയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ചരിത്ര ടെസ്റ്റ് പരന്പര വിജയത്തിന്റെ നെടുംതൂണായിരുന്നു പൂജാര.
സൗരാഷ്ട്രയ്ക്ക് വേണ്ടി ഓപ്പണർമാരായ ഹാർവിക് ദേശായ് സെഞ്ചുറിയും (116 റണ്‍സ്) സ്നെൽ പട്ടേൽ (72 റണ്‍സ്) അർധസെഞ്ചുറിയും നേടി മികച്ച അടിത്തറയിട്ടു. പൂജാരയ്ക്കൊപ്പം ഷെൽഡണ്‍ ജാക്സണും (73 നോട്ടൗട്ട്) പുറത്താകാതെനിന്നപ്പോൾ സൗരാഷ്ട്ര അവിശ്വസനീയ വിജയത്തിലെത്തി. സ്കോർ: ഉത്തർപ്രദേശ് 385, 194. സൗരാഷ്ട്ര 208, നാല് വിക്കറ്റ് നഷ്ടത്തിൽ 372.
2008-09 സീസണിൽ സർവീസസിനെതിരേ ആസാം 371 റണ്‍സ് പിന്തുടർന്ന് നേടിയ വിജയമായിരുന്നു ഇതുവരെ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റണ്‍സ് ചേസ്.
19,000 വസിം ജാഫർ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 19,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട മുതിർന്ന താരം വസിം ജാഫറാണ് ക്വാർട്ടറിൽ വിദർഭയുടെ ഇന്നിംഗ്സ് ജയത്തിന് അടിത്തറ പാകിയത്. ജാഫറിന്റെ ഇരട്ട സെഞ്ചുറിയും (206 റണ്‍സ്) സഞ്ജയ് രാമസ്വാമിയും (141 റണ്‍സ്) ആദിത്യ സർവാതെയും (102 റണ്‍സ്) നേടിയ സെഞ്ചുറികളും ചേർന്നതോടെ വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് 629ൽ എത്തി. ഉത്തരാഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സായ 355നു മറുപടിയായായിരുന്നു അത്. ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിംഗ്സ് 159ൽ അവസാനിച്ചതോടെ വിദർഭ ഇന്നിംഗ്സിനും 115 റണ്‍സിനും ജയം സ്വന്തമാക്കി. 11 വിക്കറ്റ് സ്വന്തമാക്കിയ ഉമേഷ് യാദവ് ആണ് മാൻ ഓഫ് ദ മാച്ച്. വസിം ജാഫറും ഉമേഷ് യാദവുമെല്ലാം ഒന്നിക്കുന്ന വിദർഭ സെമിയിൽ കേരളത്തിനു കടുത്ത വെല്ലുവിളിയുയർത്തും.
251 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 57 സെഞ്ചുറിയും 88 അർധസെഞ്ചുറിയുമടക്കം 19,079 റണ്‍സ് ആണ് വസിം ജാഫറിനുള്ളത്. സുനിൽ ഗാവസ്കർ (25,834), സച്ചിൻ തെണ്ടുൽക്കർ (25,396), രാഹുൽ ദ്രാവിഡ് (23,794), വി.വി.എസ്. ലക്ഷ്മണ് (19,730) എന്നിവർമാത്രമാണ് ജാഫറിനു മുന്നിലുള്ളത്.