കൃഷ്ണഗിരി (വയനാട്): ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിലെത്തുമ്പോൾ വഴിയൊരുക്കിയതിന്റെ അഭിമാനത്തിൽ ബേസിൽ തമ്പി. ആദ്യ ഇന്നിംഗ്സിൽ 37 റണ്‍സ് നേടി ടോപ് സ്കോററാവുകയും രണ്ട് ഇന്നിംഗ്സുകളിലുമായി എട്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ബേസിൽ തമ്പിയുടെ മികവിലാണ് കേരളം കൃഷ്ണഗിരിയിൽ 113 റണ്‍സിന്റെ ഉജ്വല വിജയം നേടിയത്.
എതിർടീമിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ബേസിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 10 റണ്‍സെടുക്കുന്നതിനിടെ ഓപ്പണർമാരെ കൂടാരം കയറ്റിയതും ബേസിലിന്റെ മികവിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ 25 വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവച്ച ബേസിലിന്റെ പ്രകടനം വിജയത്തിൽ നിർണായകമായെന്ന് മത്സരശേഷം കോച്ച് ഡേവ് വാട്ട്മോർ പറഞ്ഞു. അവിസ്മരണീയ വിജയത്തിന് സാക്ഷിയായി അച്ഛൻ എം.എം. തമ്പി, അമ്മ ലിസി തമ്പി, സഹോദരി സിനു തമ്പി എന്നിവരും ഗാലറിയുണ്ടായിരുന്നു.
എതിർടീമിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ബേസിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 10 റണ്‍സെടുക്കുന്നതിനിടെ ഓപ്പണർമാരെ കൂടാരം കയറ്റിയതും ബേസിലിന്റെ മികവിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ 25 വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവച്ച ബേസിലിന്റെ പ്രകടനം വിജയത്തിൽ നിർണായകമായെന്ന് മത്സരശേഷം കോച്ച് ഡേവ് വാട്ട്മോർ പറഞ്ഞു. അവിസ്മരണീയ വിജയത്തിന് സാക്ഷിയായി അച്ഛൻ എം.എം. തമ്പി, അമ്മ ലിസി തമ്പി, സഹോദരി സിനു തമ്പി എന്നിവരും ഗാലറിയുണ്ടായിരുന്നു.