മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ലോക രണ്ടാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാലും മൂന്നാം നന്പറായ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും പുരുഷ വിഭാഗം സിംഗിൾസ് പ്രീ ക്വാർട്ടറിൽ.
ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ കീഴടക്കിയാണ് നദാൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-1, 6-2, 6-4. അമേരിക്കയുടെ യുവതാരം ടെയ്ലർ ഫ്രിറ്റ്സിനെ 6-2, 7-5, 6-2നു കീഴടക്കി റോജർ ഫെഡററും പ്രീക്വാർട്ടറിലേക്ക് മുന്നേറി.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ ഫെർണാണ്ടോ വെർഡസ്കോയെ മറികടന്ന് ക്രൊയേഷ്യയുടെ മരിൻ സിലിച്ചും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സ്കോർ: 4-6, 3-6, 6-1, 7-6(10-8), 6-3.
വനിതാ സിംഗിൾസിൽ നിലവിലെ ജേതാവായ ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാസ്കി പുറത്ത്. മൂന്നാം നന്പർ താരമായ വോസ്നിയാസ്കിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മുൻ ലോക ഒന്നാം നന്പറായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവ തകർത്തു. 6-4, 4-6, 6-3നായിരുന്നു ഷറപ്പോവയുടെ ജയം. രണ്ടാം നന്പർ താരം ജർമനിയുടെ ആംഗലിക് കെർബർ, എട്ടാം സീഡ് പെട്ര ക്വിറ്റോവ തുടങ്ങിയവരും പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ കീഴടക്കിയാണ് നദാൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-1, 6-2, 6-4. അമേരിക്കയുടെ യുവതാരം ടെയ്ലർ ഫ്രിറ്റ്സിനെ 6-2, 7-5, 6-2നു കീഴടക്കി റോജർ ഫെഡററും പ്രീക്വാർട്ടറിലേക്ക് മുന്നേറി.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ ഫെർണാണ്ടോ വെർഡസ്കോയെ മറികടന്ന് ക്രൊയേഷ്യയുടെ മരിൻ സിലിച്ചും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സ്കോർ: 4-6, 3-6, 6-1, 7-6(10-8), 6-3.
വനിതാ സിംഗിൾസിൽ നിലവിലെ ജേതാവായ ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാസ്കി പുറത്ത്. മൂന്നാം നന്പർ താരമായ വോസ്നിയാസ്കിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മുൻ ലോക ഒന്നാം നന്പറായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവ തകർത്തു. 6-4, 4-6, 6-3നായിരുന്നു ഷറപ്പോവയുടെ ജയം. രണ്ടാം നന്പർ താരം ജർമനിയുടെ ആംഗലിക് കെർബർ, എട്ടാം സീഡ് പെട്ര ക്വിറ്റോവ തുടങ്ങിയവരും പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.