നിരന്തരമായ അവഗണനയും നീതിരഹിതമായ നിലപാടുകളുംകൊണ്ട് അധികാരികൾ സ്പെഷൽ സ്കൂളുകളെ ഞെരുക്കുകയാണ്. ആരാണ് ഈ സ്കൂളുകളിൽ പഠിക്കുന്നതെന്ന് അറിയാവുന്നവർ കാരുണ്യത്തിന്റെ തരിന്പെങ്കിലുമുള്ളവരാണെങ്കിൽ ഇത്തരം അവഗണനയും അനീതിയും കാട്ടില്ല. ശാരീരികമോ മാനസികമോ ആയ ന്യൂനതകളാൽ സാധാരണ കുട്ടികളെപ്പോലെ പഠിക്കാനോ കളിക്കാനോ സാധിക്കാത്ത കുട്ടികളെ പ്രത്യേക പരിഗണന നൽകി വിദ്യാഭ്യാസം ചെയ്യിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കാൻ സാധാരണ ജീവിതം നയിക്കാൻ ഭാഗ്യം ലഭിച്ചവർക്ക് ആഗ്രഹമെങ്കിലും ഉണ്ടാകേണ്ടതാണ്. ഭരണാധികാരികൾക്കാകട്ടെ ഇതു പ്രത്യേകമായ ഉത്തരവാദിത്വംതന്നെയാണ്. എന്നാൽ, സർക്കാരുകൾ മാറിമാറി വന്നിട്ടും സ്പെഷൽ സ്കൂളുകളുടെ പ്രശ്നങ്ങളിൽ കാര്യമായ പരിഹാരനടപടികൾ ഉണ്ടായിട്ടില്ല. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്ന ഈ കുട്ടികളുമായി സ്കൂൾ അധികൃതർ സമരരംഗത്തിറങ്ങിയിട്ടും ഭരണാധികാരികളുടെ മനസു മാറാത്തതു കഷ്ടംതന്നെ.
സ്പെഷൽ സ്കൂളുകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിന് ആവുന്നതെല്ലാം ഈ രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ചെയ്യുന്നുണ്ട്. പക്ഷേ, നിവേദനങ്ങൾ കേൾക്കാൻ ആരുമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതീക്ഷാജനകമായ ചില പ്രഖ്യാപനങ്ങളുണ്ടായതാണ്. നൂറിൽ കൂടുതൽ വിദ്യാർഥികളുള്ള സ്പെഷൽ സ്കൂളുകൾ എയ്ഡഡ് സ്കൂളുകളാക്കി ഉയർത്താൻ അന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന സർക്കാർ ആ ഉത്തരവ് നടപ്പാക്കാൻ തയാറായില്ല. പകരം ഒരു പാക്കേജ് നടപ്പാക്കാമെന്നായിരുന്നു വാഗ്ദാനം. സ്പെഷൽ സ്കൂളുകളെക്കുറിച്ച് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളൊക്കെ സർക്കാർ സൗകര്യപൂർവം മറന്നു. മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്കൂളുകളും എയ്ഡഡ് ആക്കുമെന്നാണ് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്.
2017 നവംബർ 26നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ പാക്കേജിന്റെ വിശദാംശങ്ങൾ തയാറാക്കാൻ ചുമതലപ്പെടുത്തി. അദ്ദേഹം തയാറാക്കിയ വിശദമായ പാക്കേജ് 2018 ഓഗസ്റ്റ് ഒന്പതിനു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പധ്യക്ഷന്മാരും പങ്കെടുത്ത യോഗം അംഗീകരിച്ചതാണ്. സ്പെഷൽ സ്കൂളുകളെ എ, ബി, സി എന്നിങ്ങനെ മൂന്നു ഗ്രേഡുകളായി തിരിച്ചു ഗ്രാന്റ് വർധിപ്പിക്കുന്നതിനും അധ്യാപകർക്കും ആയമാർക്കും ഉയർന്ന ശന്പളസ്കെയിൽ അനുവദിക്കുന്നതിനും തീരുമാനിച്ചു. 2018-19 അധ്യയനവർഷം ഇതു നടപ്പാക്കാനും തത്ത്വത്തിൽ തീരുമാനമായി. പക്ഷേ, ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. ഗൗരവതരമായ വീഴ്ചയാണിത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അന്വേഷണം നടത്തേണ്ട കാര്യം. സ്പെഷൽ സ്കൂൾ മേഖലയിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായേക്കാവുന്ന ഈ പാക്കേജിന് ആരാണു തുരങ്കം വയ്ക്കുന്നത്? പാക്കേജ് നടപ്പാക്കുമെന്നു സാമൂഹ്യനീതി മന്ത്രി നിയമസഭയിൽ പറഞ്ഞതുമാണ്.
സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കു പ്രതിമാസം 4500 രൂപ മുതൽ 6000 രൂപ വരെയാണു നിലവിലെ ശന്പളം. ഇന്നു കൂലിപ്പണിക്കാർക്കുപോലും ഇതിന്റെ പലമടങ്ങു പ്രതിഫലം ലഭിക്കും. എന്നാൽ, ബഡ്സ് സ്കൂളുകളിൽ 30,650 രൂപയും ഐഇഡിയിൽ 28,500 രൂപയും അധ്യാപകർക്കു ലഭിക്കുന്നുണ്ട്. ആയമാർക്കു ബഡ്സ് സ്കൂളിൽ 17,325 രൂപ പ്രതിമാസം ലഭിക്കുന്പോൾ സ്പെഷൽ സ്കൂളിൽ ലഭിക്കുന്നത് 2500 രൂപ മുതൽ 3500 രൂപവരെ മാത്രം.
തുല്യ യോഗ്യതയുള്ള അധ്യാപകർക്കു സർക്കാർ സ്കെയിലിൽ ശന്പളം നൽകുന്പോൾ എന്തുകൊണ്ടാണു സ്പെഷൽ സ്കൂൾ അധ്യാപകരെ മാറ്റിനിർത്തുന്നത്? യുഡിഎഫ് സർക്കാർ അംഗീകരിച്ച എയ്ഡഡ് പദവി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലുണ്ടായിട്ടും അതു നടപ്പാക്കുന്നതിൽ എന്താണു തടസം? തുല്യജോലിക്കു തുല്യവേതനം, ജോലിസ്ഥിരത, ക്ഷേമനിധി തുടങ്ങിയവ സ്പെഷൽ സ്കൂൾ ജീവനക്കാർക്കു ബാധകമാക്കാത്തത് എന്തു നീതി? യഥാർഥത്തിൽ സാധാരണ സ്കൂൾ ജീവനക്കാരേക്കാൾ ആനുകൂല്യം ഇവർ അർഹിക്കുന്നു. കാരണം ഇവർ ഏറ്റെടുത്തിരിക്കുന്നത് ഏറെ ത്യാഗവും സഹിഷ്ണുതയും ആവശ്യമുള്ളൊരു സേവനമേഖലയാണ്.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരാണു മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ. കേരളത്തിൽ പ്രവർത്തിക്കുന്ന 314 അംഗീകൃത സ്പെഷൽ സ്കൂളുകളിൽ ഒരെണ്ണം മാത്രമാണു സർക്കാർ നേരിട്ടു നടത്തുന്നത്- ശ്രീകാര്യം പാങ്ങാപ്പാറയിലെ എസ്ഐഎംസി. 40 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ സ്പെഷൽ സ്കൂളുകൾക്കായി വകയിരുത്തിയത്. അതിൽ ഒൻപതു കോടിയും ചെലവഴിച്ചത് എസ്ഐഎംസിയിൽ. ബാക്കി 313 സ്പെഷൽ സ്കൂളുകൾക്കായി ചെലവഴിച്ചതാകട്ടെ 13 കോടി രൂപ മാത്രം. അനുവദിച്ചപണം പോലും കൊടുത്തില്ല.
മതസംഘടനകളും സന്നദ്ധ- സേവന സംഘടനകളുമൊക്കെയാണ് ഇപ്പോൾ ഈ രംഗത്തു കൂടുതലായി പ്രവർത്തിക്കുന്നത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സ്വയംഏറ്റെടുത്തു ചെയ്യുന്നവരോട് ഇത്രയും അനീതി കാട്ടുന്നതു ക്രൂരമാണ്. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണു സ്പെഷൽ സ്കൂളുകളുമായി ബന്ധപ്പെട്ട ആറു സംഘടനകൾ സംയുക്തമായി സമരരംഗത്തിറങ്ങിയിരിക്കുന്നത്. സമൂഹത്തിലെ കുറെ ഹതഭാഗ്യർക്കുവേണ്ടി ആരാലും ശ്രദ്ധിക്കപ്പെടാതെ സേവനം ചെയ്യുന്ന ഈ മനുഷ്യരെ എന്തിനിങ്ങനെ വെയിൽ കൊള്ളിക്കുന്നു? ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ഏറ്റവും വേഗത്തിൽ നടത്തിക്കൊടുക്കാറുള്ള സർക്കാർ എണ്ണത്തിൽ കുറവുള്ളതുകൊണ്ടാണോ സ്പെഷൽ സ്കൂൾ അധ്യാപകരുടെയും ആയമാരുടെയും ആവശ്യങ്ങൾക്കു മുന്നിൽ കൈമലർത്തുന്നത്?
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ 18 വയസിനു താഴെ പ്രായമുള്ളവർക്കാണിപ്പോൾ കുറെയെങ്കിലും പരിശീലന-സംരക്ഷണ സൗകര്യങ്ങളുളളത്. ഈ പ്രായം കഴിഞ്ഞാൽ ഇവരുടെ പരിശീലനവും സംരക്ഷണവും കൂടുതൽ സങ്കീർണമാണ്. തൊഴിൽ പരിശീലനവും തൊഴിലും നൽകി ഇവരെ സാധാരണ ജീവിതത്തോട് അടുപ്പിക്കണം. ഇപ്പോൾ ഇതിനുള്ള സൗകര്യം തികച്ചും പരിമിതമാണ്. സംസ്കാരവും വിദ്യാഭ്യാസവുമുള്ള ഒരു സമൂഹം ഇത്തരം കാര്യങ്ങളിൽ അലംഭാവം കാട്ടരുത്. ശാരീരിക, മാനസിക കാരണങ്ങളാൽ പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ സംരക്ഷണം കാര്യക്ഷമമായി ഏറ്റെടുക്കുന്ന സമൂഹത്തിനു മാത്രമേ സ്വന്തം സംസ്കാരത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അഭിമാനിക്കാൻ അവകാശമുള്ളൂ.
സ്പെഷൽ സ്കൂളുകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിന് ആവുന്നതെല്ലാം ഈ രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ചെയ്യുന്നുണ്ട്. പക്ഷേ, നിവേദനങ്ങൾ കേൾക്കാൻ ആരുമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതീക്ഷാജനകമായ ചില പ്രഖ്യാപനങ്ങളുണ്ടായതാണ്. നൂറിൽ കൂടുതൽ വിദ്യാർഥികളുള്ള സ്പെഷൽ സ്കൂളുകൾ എയ്ഡഡ് സ്കൂളുകളാക്കി ഉയർത്താൻ അന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന സർക്കാർ ആ ഉത്തരവ് നടപ്പാക്കാൻ തയാറായില്ല. പകരം ഒരു പാക്കേജ് നടപ്പാക്കാമെന്നായിരുന്നു വാഗ്ദാനം. സ്പെഷൽ സ്കൂളുകളെക്കുറിച്ച് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളൊക്കെ സർക്കാർ സൗകര്യപൂർവം മറന്നു. മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്കൂളുകളും എയ്ഡഡ് ആക്കുമെന്നാണ് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്.
2017 നവംബർ 26നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ പാക്കേജിന്റെ വിശദാംശങ്ങൾ തയാറാക്കാൻ ചുമതലപ്പെടുത്തി. അദ്ദേഹം തയാറാക്കിയ വിശദമായ പാക്കേജ് 2018 ഓഗസ്റ്റ് ഒന്പതിനു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പധ്യക്ഷന്മാരും പങ്കെടുത്ത യോഗം അംഗീകരിച്ചതാണ്. സ്പെഷൽ സ്കൂളുകളെ എ, ബി, സി എന്നിങ്ങനെ മൂന്നു ഗ്രേഡുകളായി തിരിച്ചു ഗ്രാന്റ് വർധിപ്പിക്കുന്നതിനും അധ്യാപകർക്കും ആയമാർക്കും ഉയർന്ന ശന്പളസ്കെയിൽ അനുവദിക്കുന്നതിനും തീരുമാനിച്ചു. 2018-19 അധ്യയനവർഷം ഇതു നടപ്പാക്കാനും തത്ത്വത്തിൽ തീരുമാനമായി. പക്ഷേ, ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. ഗൗരവതരമായ വീഴ്ചയാണിത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അന്വേഷണം നടത്തേണ്ട കാര്യം. സ്പെഷൽ സ്കൂൾ മേഖലയിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായേക്കാവുന്ന ഈ പാക്കേജിന് ആരാണു തുരങ്കം വയ്ക്കുന്നത്? പാക്കേജ് നടപ്പാക്കുമെന്നു സാമൂഹ്യനീതി മന്ത്രി നിയമസഭയിൽ പറഞ്ഞതുമാണ്.
സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കു പ്രതിമാസം 4500 രൂപ മുതൽ 6000 രൂപ വരെയാണു നിലവിലെ ശന്പളം. ഇന്നു കൂലിപ്പണിക്കാർക്കുപോലും ഇതിന്റെ പലമടങ്ങു പ്രതിഫലം ലഭിക്കും. എന്നാൽ, ബഡ്സ് സ്കൂളുകളിൽ 30,650 രൂപയും ഐഇഡിയിൽ 28,500 രൂപയും അധ്യാപകർക്കു ലഭിക്കുന്നുണ്ട്. ആയമാർക്കു ബഡ്സ് സ്കൂളിൽ 17,325 രൂപ പ്രതിമാസം ലഭിക്കുന്പോൾ സ്പെഷൽ സ്കൂളിൽ ലഭിക്കുന്നത് 2500 രൂപ മുതൽ 3500 രൂപവരെ മാത്രം.
തുല്യ യോഗ്യതയുള്ള അധ്യാപകർക്കു സർക്കാർ സ്കെയിലിൽ ശന്പളം നൽകുന്പോൾ എന്തുകൊണ്ടാണു സ്പെഷൽ സ്കൂൾ അധ്യാപകരെ മാറ്റിനിർത്തുന്നത്? യുഡിഎഫ് സർക്കാർ അംഗീകരിച്ച എയ്ഡഡ് പദവി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലുണ്ടായിട്ടും അതു നടപ്പാക്കുന്നതിൽ എന്താണു തടസം? തുല്യജോലിക്കു തുല്യവേതനം, ജോലിസ്ഥിരത, ക്ഷേമനിധി തുടങ്ങിയവ സ്പെഷൽ സ്കൂൾ ജീവനക്കാർക്കു ബാധകമാക്കാത്തത് എന്തു നീതി? യഥാർഥത്തിൽ സാധാരണ സ്കൂൾ ജീവനക്കാരേക്കാൾ ആനുകൂല്യം ഇവർ അർഹിക്കുന്നു. കാരണം ഇവർ ഏറ്റെടുത്തിരിക്കുന്നത് ഏറെ ത്യാഗവും സഹിഷ്ണുതയും ആവശ്യമുള്ളൊരു സേവനമേഖലയാണ്.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരാണു മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ. കേരളത്തിൽ പ്രവർത്തിക്കുന്ന 314 അംഗീകൃത സ്പെഷൽ സ്കൂളുകളിൽ ഒരെണ്ണം മാത്രമാണു സർക്കാർ നേരിട്ടു നടത്തുന്നത്- ശ്രീകാര്യം പാങ്ങാപ്പാറയിലെ എസ്ഐഎംസി. 40 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ സ്പെഷൽ സ്കൂളുകൾക്കായി വകയിരുത്തിയത്. അതിൽ ഒൻപതു കോടിയും ചെലവഴിച്ചത് എസ്ഐഎംസിയിൽ. ബാക്കി 313 സ്പെഷൽ സ്കൂളുകൾക്കായി ചെലവഴിച്ചതാകട്ടെ 13 കോടി രൂപ മാത്രം. അനുവദിച്ചപണം പോലും കൊടുത്തില്ല.
മതസംഘടനകളും സന്നദ്ധ- സേവന സംഘടനകളുമൊക്കെയാണ് ഇപ്പോൾ ഈ രംഗത്തു കൂടുതലായി പ്രവർത്തിക്കുന്നത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സ്വയംഏറ്റെടുത്തു ചെയ്യുന്നവരോട് ഇത്രയും അനീതി കാട്ടുന്നതു ക്രൂരമാണ്. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണു സ്പെഷൽ സ്കൂളുകളുമായി ബന്ധപ്പെട്ട ആറു സംഘടനകൾ സംയുക്തമായി സമരരംഗത്തിറങ്ങിയിരിക്കുന്നത്. സമൂഹത്തിലെ കുറെ ഹതഭാഗ്യർക്കുവേണ്ടി ആരാലും ശ്രദ്ധിക്കപ്പെടാതെ സേവനം ചെയ്യുന്ന ഈ മനുഷ്യരെ എന്തിനിങ്ങനെ വെയിൽ കൊള്ളിക്കുന്നു? ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ഏറ്റവും വേഗത്തിൽ നടത്തിക്കൊടുക്കാറുള്ള സർക്കാർ എണ്ണത്തിൽ കുറവുള്ളതുകൊണ്ടാണോ സ്പെഷൽ സ്കൂൾ അധ്യാപകരുടെയും ആയമാരുടെയും ആവശ്യങ്ങൾക്കു മുന്നിൽ കൈമലർത്തുന്നത്?
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ 18 വയസിനു താഴെ പ്രായമുള്ളവർക്കാണിപ്പോൾ കുറെയെങ്കിലും പരിശീലന-സംരക്ഷണ സൗകര്യങ്ങളുളളത്. ഈ പ്രായം കഴിഞ്ഞാൽ ഇവരുടെ പരിശീലനവും സംരക്ഷണവും കൂടുതൽ സങ്കീർണമാണ്. തൊഴിൽ പരിശീലനവും തൊഴിലും നൽകി ഇവരെ സാധാരണ ജീവിതത്തോട് അടുപ്പിക്കണം. ഇപ്പോൾ ഇതിനുള്ള സൗകര്യം തികച്ചും പരിമിതമാണ്. സംസ്കാരവും വിദ്യാഭ്യാസവുമുള്ള ഒരു സമൂഹം ഇത്തരം കാര്യങ്ങളിൽ അലംഭാവം കാട്ടരുത്. ശാരീരിക, മാനസിക കാരണങ്ങളാൽ പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ സംരക്ഷണം കാര്യക്ഷമമായി ഏറ്റെടുക്കുന്ന സമൂഹത്തിനു മാത്രമേ സ്വന്തം സംസ്കാരത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അഭിമാനിക്കാൻ അവകാശമുള്ളൂ.