ബാഴ്സലോണ: കോപ്പ ഡെൽ റേ ഫുട്ബോൾ രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ബാഴ്സലോണയ്ക്ക് മിന്നും ജയം. സ്വന്തം തട്ടകമായ ന്യൂകാന്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ 3-0ന് ലെവന്റയെ കീഴടക്കി. ആദ്യ പാദത്തിൽ ലെവന്റ 1-2നു വിജയിച്ചിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 4-2ന്റെ ജയത്തോടെ ബാഴ്സലോണ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
എന്നാൽ, വിലക്ക് നേരിടുന്ന താരത്തിനെ കളിപ്പിച്ചെന്ന പരാതിയുമായി ലെവന്റ റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ (ആർഎഫ്ഇഎഫ്) സമീപിക്കാനൊരുങ്ങുന്നത് ബാഴ്സലോണയെ കുഴപ്പത്തിലാക്കിയേക്കും.
പത്തൊന്‍പതുകാരനായ ഹ്വാൻ ചുമി ബ്രാണ്ടറിസിനെ ഇറക്കിയതിനെതിരേയാണ് ലെവന്റയുടെ പരാതി. ലെവന്റയ്ക്കെതിരേ ഇറങ്ങുന്നതി നുമുന്പുവരെ ബ്രാണ്ടറിസ് അഞ്ച് തവണ കാർഡ് കണ്ടിരുന്നു. അഞ്ച് തവണ കാർഡ് കണ്ട താരത്തെ ഒരു മത്സരത്തിൽനിന്ന് വിലക്കേണ്ടതുണ്ടെന്നാണ് ആർഎഫ്ഇഎഫ് നിയമം. പരാതിയിൽ കഴന്പുണ്ടെന്നു തെളിഞ്ഞാൽ 30 തവണ കോപ്പ ഡെൽ റേ ചാന്പ്യന്മാരായ ബാഴ്സയ്ക്ക് അയോഗ്യത കൽപ്പിച്ച് ലെവന്റയ്ക്ക് ക്വാർട്ടറിലേക്ക് വാക്കോവർ നല്‍കേണ്ടിവരും.
രണ്ടാം പാദ പ്രീക്വാർട്ടറിൽ ഒസമൻ ഡെംബാലെ (30, 31 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ലയണൽ മെസി (54-ാം മിനിറ്റ്) ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
എന്നാൽ, വിലക്ക് നേരിടുന്ന താരത്തിനെ കളിപ്പിച്ചെന്ന പരാതിയുമായി ലെവന്റ റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ (ആർഎഫ്ഇഎഫ്) സമീപിക്കാനൊരുങ്ങുന്നത് ബാഴ്സലോണയെ കുഴപ്പത്തിലാക്കിയേക്കും.
പത്തൊന്‍പതുകാരനായ ഹ്വാൻ ചുമി ബ്രാണ്ടറിസിനെ ഇറക്കിയതിനെതിരേയാണ് ലെവന്റയുടെ പരാതി. ലെവന്റയ്ക്കെതിരേ ഇറങ്ങുന്നതി നുമുന്പുവരെ ബ്രാണ്ടറിസ് അഞ്ച് തവണ കാർഡ് കണ്ടിരുന്നു. അഞ്ച് തവണ കാർഡ് കണ്ട താരത്തെ ഒരു മത്സരത്തിൽനിന്ന് വിലക്കേണ്ടതുണ്ടെന്നാണ് ആർഎഫ്ഇഎഫ് നിയമം. പരാതിയിൽ കഴന്പുണ്ടെന്നു തെളിഞ്ഞാൽ 30 തവണ കോപ്പ ഡെൽ റേ ചാന്പ്യന്മാരായ ബാഴ്സയ്ക്ക് അയോഗ്യത കൽപ്പിച്ച് ലെവന്റയ്ക്ക് ക്വാർട്ടറിലേക്ക് വാക്കോവർ നല്‍കേണ്ടിവരും.
രണ്ടാം പാദ പ്രീക്വാർട്ടറിൽ ഒസമൻ ഡെംബാലെ (30, 31 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ലയണൽ മെസി (54-ാം മിനിറ്റ്) ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.